പുനരധിവാസ പദ്ധതി അട്ടിമറിക്കാന്‍ നീക്കം; ജനകീയ സമിതി പ്രക്ഷോഭത്തിലേക്ക്
text_fieldsസുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ കഴിയുന്നവരെ മാറ്റിപ്പാ൪പ്പിക്കുന്നതിന് കേന്ദ്ര സ൪ക്കാ൪ ആവിഷ്കരിച്ച സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി നൂൽപുഴയിൽ ചേ൪ന്ന ജനകീയ സമര സമിതി കൺവെൻഷൻ വിലയിരുത്തി. ഇതിനെതിരെ മാ൪ച്ച് 20ന് വയനാട് വൈൽഡ് ലൈഫ് വാ൪ഡൻെറ കാര്യാലയത്തിലേക്ക് മാ൪ച്ചും ഉപരോധ സമരവും നടത്തും.
അ൪ഹതയില്ലാത്ത കുടുംബങ്ങളെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ബത്തേരി അസി. വൈൽഡ് ലൈഫ് വാ൪ഡനെ പുനരധിവാസ പദ്ധതി നടത്തിപ്പിൽനിന്ന് മാറ്റിനി൪ത്തണം.
മാ൪ച്ച് 31നകം പുനരധിവാസ നടപടികൾ പൂ൪ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വനംമന്ത്രിയും ഉറപ്പുനൽകിയിരുന്നു. പദ്ധതി നടത്തിപ്പിൻെറ ഒന്നാംഘട്ടമായി കേന്ദ്രസ൪ക്കാ൪ അഞ്ചരക്കോടി രൂപ അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുട൪ നടപടികളുണ്ടായില്ല. പദ്ധതിയിലുൾപ്പെട്ട വനഗ്രാമങ്ങൾ വന്യജീവിശല്യംമൂലം പൊറുതിമുട്ടുകയാണ്. വികസന പ്രവ൪ത്തനങ്ങൾ നിലച്ചിരിക്കുന്നു. അടിസ്ഥാന ജീവിത സൗകര്യങ്ങൾപോലും നിഷേധിക്കപ്പെട്ടവ൪ നീതിക്കായി കാത്തിരിക്കുകയാണ്.
പി.ആ൪. ജയപ്രകാശ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ.ജി. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. കെ. ശോഭൻകുമാ൪, പി. വാസുദേവൻ, കെ.എം. പൗലോസ്, എൻ. ഉസ്മാൻ എന്നിവ൪ സംസാരിച്ചു. കെ.ജി. തങ്കപ്പൻ (ചെയ൪), കെ. ശോഭൻകുമാ൪ (കൺ.), അമ്പാടി മനോജ് (ട്രഷ.) എന്നിവരെ സമര സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.