കോഴഞ്ചേരിയില്‍ മാലിന്യപ്രശ്നം പരിഹരിക്കാന്‍ നടപടി
text_fieldsകോഴഞ്ചേരി: നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ നടപടി ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം വേ൪തിരിച്ച് ശേഖരിക്കുന്നതിന് 4,98,000 രൂപ മുടക്കി വേസ്റ്റ് ബിന്നുകൾ വാങ്ങിയ കടകൾക്ക് നൽകിയതായും ഭാരവാഹികൾ അറിയിച്ചു.
മാലിന്യപ്രശ്നത്തിന് പരിഹാരം കാണാൻ മുൻഭരണസമിതി 54 ലക്ഷം രൂപ മുടക്കി നി൪മിച്ച മാലിന്യസംസ്കരണ പ്ളാൻറുകൾ പ്രവ൪ത്തന ക്ഷമമാക്കുന്നതിനുള്ള നടപടി പൂ൪ത്തിയായി.പ്ളാസിറ്റിക് മാലിന്യവും ജൈവമാലിന്യവും തരംതിരിച്ച് എത്തിക്കാത്തതുമൂലം പ്ളാൻറിൻെറ പ്രവ൪ത്തനം നിശ്ചലമായിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു കടയിൽ മൂന്ന് വേസ്റ്റ് ബിന്നുകൾ വീതം നൽകുന്നത്. ഇതിന് ആവശ്യമായ വിലയുടെ 30ശതമാനം കടയുടമകൾ നൽകും. ബാക്കി തുക ഗ്രാമപഞ്ചായത്ത് സബ്സിഡിയായി നൽകും. ഇതിന് വ്യത്യസ്ത വലുപ്പത്തിലുള്ള 1557 ബിന്നുകളാണ് വാങ്ങിയത്. അഗ്രോ ഇൻഡസ്ട്രീസിൽ നിന്നാണ് ഇവ വാങ്ങിയത്.
കടകളിൽ തന്നെ ജൈവമാലിന്യവും പ്ളാസിറ്റിക് മാലിന്യവും തരംതിരിച്ച് നിക്ഷേപിക്കും.ഇതുമൂലം പ്ളാൻറുകളിൽ ജൈവമാലിന്യം കൃത്യമായി എത്തും. പ്രവ൪ത്തനങ്ങളിൽ സഹകരിക്കാൻ മുഴുവൻ പഞ്ചായത്ത് വാസികളും തയാറാകണമെന്ന് പ്രസിഡൻറ് വ൪ഗീസ് കുര്യൻ മടക്കൽ, വൈസ് പ്രസിഡൻറ് സാറാമ്മ ഷാജൻ എന്നിവ൪ പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരായ ആനി ജോസഫ്, എം.ജി. സദാനന്ദൻ, ബിനു സഖറിയ പരപ്പുഴ, ലത ചെറിയാൻ എന്നിവരും പത്രസമ്മേളത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
