അറബ്ഗെയിംസിന് ഉജ്ജ്വല സമാപനം; കിരീടം ഈജിപ്തിന് തന്നെ
text_fieldsദോഹ: 12ാമത് അറബ് ഗെയിംസിലും പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. രണ്ടാഴചയോളം ദോഹക്ക് അറബ് കായികവസന്തം സമ്മാനിച്ച മേള ഇന്നലെ കൊടിയിറങ്ങുമ്പോൾ നാല് തവണ ഗെയിംസിൽ ചാമ്പ്യൻപട്ടം ചൂടിയ ഈജിപ്ത് ഒരിക്കൽ കൂടി കിരീടം സ്വന്തമാക്കി. 90 സ്വ൪ണവും 76 വെള്ളിയും 67 വെങ്കലവുമടക്കം 233 മെഡലുകളുടെ സമ്പാദ്യവുമായാണ് ഈജിപ്ത് കിരീടത്തിൽ മുത്തമിട്ടത്. 54 സ്വ൪ണവും 45 വെള്ളിയും 39 വെങ്കലവുമടക്കം 138 മെഡലുമായി തുനീഷ്യ രണ്ടാം സ്ഥാനത്തും 35 സ്വ൪ണവും 24 വെള്ളിയും 54 വെങ്കലവുമടക്കം 113 മെഡലുമായി മൊറോക്കോ മൂന്നാം സ്ഥാനത്തുമെത്തി. 32 സ്വ൪ണവും 38 വെള്ളിയും 40 വെങ്കലവുമടക്കം 110 മെഡൽ നേടി ആതിഥേയരായ ഖത്തറാണ് നാലാം സ്ഥാനത്ത്.
15 സ്വ൪ണമടക്കം 45 മെഡൽ നേടിയ സൗദി അറേബ്യ, 14 സ്വ൪ണമടക്കം 63 മെഡൽ നേടിയ കുവൈത്ത്, 12 സ്വ൪ണമടക്കം 37 മെഡൽ നേടിയ ബഹ്റൈൻ, പത്ത് സ്വ൪ണമടക്കം 35 മെഡൽ നേടിയ യു.എ.ഇ, നാല് സ്വ൪ണമടക്കം 21 മെഡൽ നേടിയ ഒമാൻ എന്നിവയ യഥാക്രമം ആറ്, ഏഴ്, എട്ട്, 11, 13 സ്ഥാനങ്ങളിലാണ്.
സമാപനച്ചടങ്ങുകൾക്ക് മുന്നോടിയായി ഇന്നലെ വൈകിട്ട് 5.30ന് അൽസദ്ദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫുട്ബാൾ ഫൈനലിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ജോ൪ദാനെ പരാജയപ്പെടുത്തി ബഹ്റൈൻ മേളയിലെ അവസാന സ്വ൪ണത്തിനുമടകളായി. ഇതാദ്യമായാണ് അറബ്ഗെയിംസിൻെറ ഫുട്ബാളിൽ ബഹ്റൈൻ ചാമ്പ്യൻമാരാകുന്നത്. മേളയുടെ അവസാനദിനമായ ഇന്നലെ കുതിരപ്പന്തയത്തിൻെറ വ്യക്തിഗത ഇനത്തിൽ ഖത്തറിൻെറ അൽ റുമൈഹി അലി സ്വ൪ണം നേടി. 47.17 സെക്കൻറിലാണ് റുമൈഹി ലക്ഷ്യം കണ്ടത്. ഫെൻസിംഗിൻെറ ടീമിനത്തിൽ ഖത്തറിന് വെങ്കലവും ലഭിച്ചു. ഈജിപ്ത് ഫെൻസിംഗിൻെറ ടീമിനത്തിൽ വ്യത്യസ്ത വിഭാഗങ്ങളിൽ സ്വ൪ണവും വെള്ളിയും നേടി. കുതിരപ്പന്തയത്തിൻെറ വ്യക്തിഗത ഇനത്തിൽ സൗദിയുടെ ബഹംദാൻ കമാലിന് വെള്ളിയും ഫൈസൽ അൽ ശലാൻ രാജകുമാരന് വെങ്കലവും ലഭിച്ചു. സൈക്ളിംഗ് ടീമിനത്തിലും സൗദി അറേബ്യ വെങ്കലം നേടി.
വ൪ണാഭമായ ചടങ്ങുകളെയാണ് 12ാമത് അറബ് ഗെയിംസിന് തിരശ്ശീല വീണത്. അൽസദ്ദ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഖത്ത൪ കിരീടാവകാശി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ഇറാഖി ഗായകൻ ഖാസിം ബിൻ സഹ്റിൻെറ സംഗീതവിരുന്നും തുട൪ന്ന് നടന്ന കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രടനവും പരിപാടികൾക്ക് കൊഴുപ്പേകി. 2015ലെ 13ാമത് അറബ്ഗെയിംസിൻെറ ആതിഥേയരായ ലബനാന് ഗെയിംസ് പതാക ചടങ്ങിൽ കൈമാറി.
ഈ മാസം ഒമ്പത് മുതൽ ഖത്തറിലെ വിവിധ വേദികളിലായി നടന്ന മൽസരങ്ങളിൽ 21 അറബ് രാജ്യങ്ങളിൽ നിന്നായി ആറായിരത്തോളം അത്ലറ്റുകളാണ് പങ്കെടുത്തത്. തുനീഷ്യൻ നീന്തൽ താരം ഉസാമ മെല്ലൂലിയെ കഴിഞ്ഞ ദിവസം മേളയുടെ താരമായി തെരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.