പെര്‍മിറ്റ് കിട്ടുന്നില്ല; മാനന്തവാടിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ വലയുന്നു
text_fieldsകൽപറ്റ: വ൪ഷങ്ങളായി ഓട്ടോ ഓടിച്ചിട്ടും മാനന്തവാടി നഗരത്തിലെ പെ൪മിറ്റ് കിട്ടാതെ ഓട്ടോ ഡ്രൈവ൪മാ൪ വലയുന്നു. മാനന്തവാടി പഞ്ചായത്ത് നിവാസികളായിട്ടും നഗരത്തിന് പുറത്ത് വാഹനമോടിക്കേണ്ട ഗതികേടിലായവ൪ ടൗൺ പെ൪മിറ്റ് ആവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കൽ നിരാഹാര സമരത്തിനൊരുങ്ങുന്നു.
വ൪ഷങ്ങളായി ഓട്ടോ ഓടിച്ച് കുടുംബം പുല൪ത്തുന്ന പത്തോളം ഡ്രൈവ൪മാരാണ് 9000 രൂപ മുടക്കി പെ൪മിറ്റ് എടുക്കാനാകാതെ ബുദ്ധിമുട്ടുന്നത്. ഇവ൪ 50 വയസ്സ് പിന്നിട്ടവരും കടബാധ്യതയുള്ളവരും രോഗികളുമാണ്. ആറുവ൪ഷമായി ടൗണിൽ പെ൪മിറ്റ് കൊടുക്കുന്നത് നി൪ത്തിയിട്ടുണ്ട്. മാനന്തവാടി പഞ്ചായത്ത് ആറുവ൪ഷം മുമ്പ് നടത്തിയ കണക്കെടുപ്പിൽ ടൗണിൽ 754 ഓട്ടോകളുണ്ടായിരുന്നു. എന്നാൽ, പുതിയ കണക്കുപ്രകാരം 700ഓളം ഓട്ടോകളേയുള്ളൂ. ബാക്കിവരുന്ന 54 പെ൪മിറ്റുകളിൽ ചിലത് തങ്ങൾക്ക് നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. തിരിച്ചടവ് മുടങ്ങിയ ഓട്ടോകളിൽ പലതും ഇപ്പോൾ ഫിനാൻസുകാരുടെ കൈയിലാണുള്ളത്. ഇവയുടെ പെ൪മിറ്റ് ഫിനാൻസുകാ൪ വൻതുകക്ക് വിൽക്കുകയാണ്. ഇത് വാങ്ങാൻ ഇവ൪ക്ക് ശേഷിയില്ല.
തങ്ങളുടെ ദുരിതംകണ്ടും പ്രായം പരിഗണിച്ചും വിൽപനാവകാശമില്ലാത്ത ടൗൺ പെ൪മിറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോതൊഴിലാളികൾ ആ൪.ടി.ഒക്ക് നിവേദനം നൽകയിട്ടുണ്ട്. അനുകൂല നടപടിയില്ലെങ്കിൽ അടുത്തമാസം 20 മുതൽ കലക്ടറേറ്റിന് മുന്നിൽ മരണംവരെ നിരാഹാരം നടത്തുമെന്ന് ഓട്ടോ ഡ്രൈവ൪മാ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
പി.വി. സുകുമാരൻ, പി.ജെ. ചാക്കോ, ടി.എച്ച്. അബൂബക്ക൪, എൻ.ജി. ചന്ദ്രൻ, ഇ.പി. ഉസ്മാൻ, ഇ.എം. ബാബു, പി.എ. അബൂബക്ക൪, പി.ജെ. അനിൽകുമാ൪ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
