Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസാഫല്യ പദ്ധതി : 10000...

സാഫല്യ പദ്ധതി : 10000 വീടുകള്‍ നല്‍കും -കെ.എം.മാണി

text_fields
bookmark_border
സാഫല്യ പദ്ധതി : 10000 വീടുകള്‍ നല്‍കും -കെ.എം.മാണി
cancel

ഇടുക്കി: ഹൗസിങ് ബോ൪ഡിൻെറ സാഫല്യ പദ്ധതി പ്രകാരം ഈ വ൪ഷം ഭൂരഹിതരായ പതിനായിരം പേ൪ക്ക് ഭൂമിയും വീടും നൽകുമെന്ന് ധനകാര്യ-നിയമ-ഭവന മന്ത്രി കെ.എം. മാണി പറഞ്ഞു.
തൊടുപുഴയിൽ മൈത്രി ഭവനവായ്പാ കുടിശിക എഴുതിത്തള്ളിയ ഗുണഭോക്താക്കളുടെ പണയാധാരങ്ങൾ തിരികെ നൽകുന്നതിൻെറ ജില്ലാതല ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.പാ൪പ്പിടം മൗലികാവകാശമാണ്. കേരളത്തിൽ 12 ലക്ഷം പേ൪ക്ക് ഇനിയും വാസയോഗ്യമായ ഭവനങ്ങൾ വേണ്ടതുണ്ട്. അതിൽ ഏഴുലക്ഷം പേരും പാവപ്പെട്ടവരാണ്. മൂന്നര ലക്ഷത്തോളം പേ൪ ഭൂരഹിതരും. ഭവന രഹിതരും ഭൂരഹിതരുമായ പാവങ്ങൾക്ക് വീട് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് സാഫല്യ. ഈ വ൪ഷം ഭൂരഹിതരായവ൪ക്ക് മുൻഗണന നൽകും. ഹഡ്കോക്ക് വായ്പാ കുടിശിക വരുത്തിയതിനാൽ അവ൪ കേരളത്തിന് വായ്പ നൽകുന്നത് നി൪ത്തിവെച്ചിരിക്കുകയായിരുന്നു. ഈ സ൪ക്കാ൪ 250 കോടി രൂപാ നൽകി വായ്പ തിരിച്ചടച്ചതിൻെറ ഭാഗമായി ഹഡ്കോ വീണ്ടും വായ്പ നൽകാൻ സമ്മതിച്ചു. അത് കിട്ടുന്ന മുറയ്ക്ക് 30,000 പേ൪ക്ക് കൂടി വീട് നൽകും.മൈത്രി ഭവന വായ്പാ പദ്ധതി പ്രകാരം വായ്പാ കുടിശിക വരുത്തിയവ൪ക്ക് വായ്പ എഴുതി തള്ളുക വഴി 137 കോടി രൂപയുടെ ആനുകൂല്യമാണ് നൽകുന്നത്. ഇടുക്കി ജില്ലയിൽ 1372 പേ൪ക്കായി 3.9 കോടി രൂപയുടെ വായ്പ എഴുതി തള്ളിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 38,386 പേരുടെ വായ്പാ കുടിശിക എഴുതിത്തള്ളുമെന്നും മന്ത്രി പറഞ്ഞു.
ജലവിഭവ മന്ത്രി പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഭവന നി൪മാണ ബോ൪ഡ് ചെയ൪മാൻ അറക്കൽ ബാലകൃഷ്ണപിള്ള സ്വാഗതം പറഞ്ഞു. പി.ടി.തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഭവന നി൪മാണ ബോ൪ഡ് സെക്രട്ടറി എസ്. ശ്രീനി റിപ്പോ൪ട്ട് അവതരിപ്പിച്ചു.
റോഷി അഗസ്റ്റിൻ എം.എൽ.എ, ഇടുക്കി മുൻ എം.പി ഫ്രാൻസിസ് ജോ൪ജ്, മുനിസിപ്പൽ ചെയ൪മാൻ ടി.ജെ. ജോസഫ്, ഡി.സി.സി പ്രസിഡൻറ് റോയി.കെ.പൗലോസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് ടി.എം. സലിം, സി.പി.ഐ തൊടുപുഴ താലൂക്ക് കമ്മിറ്റി സെക്രട്ടറി പി.പി. ജോയി, ബി.ജെ.പി ജില്ലാ പ്രസിഡൻറ് പി.പി. സാനു, ഭവന നി൪മാണ ബോ൪ഡ് മുൻ മെമ്പ൪ കെ. സലിംകുമാ൪ തുടങ്ങിയവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story