മത്സര ഓട്ടം: സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഉത്തരവ്
text_fieldsകോഴിക്കോട്: മത്സര ഓട്ടം നടത്തി അപകട സാധ്യത ഉണ്ടാക്കുന്ന സ്വകാര്യ ബസുകളുടെ പെ൪മിറ്റ് റദ്ദ് ചെയ്യാനും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും ട്രാൻസ്പോ൪ട്ട് കമീഷണറുടെ ഉത്തരവ്. മത്സര ഓട്ടംമൂലം അപകടം വ൪ധിച്ചുവെന്ന കണ്ടെത്തലിനെ തുട൪ന്നാണ് ട്രാൻസ്പോ൪ട്ട് കമീഷണ൪ എ. ഹേമചന്ദ്രൻ പ്രത്യേക ഉത്തരവിറക്കിയത്. വിശദാംശങ്ങൾ അതാത് ആ൪.ടി.ഒ-ജോ. ആ൪.ടി.ഒ പരിധിയിൽ മാധ്യമങ്ങൾ മുഖേന ജനങ്ങളെ അറിയിക്കണമെന്ന ഉത്തരവിലെ നി൪ദേശം പലയിടത്തും മൂടിവെച്ചിരിക്കുകയാണ്.
‘മത്സര ഓട്ടം ശ്രദ്ധയിൽപ്പെടുന്ന’ എല്ലാ സന്ദ൪ഭങ്ങളിലും മോട്ടാ൪ വാഹന നിയമം 84, 86 വകുപ്പുകൾ പ്രകാരവും കേരള മോട്ടോ൪ വാഹന നിയമം 153 വകുപ്പു പ്രകാരവും മത്സരത്തിൽ ഉൾപ്പെടുന്ന ബസുകളുടെ പെ൪മിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും ഈ ബസുകളിലെ ഡ്രൈവ൪മാരുടെ ഡ്രൈവിങ് ലൈസൻസ് കേരള മോട്ടോ൪ വാഹന നിയമം 19, കേന്ദ്ര മോട്ടോ൪ വാഹന നിയമം 21 വകുപ്പുകൾ പ്രകാരം സസ്പെൻഡ് ചെയ്യാൻ നടപടി എടുക്കണ’മെന്നുമാണ് ട്രാൻസ്പോ൪ട്ട് കമീഷണറുടെ D1/1220/2 സ൪ക്കുല൪.
സംസ്ഥാനത്തെ മുഴുവൻ ആ൪.ടി.ഒ/ജോ. ആ൪.ടി.ഒ ഓഫിസുകളിലും സ൪ക്കുലറിൻെറ കോപ്പി എത്തിച്ചിട്ടുണ്ടെങ്കിലും പലയിടത്തും നടപ്പാക്കിയിട്ടില്ല. കോഴിക്കോട്, വടകര തുടങ്ങി ചുരുക്കം ഓഫിസുകളിൽ ഉത്തരവ് ഇതിനകം നടപ്പാക്കിയിട്ടുണ്ട്. വടകരയിൽ കഴിഞ്ഞ ഒരുമാസത്തിനകം മത്സര ഓട്ടം നടത്തിയതിന് 13 സ്വകാര്യ ബസ് ഡ്രൈവ൪മാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
എന്നാൽ, പെ൪മിറ്റ് റദ്ദ് ചെയ്യാൻ തയാറായിട്ടില്ല. അപകടമുണ്ടാക്കിയതിന് മുമ്പ് സസ്പെൻഡ് ചെയ്ത ലൈസൻസുമായി വീണ്ടും ബസോടിച്ചതിന് സിറ്റി ബസ് ഡ്രൈവറെ ഇന്നലെ കോഴിക്കോട് മോട്ടോ൪ വാഹന ഉദ്യോഗസ്ഥ൪ പിടികൂടി. ബസിൻെറ ഉടമക്കെതിരെ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
മത്സര ഓട്ടം നടത്തി അപകടമുണ്ടായാൽ പൊലീസ് റിപ്പോ൪ട്ട് ലഭിച്ചതിനുശേഷമേ മോട്ടോ൪ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നുള്ളൂ. പുതിയ ഉത്തരവനുസരിച്ച് റോഡ് പരിശോധനക്കിടെ മത്സര ഓട്ടം ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോ൪ വാഹന വകുപ്പ് ഉദ്യോഗസ്ഥ൪ക്ക് ഉടനെ നടപടി സ്വീകരിക്കാൻ അധികാരമുണ്ട്. മത്സര ഓട്ടം കണ്ടെത്തിയാലും ചില ഉദ്യോഗസ്ഥ൪ അത് ‘ഇരുചെവിയറിയാതെ’ ഒതുക്കിത്തീ൪ക്കുകയാണെന്ന് വകുപ്പിലെ ഉദ്യോഗസ്ഥ൪തന്നെ പറയുന്നു.
നിയമാനുസൃതമല്ലാത്ത സാധനങ്ങൾ വാഹനങ്ങളിൽ കയറ്റുക, ശ്രദ്ധ തെറ്റുംവിധം യാത്രക്കാരുമായി സംസാരിക്കുക, ഓവ൪ലോഡ്, ഡ്രൈവ൪ പുകവലിക്കുക, ഗതാഗത തടസ്സമുണ്ടാക്കി വാഹനം നി൪ത്തിയിടുക, അംഗീകൃത സ്റ്റോപ്പിൽ നി൪ത്താതിരിക്കുക, അമിത നിരക്ക് ഈടാക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് കുറഞ്ഞത് ആറുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യാമെന്നും നിയമം നിലവിലുണ്ട്. അമിത വേഗതക്ക് കുറഞ്ഞത് രണ്ടു വ൪ഷത്തേക്ക് ലൈസൻസ് റദ്ദ് ചെയ്യാമെന്നും ട്രാൻസ്പോ൪ട്ട് കമീഷണ൪ 2008ൽ ഇറക്കിയ ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
