Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകൊയിലാണ്ടി ലീഗ്...

കൊയിലാണ്ടി ലീഗ് ഓഫിസില്‍ സംഘര്‍ഷം

text_fields
bookmark_border
കൊയിലാണ്ടി ലീഗ് ഓഫിസില്‍ സംഘര്‍ഷം
cancel

കൊയിലാണ്ടി: മുസ്ലിംലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫിസിൽ യോഗത്തിനെത്തിയ നേതാക്കളെ പ്രവ൪ത്തക൪ ഓഫിസിൽ കയറാൻ അനുവദിച്ചില്ല. ഇരുവിഭാഗം പ്രവ൪ത്തക൪ തമ്മിൽ ഓഫിസിനകത്ത് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് പ്രക്ഷുബ്ധ രംഗങ്ങൾ അരങ്ങേറിയത്.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ കാരുണ്യ പ്രവ൪ത്തനങ്ങളുടെ ഭാഗമായി കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിലെ ഭാരവാഹികളുടെ യോഗമാണ് ലീഗ് ഓഫിസിൽ വിളിച്ചുചേ൪ത്തത്. ഇതിൽ പങ്കെടുക്കാൻ എത്തിയ പി. ശാദുലി, അഹമ്മദ് കുട്ടി ഉണ്ണികുളം, ടി.ടി. ഇസ്മാഈൽ, കെ. ഖാദ൪, എം.എ. മജീദ് തുടങ്ങിയവരെ ഒരു വിഭാഗം പ്രവ൪ത്തക൪ ഓഫിസിനുതാഴെ റോഡിൽ തടയുകയായിരുന്നു. ഓഫിസിൻെറ ഷട്ടറും അടച്ചു. യോഗം നടത്താനാവാതെ നേതാക്കൾ തിരിച്ചുപോയി.
നിലവിൽ നിയോജക മണ്ഡലം കമ്മിറ്റിയില്ലാത്ത കൊയിലാണ്ടിയിൽ ഇത്തരമൊരു യോഗം ചേരുന്നതിനെതിരെ പ്രവ൪ത്തക൪ നേരത്തേതന്നെ എതി൪പ്പ് പ്രകടിപ്പിച്ചിരുന്നു. ജില്ലാ സംസ്ഥാന നേതാക്കളെ പ്രതിഷേധം അറിയിക്കുകയും ചെയ്തതായി പറയുന്നു. എന്നാൽ ഇത് വകവെക്കാതെ കൊയിലാണ്ടിയിൽ തന്നെ യോഗം നടത്താൻ തീരുമാനിച്ചതാണ് എതി൪പ്പിന് ഇടയാക്കിയത്. തുട൪ന്ന് വാഗ്വാദവും കൈയാങ്കളിയും അരങ്ങേറി. ലീഗിൻെറ ജില്ലയിലെ ശക്തികേന്ദ്രങ്ങളിലൊന്നായ കൊയിലാണ്ടിയിൽ ഗ്രൂപ് പ്രവ൪ത്തനം കുറെക്കാലമായി ശക്തമാണ്. ജില്ലാ പ്രസിഡൻറ് പി.കെ.കെ. ബാവയെ അനുകൂലിക്കുന്ന വിഭാഗവും ജില്ലാ ട്രഷറ൪ ടി.ടി. ഇസ്മാഈലിനെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലാണ് പ്രശ്നം. കൊയിലാണ്ടിയിലെ തെരഞ്ഞെടുപ്പ് നടത്താതെ, ഇവിടെനിന്നുള്ള രണ്ടുപേരെ ഭാരവാഹികളാക്കിയതിലും ചില൪ക്ക് അമ൪ഷമുണ്ട്. ജില്ലാ പ്രസിഡൻറ് പി.കെ.കെ. ബാവയും ട്രഷറ൪ ടി.ടി. ഇസ്മാഈലും കൊയിലാണ്ടിയിൽനിന്ന് ജില്ലാ കമ്മിറ്റിയിൽ എത്തേണ്ടവരാണ്. എന്നാൽ, തെരഞ്ഞെടുപ്പ് നടത്താതെയാണ് ഇവ൪ മേൽകമ്മിറ്റിയിൽ എത്തിയതെന്നാണ് ആക്ഷേപം.
കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഇതനുസരിച്ച് യോഗം ചേ൪ന്നെങ്കിലും ബഹളം കാരണം നി൪ത്തിവെക്കുകയായിരുന്നു. 130 അംഗങ്ങളിൽ ബഹുഭൂരിപക്ഷവും ഒരു ഭാഗത്ത് അണിനിരന്നപ്പോൾ വിജയ സാധ്യത കുറഞ്ഞ മറുവിഭാഗം കുഴപ്പമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്ന് അന്ന് ഉറപ്പു നൽകിയെങ്കിലും നേതൃത്വത്തിന് ഉറപ്പ് പാലിക്കാൻ കഴിയാത്തത് പ്രവ൪ത്തകരിൽ അമ൪ഷമുണ്ടാക്കി. അതിനിടെ പുതിയ ജില്ലാ കമ്മിറ്റി രണ്ടു തവണ യോഗം ചേ൪ന്നെങ്കിലും കൊയിലാണ്ടി പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞില്ലെന്ന് പ്രവ൪ത്തക൪ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story