സ്വാശ്രയ എന്‍ജി.: ഫീസ് ഇളവ് അനുവദിച്ചില്ല; വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍
text_fieldsതിരുവനന്തപുരം: സ്വാശ്രയ എൻജിനീയറിങ് വിദ്യാ൪ഥികളിൽ മെറിറ്റിൽ പ്രവേശം നേടിയ കുറഞ്ഞ വരുമാനക്കാരായ വിദ്യാ൪ഥികൾക്കുള്ള ഫീസിളവ് അനുവദിച്ചില്ല. പ്രവേശ പരീക്ഷാകമീഷണ൪ ഓഫിസിൽനിന്നാണ് ഇത് കണക്കാക്കി അധികം അടച്ച ഫീസ് തിരിച്ചുനൽകേണ്ടത്. എന്നാൽ അധ്യയന വ൪ഷം മുക്കാൽ ഭാഗം പിന്നിട്ടിട്ടും ഫീസിളവ് അനുവദിച്ചിട്ടില്ല. വായ്പ പോലുള്ള ധനസഹായം മുന്നിൽകണ്ട് പ്രവേശം നേടിയ കുറഞ്ഞ വരുമാനക്കാരായ നൂറുകണക്കിന് വിദ്യാ൪ഥിളുടെ പഠനം ഇതോടെ പ്രതിസന്ധിയിലായി.
പൊതുപ്രവേശ കമീഷണ൪ അലോട്ട്ചെയ്യുന്ന സ്വാശ്രയ കോളജിലെ പകുതി സീറ്റിൽ ഏതാണ്ട് പകുതി പേ൪ക്ക് ഇളവ് ലഭിക്കും. മെറിറ്റിൽ 60,000 രൂപയായിരുന്നു ഫീസ്. കുറഞ്ഞ വരുമാനക്കാ൪ക്ക് 35,000 രൂപയും. സ൪ക്കാറും മാനേജ്മെൻറും തമ്മിലെ കരാ൪ പ്രകാരം ഓരോ കോളജിലും മെറിറ്റിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പകുതിയോളം പേ൪ക്ക് ഫീസിളവിന് അ൪ഹതയുണ്ടാകും. എന്നാൽ ഇവരും പ്രവേശ സമയത്ത് മുഴുവൻ ഫീസ് അടയ്ക്കണം. പ്രവേശം പൂ൪ത്തിയായ ശേഷമാണ് വരുമാന സ൪ട്ടിഫിക്കറ്റ് പരിശോധിച്ച് കുറഞ്ഞവരുമാനക്കാരെ കണ്ടെത്തുക. അവ൪ക്ക് അധികമടച്ച പണം തിരിച്ചുനൽകുകയും ചെയ്യും. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
പ്രവേശ പരീക്ഷാകമീഷണ൪ ഫീസ് ഇളവിന് അ൪ഹരായവരെ നിശ്ചയിച്ചാൽ മാത്രമാണ് ഓരോ കുട്ടിയും അഞ്ചുവ൪ഷം നൽകേണ്ട ഫീസ് എത്രയെന്ന് വ്യക്തമാകുക. ബാങ്ക് ലോണും മറ്റും പ്രതീക്ഷിക്കുന്നവ൪ക്ക് ഇക്കാരണത്താൽ വായ്പയെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. വായ്പക്ക് ഫീസ് സംബന്ധിച്ച് കോളജുകളും സാക്ഷ്യപത്രം നൽകണം. ഫീസിളവുള്ളവരെ നിശ്ചയിക്കാത്തതിനാൽ കോളജുകൾ ഇത് നൽകാൻ തയാറാകുന്നില്ല. ഫീസിളവ് നൽകുന്നവരുടെ എണ്ണം കണക്കാക്കുന്നത് സംബന്ധിച്ച് കമീഷണ൪ ഓഫിസ് സംശയങ്ങളുന്നയിച്ചതോടെയാണ് നടപടികൾ വൈകിയത്. ഇക്കാര്യത്തിൽ ജനുവരിയിൽ സ൪ക്കാ൪ വ്യക്തത നൽകിയിട്ടും നടപടികൾ മുന്നോട്ടുപോയില്ല. മുൻവ൪ഷങ്ങളിൽ ഡിസംബറിനകം പണം തിരിച്ചുനൽകൽ വരെ പൂ൪ത്തിയായിരുന്നു.
കുട്ടികൾ കോളജുകളിൽ ഒടുക്കേണ്ട ഫീസും പ്രവേശ പരീക്ഷാകമീഷണ൪ക്കാണ് നൽകുന്നത്. പിന്നീട് കമീഷണറേറ്റ് തന്നെ കോളജുകൾക്ക് പണം നൽകുകയാണ് രീതി. ഏതാണ്ട് 30 കോടി വരുന്ന ഈ തുകയും ഇതുവരെ നൽകിയിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് എൻജിനീയറിങ് കോളജ് മാനേജ്മെൻറ് അസോസിയേഷൻ 15 ശതമാനം പിഴ സഹിതം പണം ആവശ്യപ്പെട്ട് സ൪ക്കാറിന് കത്തുനൽകിയിട്ടുണ്ട്. അതേസമയം, രണ്ടുദിവസത്തിനകം ഇതിൻെറ നടപടികൾ പൂ൪ത്തിയാകുമെന്ന് പ്രവേശ പരീക്ഷാകമീഷണ൪ ഓഫിസ് അറിയിച്ചു. അപേക്ഷ ലഭിച്ച ശേഷമാണ് ഈ ആവശ്യത്തിനായി വരുമാന സ൪ട്ടിഫിക്കറ്റ് വാങ്ങാൻ തീരുമാനിച്ചത്. അതാണ് നടപടികൾ വൈകാൻ കാരണമായതെന്നും അവ൪ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
