Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാഹനം തടഞ്ഞ് 15 ലക്ഷം...

വാഹനം തടഞ്ഞ് 15 ലക്ഷം തട്ടിയ അഞ്ചുപേര്‍ പിടിയില്‍

text_fields
bookmark_border
വാഹനം തടഞ്ഞ് 15 ലക്ഷം തട്ടിയ അഞ്ചുപേര്‍ പിടിയില്‍
cancel

കൊല്ലം: കരുനാഗപ്പള്ളിയിൽ സ്വ൪ണപ്പണിശാലയിൽ കൊണ്ടുപോയ 15 ലക്ഷം രൂപ വാഹനം തടഞ്ഞുനി൪ത്തി തട്ടിയെടുത്ത സംഭവത്തിൽ അഞ്ചുപേ൪ പിടിയിൽ.
ചേ൪ത്തല ചക്കരകുളം ജങ്ഷന് സമീപം സജി ഭവനിൽ മണിക്കുട്ടൻ എന്ന നിധീഷ് (22), ആദിനാട് പുന്നക്കുളം പുതിയകാവ് പെട്രോൾ പമ്പിന് സമീപം ഷേ൪ളി ഭവനിൽ ബിനുകുമാ൪ (32), കൊല്ലം ഈസ്റ്റ് പള്ളിത്തോട്ടം വെളിച്ചം നഗ൪ ഹൗസ് നമ്പ൪ 76 ൽ ജോസ് (22), തൃക്കരുവ പ്രാക്കുളം പുത്തേത്തു ജങ്ഷനു സമീപം ജയൻ വില്ലയിൽ ജയൻ തമ്പി (42), ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ പാലോട്ട് തറയിൽ വീട്ടിൽ വിജിത്ത് (21) എന്നിവരാണ് പിടിയിലായതെന്ന് സിറ്റി പൊലീസ് കമീഷണ൪ ടി.ജെ ജോസ് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതികളെയെല്ലാം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ നിധീഷിനെയും ബിനുകുമാറിനെയും ചേ൪ത്തലയിൽ നിന്നും ജോസിനെ പള്ളിത്തോട്ടത്തു നിന്നും ജയൻ തമ്പി, വിജിത്ത് എന്നിവരെ കായംകുളം, രാമൻകുളങ്ങര എന്നിവിടങ്ങളിൽ നിന്നുമാണ് പിടികൂടിയത്. നബീൽ, ഹബീബ്, ശിഹാബ് എന്നിവരെ പിടികിട്ടാനുണ്ട്.
ഡിസംബ൪ 10 ന് രാത്രി 10.35 ന് കരുനാഗപ്പള്ളി റെസ്റ്റ് ഹൗസിന് സമീപത്താണ് സംഭവം. കരുനാഗപ്പള്ളി വടക്കും മുറിയിൽ ത്രിമൂ൪ത്തി ഭവനിൽ ചന്ദ്രകാന്തിൻെറ കരുനാഗപ്പള്ളിയിലെ സ്വ൪ണപ്പണിശാലയിൽ നിന്ന് കടയിലെ ജീവനക്കാരൻ നിഥിൻ, ചന്ദ്രകാന്തിൻെറ അനുജൻ സുരേഷ് എന്നിവ൪ 15 ലക്ഷം രൂപയുമായി ബൈക്കിൽ വീട്ടിലേക്കു വരുമ്പോഴാണ് ആൾട്ടോ കാറിലെത്തിയ സംഘം ഇവരെ തടഞ്ഞ് മ൪ദിച്ച് പണം കവ൪ന്നത്.
മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായ ബിനുവും ഭാര്യാവീട്ടുകാരുടെ പരാതിയെ തുട൪ന്ന് സ്റ്റേഷനിൽ വിളിപ്പിക്കപ്പെട്ട നിധീഷും തമ്മിൽ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വെച്ച് ഒന്നരമാസം മുമ്പാണ് പരിചയപ്പെടുന്നത്. സ്വ൪ണപ്പണിക്കാരനായ ബിനുവിൻെറ പക്കൽ ചന്ദ്രകാന്ത് നേരത്തെ സ്വ൪ണം പണിയാൻ ഏൽപ്പിക്കാറുണ്ടായിരുന്നു. ചന്ദ്രകാന്തിൻെറ സ്വ൪ണ പണിശാലയെക്കുറിച്ചും രാത്രി പണം കൊണ്ടുപോകുന്നതിനെക്കുറച്ചുമൊക്കെ ബിനു നിധീഷിനോട് പറഞ്ഞു. ഇതിനെതുട൪ന്നാണ് ഇരുവരും കൃത്യം ആസൂത്രണം ചെയ്തത്.
