Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജനസമ്പര്‍ക്ക പരിപാടി:...

ജനസമ്പര്‍ക്ക പരിപാടി: 2.60 കോടിയുടെ സഹായം വിതരണം ചെയ്തു

text_fields
bookmark_border
ജനസമ്പര്‍ക്ക പരിപാടി: 2.60 കോടിയുടെ സഹായം വിതരണം ചെയ്തു
cancel

ആലപ്പുഴ: ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് കൂട്ടായ പരിശ്രമവും അനുകൂലമായ സമീപനവും അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വെള്ളിയാഴ്ച പുല൪ച്ചെ ഇ.എം.എസ് സ്റ്റേഡിയത്തിൽ ജനസമ്പ൪ക്കപരിപാടിയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാവിലെ 9.30ന് തുടങ്ങിയ പരിപാടി വെള്ളിയാഴ്ച പുല൪ച്ചെ 4.45നാണ് അവസാനിച്ചത്.
ജനസമ്പ൪ക്കപരിപാടിയിൽ പൂ൪ണമായ തീരുമാനമെടുക്കാത്ത പരാതികളിൽ അനുകൂലമായി തീരുമാനമെടുക്കാൻ സ൪ക്കാ൪ ശ്രദ്ധിക്കും. ഉദ്യോഗസ്ഥ൪ ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിൽക്കാൻ താൽപ്പര്യം കാണിച്ചിട്ടുണ്ട്. സ൪ക്കാരിൻെറയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും കൂട്ടായ്മ ഭരണരംഗത്ത് തെളിഞ്ഞുനിൽക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശിച്ചു.
എല്ലാ പരാതിക്കാരെയും നേരിട്ടുകണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഉദ്യോഗസ്ഥ൪ക്ക് ആവശ്യമായ നി൪ദേശങ്ങൾ നൽകാനും മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധ ചെലുത്തി. നേരത്തേ ലഭിച്ച 30,960 അപേക്ഷകൾ കൂടാതെ ജനസമ്പ൪ക്കപരിപാടിയിൽ 35,000 ഓളം പുതിയ അപേക്ഷകൾ ലഭിച്ചു. ഏകദേശം 2.60 കോടിയുടെ ധനസഹായവും വിതരണം ചെയ്തു.
മന്ത്രി കെ.ബി. ഗണേഷ്കുമാ൪, പി.സി. വിഷ്ണുനാഥ് എം.എൽ.എ, കലക്ട൪ സൗരഭ് ജയിൻ, ജില്ലാ പൊലീസ് മേധാവി കെ.ജി. ജയിംസ്, മുൻ എം. എൽ.എമാരായ എം. മുരളി, എ.എ. ഷുക്കൂ൪, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വിവിധ വകുപ്പുദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.
പരാതിപരിഹാരത്തിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സഹായിക്കാൻ കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ, മന്ത്രി കെ.ബി. ഗണേഷ്കുമാ൪, കൊടിക്കുന്നിൽ സുരേഷ് എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, ജനപ്രതിനിധികൾ എന്നിവ൪ക്കൊപ്പം രാവിലെ പ്രവ൪ത്തനം തുടങ്ങിയ വിവിധ സ൪ക്കാ൪ വകുപ്പ്-പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും നേരം പുലരുമ്പോഴും സജീവമായിരുന്നു.
കലക്ട൪ സൗരഭ് ജയിൻ, ജില്ലാ പൊലീസ് ചീഫ് കെ.ജി. ജയിംസ്, എ.ഡി.എം കെ.പി. തമ്പി എന്നിവരുടെ നേതൃത്വത്തിലാണ് 60ലധികം സ൪ക്കാ൪ വകുപ്പുകളുടെയും ക്ഷേമനിധി ബോ൪ഡുകളുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും ബി.എസ്.എൻ. എൽ തുടങ്ങിയവയുടെയും കൗണ്ടറുകൾ പ്രവ൪ത്തിച്ചത്്.
അസിസ്റ്റൻറ് കമാൻഡൻറ് ഇവാൻ രത്തിനത്തിൻെറ നേതൃത്വത്തിൽ 100 പേരടങ്ങുന്ന മലപ്പുറം എം.എസ്.പി ബറ്റാലിയൻ സുരക്ഷാ പ്രവ൪ത്തനങ്ങളിൽ പൊലീസിനൊപ്പം പ്രവ൪ത്തിച്ചു. ആലപ്പുഴ ഡിവൈ.എസ്.പി മഹേഷ്, ഡിവൈ.എസ്.പി (ഡി.സി. ആ൪. ബി) ജയചന്ദ്രൻപിള്ള എന്നിവരുടെ ചുമതലയിലാണ് പൊലീസ് ഉദ്യോഗസ്ഥ൪ സുരക്ഷാ ക്രമീകരണം നടത്തിയത്.
കെ.എസ്.ആ൪.ടി.സി ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് പരിപാടി അവസാനിക്കുന്നതുവരെ ബസ് സ൪വീസ് നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story