കോണ്‍ഗ്രസിന് വീണ്ടും തൃണമൂല്‍ പ്രഹരം
text_fieldsന്യൂദൽഹി: സഖ്യകക്ഷി നേതാക്കളെയും മന്ത്രിമാരെയും ക്ഷണിച്ച് പ്രധാനമന്ത്രി മൻമോഹൻസിങ് ഒരുക്കിയ അത്താഴ വിരുന്നിൽ നിന്ന് തൃണമൂൽ കോൺഗ്രസിൻെറ മുതി൪ന്ന മന്ത്രിമാ൪ വിട്ടുനിന്നു. വിരുന്നിന് ജൂനിയ൪ മന്ത്രി രത്നനാഗിനെ മാത്രം അയച്ച് കോൺഗ്രസിനോടുള്ള നീരസം മമത ബാന൪ജി ഒരിക്കൽക്കൂടി പ്രകടമാക്കി.
കടക്കെണിയിലായ പശ്ചിമബംഗാളിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം നടപ്പാക്കിക്കിട്ടാത്തതിൽ മമത ഉടക്കിലാണ്. ഇതടക്കം പല വിഷയങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും മമത അതൃപ്തി പ്രകടിപ്പിച്ചുവരുകയാണ്. ധനമന്ത്രി പ്രണബ് മുഖ൪ജി പൊതുബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കേ, വിരുന്നു ബഹിഷ്കരണം മറ്റൊരു താക്കീതാണ്. മൂന്നാം മുന്നണി ച൪ച്ചകൾ സജീവമായി നിൽക്കുന്നതിനിടയിൽ തൃണമൂൽ കോൺഗ്രസ് അടിക്കടി ഉടക്കുന്നത് കോൺഗ്രസിനെ വലക്കുകയാണ്. ഉത്തരഖണ്ഡിൽ മുഖ്യമന്ത്രിസ്ഥാനം കിട്ടാതെ പോയ കേന്ദ്രമന്ത്രി ഹരീഷ് റാവത്തും പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തില്ല.
പ്രധാനമന്ത്രിയുടെ വിരുന്നിൽനിന്ന് മിക്കവാറും വിട്ടുനിന്ന മമത, ഭീകരവിരുദ്ധ കേന്ദ്രത്തെ അനുകൂലിച്ച് രാഷ്ട്രപതി പ്രതിഭാ പാട്ടീൽ പാ൪ലമെൻറിൽ നടത്തിയ പ്രസംഗം തിരുത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. മമത ബാന൪ജി അടക്കം കോൺഗ്രസിതര മുഖ്യമന്ത്രിമാ൪ എതി൪പ്പ് പ്രകടിപ്പിച്ചതിനാൽ ഭീകരവിരുദ്ധ കേന്ദ്രം തുടങ്ങാനുള്ള തീരുമാനം മരവിപ്പിച്ചു നി൪ത്തിയിരിക്കേയാണ്, ഈ സംവിധാനത്തെ പിന്തുണച്ച് രാഷ്ട്രപതി സംസാരിച്ചത്. രാഷ്ട്രപതിയുടെ പ്രസംഗം മന്ത്രിസഭ മുൻകൂട്ടി ച൪ച്ച ചെയ്ത് അംഗീകരിക്കുന്നതാണ്. തൃണമൂൽ കോൺഗ്രസിൻെറ എതി൪പ്പ് മന്ത്രിസഭ കാര്യമാക്കാതെ പോയതാണ് മമതയെ ചൊടിപ്പിച്ചത്.
ആഭ്യന്തരമായ സുരക്ഷാ ഭീഷണികൾ ചെറുക്കുന്നതിൽ ഇന്ത്യയുടെ ശേഷി വ൪ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ദേശീയ ഇൻറലിജൻസ് ഗ്രിഡ്, ദേശീയ ഭീകര വിരുദ്ധ കേന്ദ്രം എന്നിവയെന്ന് രാഷ്ട്രപതി പറഞ്ഞു. ഇതിനെതിരെ സഭയിൽ ഭേദഗതി അവതരിപ്പിക്കാൻ മമത പാ൪ട്ടി എം.പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീലങ്കൻ വിഷയം രാഷ്ട്രപതിയുടെ പ്രസംഗത്തിൽ പരാമ൪ശിക്കാതെ പോയതിൽ ഡി.എം.കെ നീരസം പ്രകടിപ്പിച്ചത് മറ്റൊരു കല്ലുകടിയായി. ശ്രീലങ്കൻ സ൪ക്കാ൪ നടത്തുന്ന യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ പിന്തുണയുള്ള പ്രമേയം ഏതാനും ദിവസത്തിനകം യു.എൻ മനുഷ്യാവകാശ സമിതി മുമ്പാകെ വരുന്നുണ്ട്. ഇതിന്മേൽ നടക്കുന്ന വോട്ടെടുപ്പിൽ ശ്രീലങ്കക്കെതിരെ വോട്ടു ചെയ്യണമെന്ന് ഡി.എം.കെ ആവശ്യപ്പെടുന്നു.
ഇക്കാര്യം രാഷ്ട്രപതിയുടെ പ്രസംഗത്തിൻെറ ഭാഗമായി ഉൾപ്പെടുത്തണമെന്ന് അവ൪ വാദിക്കുന്നു.
ഇതിനിടെ, വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസ് സ്ഥാനാ൪ഥിക്ക് പിന്തുണ നൽകേണ്ടതില്ലെന്ന നിലപാടിലാണ് തൃണമൂൽ കോൺഗ്രസ്. പശ്ചിമബംഗാളിൽ നിന്ന് അഞ്ചു രാജ്യസഭാംഗങ്ങളെയാണ് ഈ മാസം 30ന് തെരഞ്ഞെടുക്കുന്നത്. നിയമസഭയിൽ 185 അംഗങ്ങളുള്ള തൃണമൂൽ കോൺഗ്രസിന് മൂന്നും 61 അംഗങ്ങളുള്ള ഇടതുപാ൪ട്ടികൾക്ക് ഒന്നും അംഗത്തെ രാജ്യസഭയിൽ എത്തിക്കാം. ശരാശരി 49 വോട്ടുണ്ടെങ്കിൽ ഒരാൾക്ക് ജയിക്കാമെന്നതാണ് ഇപ്പോഴത്തെ നില. കോൺഗ്രസിന് 42 പേ൪ മാത്രമേയുള്ളൂ. അതുകൊണ്ട് തൃണമൂൽ കോൺഗ്രസിൻെറ പിന്തുണ ആവശ്യമാണ്. ഇത് അവസാന നിമിഷം കിട്ടുമെന്ന പ്രതീക്ഷ കോൺഗ്രസ് ബാക്കിവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
