അലീഗഢ്: പിതൃത്വത്തെച്ചൊല്ലി ‘ഫ്ളക്സ് യുദ്ധം’
text_fieldsപെരിന്തൽമണ്ണ: അലീഗഢ് സ൪വകലാശാല കേന്ദ്രത്തിൻെറ പിതൃത്വത്തെചൊല്ലി ‘ഫ്ളക്സ് യുദ്ധം’ തുടങ്ങി. ശനിയാഴ്ച നടക്കുന്ന സമ൪പ്പണ ചടങ്ങിൻെറ പ്രചാരണാ൪ഥം സ്ഥാപിച്ച ബോ൪ഡുകളിലാണ് ഇരുവിഭാഗം രാഷ്ട്രീയ കക്ഷികളും അവകാശവാദമുന്നയിക്കുന്നത്. പെരിന്തൽമണ്ണ നഗരമധ്യത്തിലും പരിസര പ്രദേശങ്ങളിലും മുസ്ലിംലീഗ് സ്ഥാപിച്ച ബോ൪ഡുകളിൽ മുഹമ്മദലി ശിഹാബ്തങ്ങളുടെ സ്വപ്ന സാക്ഷാത്കാരമായാണ് അലീഗഢിനെ അവതരിപ്പിക്കുന്നത്. എന്നാൽ, കേന്ദ്രം യാഥാ൪ഥ്യമാക്കാൻ പ്രയത്നിച്ച മുൻ എം.എൽ.എ വി. ശശികുമാറിനെ ഉദ്ഘാടന ചടങ്ങിൽനിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മിൻെറ ബോ൪ഡ്. അലീഗഢ് പാണക്കാട്ടേക്ക് കടത്താൻ 53 ദിവസം സമരം ചെയ്ത മുസ്ലിംലീഗിനെ അഭിസംബോധന ചെയ്യുന്ന ഫ്ളക്സിൽ ശിഹാബ്തങ്ങളുടെ സ്വപ്നം യാഥാ൪ഥ്യമാക്കിയത് ശശികുമാറാണെന്നും പറയുന്നു. ശശികുമാറിൻെറ കൂറ്റൻ ഫോട്ടോയും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
