തിരുവല്ല നഗരസഭയിലെ കുടിവെള്ള പദ്ധതി നഷ്ടപ്പെടാന്‍ സാധ്യതയെന്ന്
text_fieldsതിരുവല്ല: നഗരസഭയും സ൪ക്കാറും കാട്ടുന്ന അനാസ്ഥമൂലം 11 കോടിയുടെ കുടിവെള്ള പദ്ധതി ഈ സാമ്പത്തിക വ൪ഷം നഷ്ടമാകുമെന്ന് നഗരസഭാ പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
അ൪ബൻ ഇൻഫ്രാസ്ട്രക്ച൪ ഡെവലപ്പ്മെൻറ് സ്മോൾ ആൻഡ് മീഡിയം സ്കീമിൽ (യു.ഐ.ഡി.എസ്.എസ്.എം.ടി) ഉൾപ്പെടുത്തി സ൪ക്കാറിന് സമ൪പ്പിച്ച ആറേകാൽ കോടിയുടെ പദ്ധതിക്ക് 2010 ൽ നഗരസഭ 10 ശതമാനം തുക ഇന്ത്യൻ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഈമാസം 31 ന് മുമ്പ് നി൪മാണം ആരംഭിച്ചില്ലെങ്കിൽ ഫണ്ട് നഷ്ടമാകും. ഇതിനെതിരെ നിരാഹാര സത്യഗ്രഹം ഉൾപ്പെടെ സമരപരിപാടികൾ ആരംഭിക്കുമെന്ന് പ്രതിപക്ഷ പാ൪ട്ടി നേതാവ് അഡ്വ.രഘുകുട്ടൻപിള്ള പറഞ്ഞു.
പദ്ധതി ഇംപ്ളിമെൻറ് ഓഫിസറായ കേരള സസ്റ്റെയിനബിൾ അ൪ബൻ ഡെവലപ്പ്മെൻറ് ചെങ്ങന്നൂ൪ കാര്യാലയത്തിലെ ചീഫ് എൻജിനീയറാണ് പദ്ധതിക്ക് തുരങ്കം വെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആറേകാൽ കോടിയുടെ 10 ശതമാനം നഗരസഭയും 10 ശതമാനം സംസ്ഥാന സ൪ക്കാറും 80 ശതമാനം കേന്ദ്ര സ൪ക്കാറുമാണ് പണം ചെലവഴിക്കുന്നത്. എൽ.ഡി.എഫ് സ൪ക്കാറിന് സമ൪പ്പിച്ച പദ്ധതി അനുമതി ലഭിച്ചെങ്കിലും പൂ൪ത്തിയാക്കേണ്ട ചുമതല പുതിയ സ൪ക്കാറിനും വാട്ട൪ അതോറിറ്റിക്കുമാണ്. 4.2 ലിറ്റ൪ ശേഷിയുള്ള ടാങ്ക് നി൪മിക്കുന്നതിന് 1,38,45,683 രൂപയുടെ ടെൻഡ൪ 2011 ഒക്ടോബ൪ 24 ന് കൂടിയ മന്ത്രിതല എംപവ൪ കമ്മിറ്റി പരിശോധിച്ച് സ൪ക്കാറിൻെറ ഫിനാൻസ് ഡിപ്പാ൪ട്ട്മെൻറിലേക്ക് അനുമതിക്ക് അയച്ചിട്ട് ഒരു നടപടിയും ആയിട്ടില്ല.
20 ദിവസത്തിനകം തീരുമാനം എടുക്കണമെന്നായിരുന്നു എംപവ൪ കമ്മിറ്റിയുടെ നി൪ദേശം. കൊമ്പാടിയിൽ നി൪മിക്കുന്ന ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിനും വിതരണം നടത്തുന്നതിനും പൈപ്പ് ഇടുന്നത് സംബന്ധിച്ച് 1,28,86,6093 രൂപയുടെ ടെൻഡ൪ ക്ഷണിച്ചിരുന്നു.
ഇതിലുള്ള അപാകത പരിഹരിക്കുന്നതിന് വാട്ട൪ അതോറിറ്റിയെ ഏൽപ്പിച്ചെങ്കിലും തീരുമാനം ആയിട്ടില്ല. കുറ്റൂരിൽ മൂന്ന് മോട്ടോ൪ പമ്പുകൾ സ്ഥാപിക്കാൻ ക്വട്ടേഷൻ ക്ഷണിച്ച് വാട്ട൪ അതോറിറ്റി ഇവാലുവേഷൻ കമ്മിറ്റിയെ ഏൽപ്പിച്ചിട്ട് ഫയൽ കാണാനില്ലെന്നും പറയപ്പെടുന്നു.
പഞ്ചവത്സര പദ്ധതിയിലെ ജോലികൾ ഈമാസം 31ന് മുമ്പ് ആരംഭിച്ചില്ലെങ്കിൽ 10,14,20,290 കോടി നഷ്ടമാകുമെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. വാ൪ത്താസമ്മേളനത്തിൽ നഗരസഭാ കൗൺസില൪മാരായ ഷാജി നാരായണൻ, പി.എൻ. അംശുമതി, ഡെൽസി സാം, അനിത കുമാരി, പ്രീത ജയൻ, ഷീബ, ശാന്തമ്മ സണ്ണി, അനു ജോൺ, ശുഭ സഞ്ചു എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
