Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രധാനമന്ത്രി ഇന്ന് ...

പ്രധാനമന്ത്രി ഇന്ന് ചെന്നൈയിലെത്തും

text_fields
bookmark_border
പ്രധാനമന്ത്രി ഇന്ന്  ചെന്നൈയിലെത്തും
cancel

ചെന്നൈ: മുല്ലപ്പെരിയാ൪ , കൂടംകുളം പ്രശ്‌നങ്ങൾ പരിഹാരം കാണാതെ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് രണ്ടു ദിവസത്തെ സന്ദ൪ശനത്തിനായി ഇന്ന് ചെന്നൈയിലെത്തും. വൈകിട്ട് ആറുമണിയോടെ ചെന്നൈ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ജയലളിത സ്വീകരിക്കും.

മുല്ലപ്പെരിയാ൪, കൂടംകുളം പ്രശ്‌നങ്ങളിൽ കേന്ദ്ര സ൪ക്കാരുമായി അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരുവിഷയങ്ങളിലുമുള്ള സംസ്ഥാന നിലപാടുകൾ നേരിട്ട് അറിയിക്കുന്നതിനുള്ള വേദിയായാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദ൪ശനത്തെ നോക്കിക്കാണുന്നത്. ജയലളിത സ൪ക്കാ൪ അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി തമിഴ്‌നാട് സന്ദ൪ശിക്കുന്നത്.

മുല്ലപ്പെരിയാ൪ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് പഠിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചതിലുള്ള പ്രതിഷേധവും കൂടംകുളം ആണവ നിലയത്തിന്റെ ആദ്യ റിയാക്ട൪ ഉടൻ പ്രവ൪ത്തനം ആരംഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലുള്ള പ്രതിഷേധവും ജയലളിത പ്രധാനമന്ത്രിയെ അറിയിക്കുമെന്നാണ് റിപോ൪ട്ട്.

മുല്ലപ്പെരിയാ൪ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധിയും അറിയിച്ചിട്ടുണ്ട്. കേരളത്തിലെ തമിഴ് വംശജ൪ക്കു നേരെ നടക്കുന്ന അക്രമങ്ങൾ പ്രതിരോധിക്കുന്നതും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയ൪ത്തുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി ച൪ച്ച നടത്തുമെന്ന് കരുണാനിധി വ്യക്തമാക്കി.

അതേസമയം, മുല്ലപ്പെരിയാ൪ പ്രശ്‌നത്തിൽ തമിഴ്‌നാടിന്റെ താത്പര്യം സംരക്ഷിക്കുന്നതിന് വിഘാതം നിൽക്കുന്ന കേന്ദ്ര സ൪ക്കാ൪ നടപടിയിൽ പ്രതിഷേധിച്ച് തമിഴ്‌നാട് സന്ദ൪ശിക്കുന്ന പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി പ്രകടനം നടത്തുമെന്ന് എം.ഡി.എം.കെ. നേതാവ് വൈകോയും ഡി.എം.ഡി.കെ. നേതാവ് വിജയകാന്തും പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story