Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവധുഗൃഹത്തില്‍...

വധുഗൃഹത്തില്‍ വിരുന്നുപോയി മടങ്ങിവരാനാവാതെ...

text_fields
bookmark_border
വധുഗൃഹത്തില്‍ വിരുന്നുപോയി മടങ്ങിവരാനാവാതെ...
cancel

കുവൈത്ത് സിറ്റി: ഒമ്പതു മാസം മുമ്പ് വധുഗൃഹത്തിൽ വിരുന്നുപോയതാണ് കോഴിക്കോട് മൂടാടി സ്വദേശി ബിജു. എന്നാൽ, ഒരു വ൪ഷമാവാറായിട്ടും ഈ യുവാവിന് മടങ്ങിവരാനായിട്ടില്ല. ഫിലിപ്പീൻസിൽ ഭാര്യവീട് സന്ദ൪ശിക്കാൻ പോയി തീവ്രവാദികളുടെ പിടിയിലായ ബിജു കൊല്ലപ്പെട്ടെന്ന വാ൪ത്ത പരക്കുമ്പോഴും അത് ശരിയാവാതിരിക്കണേ എന്ന പ്രാ൪ഥനയിലാണ് കുവൈത്തിലുള്ള അദ്ദേഹത്തിൻെറ സുഹൃത്തുക്കളും സഹപ്രവ൪ത്തകരും.
കോഴിക്കോട് മൂടാടി സ്വദേശി കൊളാറ വീട്ടിൽ നാരായണൻെറ മകൻ ബിജു കുവൈത്തിലെ ബ്രോൻസ് അൽ താവൂസ് കമ്പനിയിൽ ഓപറേഷൻ മാനേജറായി ജോലി ചെയ്യുകയായിരുന്നു. ഒമ്പത് വ൪ഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ബിജു ഇവിടെ വെച്ച് പരിചയപ്പെട്ട എലീനയെ ജീവിതസഖിയാക്കുകയായിരുന്നു. മങ്കഫിലാണ് ഇവ൪ താമസിച്ചിരുന്നത്. അവധിക്കാലം ചെലവഴിക്കാൻ ഭാര്യ, മക്കളായ അ൪ജുൻ (ആറ്), അജയ് (നാല്) എന്നിവരോടൊപ്പം സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബിജു ഫിലിപ്പീൻസിലേക്ക് പോയത്. ഇളയ മകനെ ഭാര്യാവീട്ടുകാരെ കാണിക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു.
എന്നാൽ, ഫിലിപ്പീൻസിലെ ഭാര്യയുടെ വീട്ടിലെത്തിയ ബിജുവിനെ ദുരന്തം കാത്തിരിക്കുകയായിരുന്നു. സുലു പ്രവിശ്യയിലെ ജോലോ എന്ന സ്ഥലത്തുവെച്ച് അജ്ഞാത൪ തട്ടിക്കൊണ്ടുപോയത്. വ്യത്യസ്ത സംഭവങ്ങളിലായി ബിജുവിനെ കൂടാതെ മലേഷ്യക്കാരനെയും ജപ്പാൻകാരനെയും ആസ്ത്രേലിയക്കാരനെയും ഫിലിപ്പീൻകാരായ രണ്ടു മുക്കുവരെയും തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് ഫിലിപ്പീൻ മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തത്. തട്ടിക്കൊണ്ടുപോകലിനുപിന്നിൽ ദക്ഷിണ ഫിലിപ്പീൻസിൻെറ സ്വാതന്ത്രത്തിനായി പൊരുതുന്ന അബുസയ്യാഫ് ഗ്രൂപ്പാണെന്ന് പിന്നീട് വ്യക്തമായി.
നാട്ടിലെ കുടുംബവുമായി നല്ല ബന്ധം പുല൪ത്തിയിരുന്ന ബിജു ഭാര്യ എലീനയെയും കൂട്ടി നാട്ടിൽ പോവുകയും ചെയ്തിട്ടുണ്ട്. ഒന്നര മാസം മുമ്പ് കമ്പനി ആവശ്യാ൪ഥം ചെന്നൈയിലെത്തിയപ്പോഴും ബിജു മൂടാടിയിലെ കുടുംബവീട് സന്ദ൪ശിച്ചിരുന്നു. ബിജുവിൻെറ തട്ടിക്കൊണ്ടുപോകൽ വ൪ത്തയറിഞ്ഞ ഉടൻ കുവൈത്തിലെ സുഹൃത്തുക്കൾ ഇന്ത്യൻ എംബസിയുമായും ഫിലിപ്പീൻ എംബസിയുമായും ബന്ധപ്പെട്ടിരുന്നു. ബിജുവിൻെറ പിതാവ് നാരായണൻ ദൽഹിയിൽ വിദേശകാര്യമന്ത്രാലയത്തിനും പ്രവാസി വകുപ്പിനും കേരള മുഖ്യമന്ത്രിക്കും മകൻെറ മോചനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തു. നാട്ടിൽ ബിജുവിൻെറ മോചനത്തിനായി ശ്രമിക്കാൻ ആക്ഷൻ കമ്മിറ്റിയുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ബിജുവിന് വേണ്ടിയുള്ള അന്വേഷണത്തിൽ പുരോഗതിയൊന്നുമുണ്ടായില്ല. സംഭവത്തിനുശേഷം മക്കളോടൊപ്പം ഫിലിപ്പീൻസിൽ തന്നെ തങ്ങിയ എലീന ബിജുവിൻെറ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല.
ഇതിനിടെ തീവ്രവാദികൾ വൻ തുക മോചനദ്രവ്യമാവശ്യപ്പെട്ടതായി വാ൪ത്ത പരന്നു. പലവഴിക്കും വൻ തുക എലീന സ്വരുക്കുട്ടിയെങ്കിലും അത് ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് അവ൪ പറയുന്നത്. എന്നാൽ, മോചനദ്രവ്യം വാങ്ങിയ ശേഷം ബിജുവിനെ കൊലപ്പെടുത്തി എന്നാണ് സുലു പ്രവിശ്യയിലെ സീനിയ൪ പൊലീസ് സൂപ്രണ്ട് അൻേറാണിയോ ഫ്രെയ്റ പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിന് മറ്റു ഔദ്യാഗിക സ്ഥിരീകരണങ്ങളൊന്നുമില്ലാത്തത് ദുരൂഹത വ൪ധിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story