Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുല്ലപ്പെരിയാര്‍: കേരള...

മുല്ലപ്പെരിയാര്‍: കേരള കോണ്‍ഗ്രസ് യോഗത്തില്‍ വാക്കേറ്റം

text_fields
bookmark_border
മുല്ലപ്പെരിയാര്‍: കേരള കോണ്‍ഗ്രസ് യോഗത്തില്‍ വാക്കേറ്റം
cancel

കൊച്ചി: മുല്ലപ്പെരിയാ൪ വിഷയത്തിൽ കേരള കോൺഗ്രസ് -എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പി.ജെ. ജോസഫ് വിഭാഗവും പി.സി. ജോ൪ജിൻെറ അനുയായികളും തമ്മിൽ രൂക്ഷമായ വാക്കേറ്റം. വാക്കുത൪ക്കം ഒരുവേള സംഘ൪ഷത്തിൻെറ വക്കോളമെത്തി. പി.ജെ. ജോസഫിനെതിരെ ഉൾപ്പെടെ പരസ്യവിമ൪ശത്തിൻെറ പേരിൽ ജോ൪ജിനെതിരെ ഒരുവിഭാഗം ആഞ്ഞടിച്ചപ്പോൾ വൈകാരികമായി ഇടപെട്ട് ഡാം ഇപ്പോൾ പൊട്ടുമെന്ന് പറഞ്ഞ് ജനത്തെ ഭയപ്പെടുത്തിയവരാണ് പ്രശ്നം വഷളാക്കിയതെന്നാണ് ജോ൪ജ് അനുകൂലികൾ തിരിച്ചടിച്ചത്. ക്ഷുഭിതനായ ജോസഫ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോകാൻ ഒരുങ്ങിയെങ്കിലും കെ.എം. മാണി ഇടപെട്ട് പിന്തിരിപ്പിച്ചു. മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ മുന്നിൽനിന്ന് സമരം നയിച്ച കേരള കോൺഗ്രസ് പാതിവഴിയിൽ നി൪ത്തിയതിനെച്ചൊല്ലി നേതാക്കൾക്കിടയിൽ അഭിപ്രായഭിന്നത പുകഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ചേ൪ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പി.സി. ജോ൪ജ് പങ്കെടുത്തില്ല. ഈരാറ്റുപേട്ടയിലെ വസതിയിൽ ഉണ്ടായിരുന്ന ജോ൪ജ് യോഗത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. എം.എൽ.എമാരായ മോൻസ് ജോസഫും റോഷി അഗസ്റ്റ്യനും വ്യക്തിപരമായ കാരണങ്ങളുടെ പേരിൽ പങ്കെടുത്തില്ല.
ജോ൪ജും കൂട്ടരും തനിക്കും അനുയായികൾക്കുമെതിരെ ഗൂഢനീക്കം നടത്തുന്നതായി ആരോപിച്ച് ജോസഫ് ആവശ്യപ്പെട്ടതനുസരിച്ചാണ് കെ.എം. മാണി അടിയന്തര യോഗം വിളിച്ചത്. ഫോണിലൂടെയാണ് അംഗങ്ങളെ വിവരം അറിയിച്ചത്. 111 അംഗ സ്റ്റിയറിങ് കമ്മിറ്റിയിൽ 58പേ൪ മാത്രം പങ്കെടുത്ത യോഗത്തിൽ പി.സി. ജോ൪ജിനെ ആക്രമിക്കാൻ കണക്കാക്കിയാണ് ജോസഫ് വിഭാഗം എത്തിയത്. മുല്ലപ്പെരിയാ൪ അണക്കെട്ടുമായി ബന്ധപ്പെട്ട സമരം അനവസരത്തിൽ ആയിപ്പോയെന്ന് പി.സി. ജോ൪ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയക്കാ൪ ഉൾപ്പെടെയുള്ളവ൪ക്ക് അതിൻെറ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. പി.ജെ. ജോസഫ് ഉൾപ്പെടെയുള്ളവ൪ സമരം നടത്തിയത് ചൂണ്ടിക്കാട്ടിയപ്പോൾ ആരായാലും മാപ്പുപറയണമെന്നും ജോ൪ജ് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജോസഫ് പക്ഷം ശക്തമായ വിമ൪ശമഴിച്ചുവിട്ടത്. വൈസ് ചെയ൪മാൻ നടത്തുന്ന ഇത്തരം പ്രസ്താവനകൾ മുല്ലപ്പെരിയാ൪ വിഷയത്തിൽ പാ൪ട്ടിയുടെ നിലപാടിനെ ദു൪ബലപ്പെടുത്തുമെന്ന് അവ൪ ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാ൪ പ്രശ്നം സജീവമായി ഉയ൪ത്താൻ കഴിഞ്ഞത് പി.ജെ. ജോസഫിൻെറ ശക്തമായ ഇടപെടലുകൾ മൂലമാണെന്നും അവ൪ വാദിച്ചു.
ജോ൪ജിനെ പ്രതിരോധിച്ച് സംസാരിച്ച അദ്ദേഹത്തിൻെറ പേഴ്സനൽ സെക്രട്ടറി കൂടിയായ മാലേത്ത് പ്രതാപചന്ദ്രൻ പി.ജെ. ജോസഫിനെ രൂക്ഷമായി വിമ൪ശിച്ചു. ഡാം ഇപ്പോൾ പൊട്ടുമെന്നും 35ലക്ഷം പേ൪ ചത്തൊടുങ്ങുമെന്നും പറഞ്ഞ് ജനത്തെ ഭയപ്പെടുത്തിയവരാണ് പ്രശ്നം വഷളാക്കിയതെന്ന് പ്രതാപചന്ദ്രൻ കുറ്റപ്പെടുത്തിയത് യോഗത്തിൽ ഒച്ചപ്പാടിനിടയാക്കി. രംഗം വഷളാകുമെന്ന സാഹചര്യത്തിൽ ഇടപെട്ട കെ.എം. മാണി പ്രവ൪ത്തക൪ക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകൾ എല്ലാവരും ഒഴിവാക്കണമെന്ന് നി൪ദേശിച്ചു.
പി.സി. ജോ൪ജിൻെറ പ്രസ്താവനയോട് പ്രതികരിക്കാനില്ളെന്ന് മന്ത്രി പി.ജെ. ജോസഫ് പിന്നീട് പറഞ്ഞു. ജോ൪ജിൻെറ പ്രസ്താവനകളോട് താൻ പ്രതികരിക്കാറില്ളെന്നായിരുന്നു മാധ്യമപ്രവ൪ത്തകരുടെ ആവ൪ത്തിച്ചുള്ള ചോദ്യത്തിന് ജോസഫിൻെറ മറുപടി. മുല്ലപ്പെരിയാ൪ വിഷയത്തിൽ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും ജോസഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story