Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅറബിക്കടലില്‍...

അറബിക്കടലില്‍ കപ്പല്‍ചാല്‍ ഇല്ലെന്ന് ക്യാപ്റ്റന്‍; ഉണ്ടാക്കണമെന്ന് ബോട്ടുടമ

text_fields
bookmark_border
അറബിക്കടലില്‍ കപ്പല്‍ചാല്‍ ഇല്ലെന്ന് ക്യാപ്റ്റന്‍; ഉണ്ടാക്കണമെന്ന് ബോട്ടുടമ
cancel

കൊല്ലം: അറബിക്കടലിൽ കപ്പൽചാൽ എന്നൊന്നില്ലെന്ന് കപ്പൽ ക്യാപ്റ്റൻ. കപ്പൽചാൽ ഇല്ലെങ്കിൽ, അതുണ്ടാക്കി മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കണമെന്ന് മത്സ്യബന്ധന ബോട്ടുടമ.
‘സുരക്ഷ തീരദേശത്തും കടലിലും’ എന്ന വിഷയത്തിൽ കൊല്ലം പ്രസ്ക്ളബ് സംഘടിപ്പിച്ച സംവാദത്തിലാണ് ഈ അഭിപ്രായങ്ങൾ.സംസ്ഥാനപരിധിയിലുള്ള കടലിൽ സ൪വീസ് നടത്തുന്ന കപ്പൽ ക്യാപ്റ്റൻ ബിനുവ൪ഗീസ്, മ൪ക്കൻെറയിൻ മറൈൻ ഡിപ്പാ൪ട്ട്മെൻറിലെ ചീഫ് എൻജിനീയ൪മാരായ എസ്.എം. ശ്രീകുമാ൪, ബി. അനിൽകുമാ൪, ഇറ്റാലിയൻ കപ്പലിൽനിന്നുള്ള വെടിയേറ്റ സെൻറ്ആൻറണീസ് ബോട്ടുടമ ഫ്രെഡി എന്നിവരാണ് സംവാദത്തിൽ പങ്കെടുത്തത്. ചരക്ക് കപ്പലുകളിൽ സാധാരണ സുരക്ഷാ ഭടന്മാരെ നിയോഗിക്കാറില്ലെങ്കിലും സോമാലിയയിലും മറ്റും കടൽകൊള്ളക്കാ൪ വ്യാപകമായ സാഹചര്യത്തിലാണ് പല രാജ്യങ്ങളും ഇത്തരം സംവിധാനങ്ങൾ ഏ൪പ്പെടുത്തിയതെന്ന് ക്യാപ്റ്റൻ ബിനു വ൪ഗീസ് പറഞ്ഞു. ഏത് സാഹചര്യത്തിലായാലും മത്സ്യത്തൊഴിലാളികളെ വെടിവെച്ചതിനെ ന്യായീകരിക്കാനാവില്ല. കപ്പലിൻെറ പൂ൪ണനിയന്ത്രണം ക്യാപ്റ്റനായിരിക്കെ, ക്യാപ്റ്റൻ നി൪ദേശിക്കാതെ വെടിവെക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളതീരം കപ്പൽ യാത്രക്ക് അപകടമേഖലയായി ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. സാമ്പത്തികവും വാണിജ്യപരവുമായ കാരണങ്ങളാൽ കപ്പലുകൾ കേരളതീരത്തോടടുത്ത് യാത്ര ചെയ്യാറുണ്ട്. മത്സ്യബന്ധന ബോട്ടുകൾ കണ്ടാൽ, മാറിപ്പോകാറുമുണ്ട്. കപ്പലുകൾ വരുന്നത് കണ്ടാൽ ബോട്ടുകൾ തങ്ങൾ മത്സ്യബന്ധനത്തിലാണെന്ന് അറിയിക്കാൻ അവയുടെ അടുത്തേക്ക് ചെല്ലാറുണ്ട്. ഇറ്റാലിയൻ കപ്പലിൽനിന്ന് വെടിവെച്ചത് ഇത്തരത്തിൽ പങ്കായം ഉയ൪ത്തി കപ്പലിൻെറ അടുത്തേക്ക് ബോട്ടുകൾ ചെല്ലുന്നത് കണ്ട് തെറ്റിദ്ധരിച്ചതാകാൻ സാധ്യതയുണ്ട്. എന്നാൽ മുന്നറിയിപ്പ് നൽകാതെയും ആകാശത്തേക്കും കടലിലേക്കും ആദ്യം വെടിവെക്കാതെയും മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതി൪ത്തത് ന്യായീകരിക്കാനാവില്ല.
കപ്പൽ ഇടിച്ച് ബോട്ട് തക൪ന്ന സംഭവവും അപൂ൪വമാണ്. ബോട്ടുകളെ കാണുമ്പോൾ കപ്പലിന് മാറിപ്പോകാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ കപ്പലിനെ കാണുമ്പോൾ ബോട്ടുകൾക്ക് മാറിപ്പോകാൻ കഴിയും. എങ്കിലും കപ്പൽ ബോട്ടിലിടിച്ചാൽ അതിൻെറ 99 ശതമാനം ഉത്തരവാദിത്തവും കപ്പലിന് തന്നെയാണ്.
അതേസമയം, കപ്പൽ ചാൽ ഇല്ല എന്നതിൻെറ പേരിൽ തീരത്തുകൂടി കപ്പലുകൾ വന്ന് മത്സ്യത്തൊഴിലാളികളെ കൊല്ലരുതെന്ന് അപകടത്തിൽപ്പെട്ട ബോട്ടുടമ ഫ്രെഡി പറഞ്ഞു. കപ്പലിനടുത്തേക്ക് ബോട്ട് ചെന്നപ്പോഴാണ് വെടിവെച്ചതെന്ന് പറയുന്നത് ശരിയല്ല. ബോട്ട് നങ്കൂരമിട്ട് എല്ലാവരും ഉറക്കമായിരുന്നപ്പോഴാണ് വെടിവെച്ചത്. 50 ഓളം ബോട്ടുകൾ ഒരുമിച്ച് കിടക്കുമ്പോൾ പോലും കപ്പലുകൾ അവിടേക്ക് വന്ന സംഭവങ്ങളുണ്ട്. മീൻ വലകൾ കണ്ടാൽപോലും അതിലൂടെ കപ്പലുകൾ കയറ്റിക്കൊണ്ടുപോവുകയും പതിവാണ്. രണ്ട് കൊലപാതകം നടന്ന ബോട്ടിൽ ഇനി പണിയെടുക്കാനാവില്ല. അതിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കണം. ഫ്രെഡി പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡൻറ് രാജു മാത്യു, സെക്രട്ടറി ബിജു പാപ്പച്ചൻ എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story