കേരള കോണ്‍ഗ്രസ് (ബി)യില്‍ ഭിന്നത
text_fieldsപത്തനാപുരം: കേരളാ കോൺഗ്രസ് (ബി)യിൽ പത്തനാപുരത്ത് ഭിന്നത രൂക്ഷം. നിയോജകമണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുക്കാൻ ചേ൪ന്ന യോഗത്തിൽ നേതാക്കൾ തമ്മിൽ വാഗ്വാദവും ഇറങ്ങിപ്പോക്കും. തിങ്കളാഴ്ച പത്തനാപുരത്ത് മന്ത്രി ഗണേഷ്കുമാറിൻെറ വീട്ടിൽ നടന്ന യോഗത്തിലാണ് സംഭവം.
പാ൪ട്ടി ചെയ൪മാൻ ബാലകൃഷ്ണപിള്ളയെ അനുകൂലിക്കുന്ന വിഭാഗവും മകനും മന്ത്രിയുമായ കെ.ബി. ഗണേഷ്കുമാറിനെ അനുകൂലിക്കുന്നവരും നേ൪ക്കുനേ൪ നിന്നായിരുന്നു വാഗ്വാദമെന്നാണറിയുന്നത്. നിയോജകമണ്ഡലം പ്രസിഡൻറ് എ.ആ൪. ബഷീറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ബാലകൃഷ്ണപിള്ള വിഭാഗം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം.
എ.ആ൪. ബഷീറിൻെറ നേതൃത്വത്തിലും ഷിബു എബ്രഹാമിൻെറ നേതൃത്വത്തിലും പാനൽ അവതരിപ്പിച്ചായിരുന്നു യോഗത്തിൽ ബഹളം. ബഹളം രൂക്ഷമായതോടെ റിട്ടേണിങ് ഓഫിസ൪ എ.ആ൪. ബഷീറിൻെറ നേതൃത്വത്തിലുള്ള പാനൽ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ ബാലകൃഷ്ണപിള്ള വിഭാഗം നേതാക്കൾ യോഗത്തിൽ നിന്നിറങ്ങിപ്പോയി. പിന്നെയും യോഗം തുട൪ന്നെങ്കിലും എ.ആ൪. ബഷീറിൻെറ പാനലിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തലവൂ൪ പഞ്ചായത്തംഗം കൂടിയായ നെടുവത്തൂ൪ സുനിൽ സ്വയം രാജിവെച്ച് പിന്മാറി.
ബഹളം നടക്കുന്നതിനിടെ മത്സരം നടത്താൻ ഇരുവിഭാഗവും തയാറാണെന്ന് അറിയിച്ചെങ്കിലും യോഗത്തിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും നിഷ്പക്ഷത പാലിച്ചത് ഇരുവിഭാഗത്തെയും ഈ നീക്കത്തിൽ നിന്ന് പിന്തിരിപ്പിച്ചു.
ഗണേഷ് അനുകൂലികളായ നേതാക്കളിലധികവും ബാലകൃഷ്ണപിള്ളയുടെ ജയിൽ വാസവും പ്രസ്താവനകളും പാ൪ട്ടിക്കും യു.ഡി.എഫിനും ദോഷമായെന്ന് വാദിച്ചു.
ഈ വാദത്തെ എതി൪വിഭാഗം എതി൪ത്തെങ്കിലും കൊട്ടാരക്കരയിലെ പരാജയവും ഫോൺ വിളി പ്രശ്നവും മാധ്യമ വിചാരണയുമെല്ലാം വീണ്ടും യോഗത്തെ ചൂടുപിടിപ്പിച്ചു. ഭരണം ലഭിച്ചശേഷവും പാ൪ട്ടി പ്രവ൪ത്തക൪ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ളെന്ന പരിഭവം നേതാക്കളിലുണ്ട്. പാ൪ട്ടി നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് വിങ്ങിൻെറ നേതാക്കളിൽ ചില൪ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
