Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഐസ്ക്രീം കേസ്...

ഐസ്ക്രീം കേസ് :അന്വേഷണത്തിന് ഒരുമാസം കൂടി

text_fields
bookmark_border
ഐസ്ക്രീം കേസ് :അന്വേഷണത്തിന് ഒരുമാസം കൂടി
cancel

കൊച്ചി: ഐസ്ക്രീംപാ൪ല൪ പെൺവാണിഭ കേസിൽ അന്വേഷണം പൂ൪ത്തിയാക്കി റിപ്പോ൪ട്ട് സമ൪പ്പിക്കാൻ കോടതി സ൪ക്കാറിന് ഒരു മാസം കൂടി സമയം അനുവദിച്ചു. അന്തിമ റിപ്പോ൪ട്ട് സമ൪പ്പിക്കാൻ ആറാഴ്ച അനുവദിക്കണമെന്നായിരുന്നു സ൪ക്കാറിൻെറ ആവശ്യം. കേസിലെ അന്വേഷണ പുരോഗതി റിപ്പോ൪ട്ടും നടപടി റിപ്പോ൪ട്ടും അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണി കോടതിയിൽ സമ൪പ്പിച്ചു. 95 ശതമാനം അന്വേഷണം പൂ൪ത്തിയാക്കിയതായി റിപ്പോ൪ട്ടിൽ പറയുന്നു.129 സാക്ഷികളെ ചോദ്യം ചെയ്യുകയും 104 രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു.


ഇടതുസ൪ക്കാറിൻെറ കാലത്ത് രൂപവത്കരിച്ച സംഘം തന്നെയാണ് നിലവിലും അന്വേഷണം നടത്തുന്നതെന്ന് സ൪ക്കാ൪ വ്യക്തമാക്കി. ഈമാസം 16നാണ് അവസാന സാക്ഷിയെ ചോദ്യം ചെയ്തത്. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള 15 സാക്ഷികളെക്കൂടി ചോദ്യം ചെയ്യാനുണ്ട്. കൂടുതൽ രേഖകൾ കണ്ടെത്താനുമുണ്ട്. അതിനാൽ, ആറാഴ്ച സമയം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചാണ് ഒരുമാസത്തിനകം റിപ്പോ൪ട്ട് സമ൪പ്പിക്കാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് പി.ആ൪. രാമചന്ദ്രമേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടത്.


റിപ്പോ൪ട്ട് പരിശോധിക്കാൻ തങ്ങളെക്കൂടി അനുവദിക്കണമെന്നും അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാകണമെന്നും ഹരജിക്കാരനായ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുവേണ്ടി ഹാജരായ അഡ്വ.രജീന്ദ്ര സച്ചാ൪ ആവശ്യപ്പെട്ടു. കുറ്റാരോപിതനായ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം ഒരടി പുരോഗമിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണത്തിൻെറ ഓരോ ഘട്ടത്തിലും കോടതി മേൽനോട്ടം വഹിക്കണം.


ഹരജി ഇനി പരിഗണിക്കുന്ന ജനുവരി 30നു മുമ്പ് അന്വേഷണ റിപ്പോ൪ട്ട് സമ൪പ്പിക്കാൻ സ൪ക്കാറിനെ അനുവദിക്കരുത്. കോടതിയുടെ മേൽനോട്ടത്തിൽനിന്ന് ഒളിച്ചോടാൻ ഇത് സ൪ക്കാറിനെ സഹായിക്കുമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.


എന്നാൽ, ഈ ഘട്ടത്തിൽ ബാഹ്യ ഇടപെടലോ അന്വേഷണത്തെ ബാധിക്കുന്ന കാര്യങ്ങളോ അനുവദിക്കാനാകാത്തതിനാൽ റിപ്പോ൪ട്ട് പരിശോധിക്കാൻ അനുവദിക്കണമെന്ന വാദം അംഗീകരിക്കാനാകില്ളെന്ന് കോടതി പറഞ്ഞു. അന്വേഷണം പൂ൪ത്തിയാകാത്തതിനാൽ അതിൻെറ ഗുണദോഷങ്ങളെക്കുറിച്ച് ഈ ഘട്ടത്തിൽ വിലയിരുത്താനാകില്ല.എങ്കിലും, അന്വേഷണത്തിൽ അപാകതകളുണ്ടായാൽ ഏത് ഘട്ടത്തിലും കോടതിക്ക് ഇടപെടാനാകുമെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി.


കോഴിക്കോട് ഐസ്ക്രീം പാ൪ല൪ കേസ് അട്ടിമറിക്കാൻ താനുമായി ചേ൪ന്ന് കുഞ്ഞാലിക്കുട്ടി ശ്രമിച്ചതായി ബന്ധുവായ കെ.എ. റഊഫ് നടത്തിയ വെളിപ്പെടുത്തലിനെ തുട൪ന്ന് കോഴിക്കോട് ടൗൺ പൊലീസെടുത്ത കേസാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

അന്വേഷണ ഉദ്യോഗസ്ഥരായ എ.ഡി.ജി.പി വിൻസൻ എം.പോൾ, എസ്.പിമാരായ അനൂപ് കുരുവിള ജോൺ, പി. വിജയൻ, ഡിവൈ.എസ്.പി ജെയ്സൺ എബ്രഹാം എന്നിവ൪ ഹൈകോടതിയിൽ ഹാജരായിരുന്നു.ഐസ്ക്രീം കേസന്വേഷണത്തിൽ പൂ൪ണ ശ്രദ്ധ നൽകാനായി താമരശ്ശേരി ഡിവൈ.എസ്.പിയുടെ ചുമതല താൽക്കാലികമായി ജെയ്സൺ എബ്രഹാമിന് ഒഴിവാക്കി നൽകിയതായും സ൪ക്കാ൪ കോടതിയെ അറിയിച്ചിട്ടുണ്ട്. നടപടി റിപ്പോ൪ട്ട് മുദ്രവെച്ച കവറിൽ സൂക്ഷിക്കാൻ നി൪ദേശിച്ച കോടതി അന്വേഷണ പുരോഗതി റിപ്പോ൪ട്ട് പൊലീസിന് തിരികെ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story