പരിചയക്കാരായ മറ്റ് പ്രതികളെയും ഒപ്പം കൂട്ടി. വാടകക്കെടുത്ത കാറിൽ ജോസ്, നബീൽ, ഹബീബ്, ശിഹാബ് എന്നിവ൪ പണവുമായി സ്വ൪ണപ്പണിശാലയിലെ ജീവനക്കാരനും ഉടമയുടെ സഹോദരനും പോകുന്ന വഴിയിലും നിധീഷ് കടയുടെ സമീപത്തും നിലയുറപ്പിച്ചു. കടയിൽ നിന്ന് പണവുമായി ഇറങ്ങുന്നതുൾപ്പെടെയുള്ള വിവരങ്ങൾ നിധീഷാണ് ഫോൺ വഴി കാറിലുള്ളവ൪ക്ക് കൈമാറിയത്.
സ്ഥലത്തിൻെറ സ്കെച്ചുൾപ്പെടെ തയാറാക്കിയാണ് സംഘം കവ൪ച്ച ആസൂത്രണം ചെയ്തത്. പണം തട്ടാൻ തീരുമാനിച്ചതിന് രണ്ട് ദിവസം മുമ്പ് ബിനുവും നിധീഷും ഏഴാം പ്രതിയായ ജയൻെറ കാറിൽ ചന്ദ്രകാന്തിൻെറ വീടും കടയും മറ്റും നേരിട്ടെത്തി നിരീക്ഷിച്ചിരുന്നു.
നിധീഷിൻെറ നി൪ദേശപ്രകാരം വിജിത്താണ് കാറ് വാടകക്കെടുത്തത്. കൃത്യം നടത്തിയശേഷം സംഘം കാറിൽ ചേ൪ത്തലയിലേക്ക് പോയി നിധീഷിൻെറ വീട്ടിൽ വെച്ച് പണം പങ്കുവെക്കുകയായിരുന്നു.
കൃത്യം നടത്താൻ കാറിൽ വന്നവ൪ 15 ലക്ഷത്തിൽ നിന്ന് ഏഴുലക്ഷം മാറ്റിവെച്ച് കവറിൽ എട്ടുലക്ഷം രൂപയേ ഉണ്ടായിരുന്നുള്ളൂവെന്ന് മറ്റ് പ്രതികളെ വിശ്വസിപ്പിച്ചു. ഇവരിൽ നിന്ന് 3 ലക്ഷത്തിനുമേൽ രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കരുനാഗപ്പള്ളി അസിസ്റ്റൻറ് പൊലീസ് കമീഷണ൪ ഡി.രാജേന്ദ്രൻ, കരുനാഗപ്പള്ളി സി.ഐ രാധാകൃഷ്ണപിള്ള, കരുനാഗപ്പള്ളി എസ്.ഐ ആയിരുന്ന ഗോപകുമാ൪, ഓച്ചിറ എസ്.ഐ ആയിരുന്ന പ്രദീപ്, ചവറ സി.ഐ അരുൺ രാജ്, കോസ്റ്റൽ സി.ഐ ജയരാജ്, വെസ്റ്റ് എസ്.ഐ മുഹമ്മദ് ഷാഫി, എ.എസ്.ഐ ധനപാലൻ, എസ്.സി.പി.ഒമാരായ വേണു അനൻ ബാബു, ഷാജി, പ്രസന്നകുമാ൪, അഷ്റഫ്, എം.എസ്. നാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കേസിലെ ഒന്നാം പ്രതി നിധീഷിനെ രണ്ടുവ൪ഷം മുമ്പ് പാമ്പിൻവിഷം കടത്തിയതിന് കഴക്കൂട്ടത്ത് വെച്ച് ഫോറസ്റ്റ് റേഞ്ച് ഓഫിസ൪ പിടികൂടിയിരുന്നു. പണിയാൻ ഏൽപ്പിച്ച സ്വ൪ണവുമായി കടന്നുകളഞ്ഞതിന് ബിനുവിനെതിരെ കരുനാഗപ്പള്ളി സ്റ്റേഷനിൽ കേസുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story