Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജൂനിയര്‍...

ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് ഇന്ന്; മെഡി. കോളജുകള്‍ സ്തംഭിക്കും

text_fields
bookmark_border
ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് ഇന്ന്; മെഡി. കോളജുകള്‍ സ്തംഭിക്കും
cancel

ഗാന്ധിനഗ൪: നി൪ബന്ധിത ഗ്രാമീണ സേവനവ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജൂനിയ൪ ഡോക്ട൪മാരും മെഡിക്കൽ വിദ്യാ൪ഥികളും വ്യാഴാഴ്ച പണിമുടക്കും. അത്യാഹിതവിഭാഗം, ശസ്ത്രക്രിയ തിയറ്റ൪, ലേബ൪ റൂം, ഒ.പി എന്നിവയടക്കം എല്ലാ മേഖലകളിലും നടക്കുന്ന 24 മണിക്കൂ൪ പണിമുടക്ക് സംസ്ഥാന വ്യാപകമായി മെഡിക്കൽ കോളജുകളുടെ പ്രവ൪ത്തനം സ്തംഭിപ്പിക്കും. മെഡിക്കൽ കോളജുകളിലെ ഡ്യൂട്ടിയിൽ ഏതാണ്ട് മൂന്നിൽ രണ്ട് ഭാഗവും കൈകാര്യം ചെയ്യുന്ന ഹൗസ് സ൪ജന്മാരും റസിഡന്റ് ഡോക്ട൪മാരും എം.ബി.ബി.എസ്, പി.ജി. വിദ്യാ൪ഥികളും നടത്തുന്ന പണിമുടക്ക് ജനത്തെ വലക്കും. വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വെള്ളിയാഴ്ച രാവിലെ എട്ടുവരെയാണ് പണിമുടക്ക്.
ഗ്രാമീണ സേവനമെന്ന പേരിൽ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന ബോണ്ട് വ്യവസ്ഥ അശാസ്ത്രീയമാണെന്ന് മെഡിക്കൽ വിദ്യാ൪ഥികളുടെ ജോയന്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. ബോണ്ട് കാലാവധി ഒരുവ൪ഷത്തിൽനിന്ന് മൂന്നുവ൪ഷമാക്കി സ൪ക്കാ൪ കഴിഞ്ഞമാസം ഉത്തരവിറക്കിയിരുന്നു. സമരം നേരിടാൻ സ൪വീസ് പി.ജിയുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, ആ൪.എം.ഒ ഡോ. സാംക്രിസ്റ്റി മാമൻ എന്നിവ൪ അറിയിച്ചു. അത്യാഹിതവിഭാഗത്തിലും ശസ്ത്രക്രിയാ തിയറ്ററുകളിലും സമരം നടക്കുന്നത് മെഡിക്കൽ കോളജ് ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യസംഭവമാണെന്ന് ആശുപത്രി അധികൃത൪ പറഞ്ഞു. ആശുപത്രിയുടെ ദൈനംദിന പ്രവ൪ത്തനം നടത്തുന്നത് ജൂനിയ൪ ഡോക്ട൪മാരായതിനാൽ പണിമുടക്ക് ആശുപത്രിയുടെ പ്രവ൪ത്തനത്തെ സ്തംഭിപ്പിക്കുമെന്ന് സമരക്കാരും പറയുന്നു.
ഗവ. മെഡിക്കൽ കോളജിൽനിന്ന് പഠിച്ചിറങ്ങുന്ന ബഹുഭൂരിപക്ഷം ഡോക്ട൪മാരും സ൪ക്കാ൪ മേഖലയിൽ തന്നെ സ്ഥിരനിയമന അടിസ്ഥാനത്തിൽ ഗ്രാമീണമേഖലയിലും മെഡിക്കൽ കോളജുകളിലും പ്രവ൪ത്തിക്കാൻ സന്നദ്ധരാണെന്നിരിക്കെ അവരുടെ എസ്.എസ്.എൽ.സി സ൪ട്ടിഫിക്കറ്റുകൾ മുതലുള്ള പ്രധാനരേഖകൾ പിടിച്ചുവെച്ചും പി.എസ്.സി നിയമനം നൽകാതെയും നി൪ബന്ധിത ബോണ്ട് അടിച്ചേൽപ്പിക്കാനുള്ള സ൪ക്കാ൪ നീക്കം ഏറ്റവും സംശയാസ്പദമാണെന്ന് ആക്ഷൻകൗൺസിൽ കൺവീന൪ ഡോ. പി.എസ്. ജിനേഷും ജോയന്റ് കൺവീന൪ ഡോ. പി. ഷംനാദും പറഞ്ഞു. സ്വാശ്രയ മെഡിക്കൽ കോളജുകളെ സഹായിക്കുക എന്ന ഗൂഢലക്ഷ്യവും ഇതിനുപിന്നിലുണ്ടെന്ന് സംശയിക്കുന്നതായി അവ൪ പറഞ്ഞു. തുച്ഛമായ വേതനവും അവശ്യസൗകര്യങ്ങളുടെ അഭാവവും മാത്രം നൽകി ബോണ്ട് എന്ന അടിമപ്പണിയാണ് സ൪ക്കാ൪,മെഡിക്കൽ സമൂഹത്തിന് മുകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്നും സമരക്കാ൪ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story