മാനേജ്മെന്‍റ് സ്കൂളുകളുടെ വക്താവാകാന്‍ മുഖ്യമന്ത്രിയുടെ ശ്രമം-എം.എ.ബേബി
text_fieldsഈരാറ്റുപേട്ട: അൺ എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകളുടെ വക്താവാകാനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശ്രമിക്കുന്നതെന്ന് സി.പി.എംകേന്ദ്ര കമ്മറ്റിയംഗം എം.എ.ബേബി. സി.പി.എം. ജില്ലാ സമ്മേളനത്തോടബന്ധിച്ച് തീക്കോയിയിൽ നടന്ന സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1957ൽ ഇ.എം.എസ് സ൪ക്കാറിൻെറ കാലത്ത് ജോസഫ് മുണ്ടശേരി നടത്തിയ പരിഷ്കാരങ്ങളാണ് കേരള വിദ്യാഭ്യാസ രംഗത്ത് സമഗ്ര പുരോഗതി കൊണ്ടു വന്നത്. ഇതിനെ അട്ടിമറിച്ച കോൺഗ്രസുകാ൪ നാളിതുവരെ മാനേജ്മെൻറ് താൽപ്പര്യങ്ങൾക്കായാണ് നിലകൊണ്ടത്. വിദ്യാഭ്യാസ -ആരോഗ്യ മേഖലകളിൽ യു.ഡി.എഫ് സ൪ക്കാ൪ നടത്തുന്ന അനധികൃത ഇടപെടലുകൾ കേരളത്തിന് അപമാനമാണ്. പത്താം ക്ളാസ് വരെ അനധിക്യൃത സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിച്ച് പരീക്ഷ എഴുതാമെന്ന നിലപാട് വിദ്യാഭ്യാസ രംഗത്ത് നിലവാരത്തക൪ച്ചയുണ്ടാക്കും. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കേരളം നേടിയ പുരോഗതി, മെറിറ്റുകൾ നോക്കാതെ ചട്ട വിരുദ്ധമായി നിയമനങ്ങൾ നടത്തുന്നത് മൂലം തകിടം മറിക്കുമെന്നും ബേബി പറഞ്ഞു. ഡോ.ബി. ഇക്ബാൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
