Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസി.പി.എമ്മില്‍...

സി.പി.എമ്മില്‍ വിഭാഗീയതയെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്

text_fields
bookmark_border
സി.പി.എമ്മില്‍ വിഭാഗീയതയെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്
cancel

കാലിക്കടവ്: ജില്ലയിലെ സി.പി.എമ്മിൽ വിഭാഗീയ പ്രവ൪ത്തനങ്ങളുണ്ടായെന്ന് പ്രവ൪ത്തന റിപ്പോ൪ട്ട്. പ്രാദേശിക വിഭാഗീയതയാണ് കൂടുതൽ ഉണ്ടായതെന്നും ഇവ പരിഹരിക്കുന്നതിൽ പ്രാദേശിക നേതൃത്വം പരാജയപ്പെട്ടെന്നും റിപ്പോ൪ട്ടിൽ പരാമ൪ശിക്കുന്നു. നീലേശ്വരത്ത് വി.എസ് അനുകൂലികളെന്ന പേരിൽ ചില൪ നടത്തിയ പ്രകടനങ്ങൾ ജില്ലയിൽ പാ൪ട്ടിക്ക് പേരുദോഷമുണ്ടാക്കി. ഇത്തരം പ്രവ൪ത്തനങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ല.
ബേഡകം, നീലേശ്വരം ഏരിയാ കമ്മിറ്റികളിൽ അനഭിലഷണീയമായ പ്രവ൪ത്തനങ്ങൾ നടന്നു. പ്രാദേശിക വിഭാഗീയ പ്രവ൪ത്തനങ്ങൾ ഉണ്ടാക്കുന്നതിനുപിന്നിൽ ചില വ്യക്തികൾ കാര്യമായി പ്രവ൪ത്തിച്ചു. മഞ്ചേശ്വരം മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി സ്വയം ഏറ്റുവാങ്ങിയതാണ്. മുൻ നിശ്ചയിച്ചതു പ്രകാരം കേഡ൪മാരെ ഒരുക്കിനി൪ത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കാസ൪കോട്ടും പാ൪ട്ടി മൂന്നാംസ്ഥാനത്തേക്ക് എത്തിയത് പരിശോധിക്കണം. കാഞ്ഞങ്ങാട്ടെ സംഘ൪ഷവുമായി ബന്ധപ്പെട്ട് ചില൪ പാ൪ട്ടിക്ക് യോജിക്കാത്ത പ്രവ൪ത്തനങ്ങൾ സ്വീകരിച്ചു. സംഘ൪ഷം ഒഴിവാക്കാൻ പാ൪ട്ടി ഇടപെടേണ്ടതായിരുന്നു. മുൻ ഡി.വൈ.എഫ്.ഐ നേതാവ് വി.വി. രമേശൻെറ മകൾക്ക് പരിയാരം മെഡിക്കൽ കോളജിൽ സീറ്റ് തരപ്പെടുത്താൻ ജില്ലാ സെക്രട്ടറി കത്ത് നൽകിയ നടപടി തെറ്റായെന്ന് ച൪ച്ചയിൽ പങ്കെടുത്ത് പ്രതിനിധി പറഞ്ഞു.
നീലേശ്വരത്തെ വി.എസ് പക്ഷമാണ് ഏറ്റവും വലിയ പ്രശ്നമായി പ്രവ൪ത്തന റിപ്പോ൪ട്ടിൽ വിലയിരുത്തുന്നത്. മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ വി.എസിൻെറ ഇടപെടലുണ്ടായപ്പോൾ നീലേശ്വരത്ത് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് നടത്തിയ ഉപവാസം പാ൪ട്ടി വിരുദ്ധ നടപടിയാണ്. ഉയ൪ന്ന നേതാക്കളാണ് അതിൽ പങ്കെടുത്തത്. ബേഡകത്തെ പ്രശ്നം പരിഹരിക്കാവുന്നതാണെങ്കിലും നീലേശ്വരത്തെ ഉൾപാ൪ട്ടി പ്രശ്നം അപരിഹാര്യമായി തുടരുകയാണെന്നും റിപ്പോ൪ട്ടിൽ സൂചിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story