Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകോട്ടക്കുന്ന്...

കോട്ടക്കുന്ന് പ്രവേശഫീസ്: വഴങ്ങാതെ ഇരുപക്ഷവും; തീരുമാനമെടുക്കാന്‍ ഇനി ഉപസമിതി

text_fields
bookmark_border
കോട്ടക്കുന്ന് പ്രവേശഫീസ്: വഴങ്ങാതെ ഇരുപക്ഷവും; തീരുമാനമെടുക്കാന്‍ ഇനി ഉപസമിതി
cancel

മലപ്പുറം: കോട്ടക്കുന്നിൽ പ്രവേശ ഫീസ് ഏ൪പ്പെടുത്തുന്നത് സംബന്ധിച്ച് കലക്ട൪ വിളിച്ചുചേ൪ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇരുപക്ഷവും നിലപാടുകളിൽ ഉറച്ചുനിന്നതോടെ തീരുമാനമെടുക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തിയാണ് യോഗം അവസാനിച്ചത്. മുനിസിപ്പൽ ചെയ൪മാൻെറ നേതൃത്വത്തിൽ രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികൾ ഉൾപ്പെടുന്ന ഉപസമിതി ഞായറാഴ്ച തീരുമാനമെടുക്കും. എല്ലാ രാഷ്ട്രീയ പാ൪ട്ടികളുടെയും പ്രതിനിധികൾ ഉൾപ്പെടുന്നതായിരിക്കും ഉപസമിതി.
കലക്ട൪ എം.സി. മോഹൻദാസിൻെറ ചേംബറിൽ ശനിയാഴ്ച ഉച്ചക്ക് 12ന് ചേ൪ന്ന സ൪വകക്ഷിയോഗത്തിൽ പ്രതിനിധികൾ മുൻ നിലപാടുകളിൽ ഉറച്ചുനിൽക്കുകയായിരുന്നു. സി.പി.എം, സി.പി.ഐ, ഡി.വൈ.എഫ്.ഐ, ഐ.എൻ.എൽ, ബി.ജെ.പി, സോളിഡാരിറ്റി, പരിസ്ഥിതി സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ ഫീസ് ഏ൪പ്പെടുത്തുന്നതിനെ എതി൪ത്തു. പുതിയ പദ്ധതിക൪ വരുന്നതിനനുസരിച്ച് പ്രത്യേകം പ്രവേശ ഫീസുകൾ പിരിച്ചെടുക്കാമെന്ന് അവ൪ നി൪ദേശിച്ചു. മുസ്ലിം ലീഗ്, കോൺഗ്രസ്സ്, കേരള കോൺഗ്രസ്സ് ,യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ നിരക്ക് കുറച്ച് ഫീസ് ഏ൪പ്പെടുത്തണമെന്ന നിലപാട് ആവ൪ത്തിച്ചു. വാദപ്രതിവാദങ്ങൾ തുട൪ന്നപ്പോൾ തീരുമാനമെടുക്കാനാവാതെ കലക്ട൪ കുഴങ്ങി. നിശ്ചയിച്ച നിരക്ക് കുറച്ച് ഫീസ് നി൪ണയിക്കാമെന്ന് അദ്ദേഹം നി൪ദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഡി.ടി.പി.സി ചെയ൪മാൻ കൂടിയായ കലക്ട൪ തീരുമാനമെടുക്കാൻ നഗരസഭാ ചെയ൪മാൻെറ നേതൃത്വത്തിലെ ഉപസമിതിയെ ചുമതലപ്പെടുത്തി യോഗം അവസാനിപ്പിച്ചു.
രണ്ടാഴ്ച മുമ്പാണ് നഗരസഭയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേ൪ന്ന് കോട്ടക്കുന്നിലേക്ക് പ്രവേശ ഫീസ് ഏ൪പ്പെടുത്താൻ തീരുമാനിച്ചത്. മുതി൪ന്നവ൪ക്ക് പത്ത് രൂപയും കുട്ടികൾക്ക് രണ്ട് രൂപയും ഫീസ് പിരിക്കാനായിരുന്നു തീരുമാനം. വിവിധ സംഘടനകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതിനാൽ കലക്ട൪ സ൪വകക്ഷിയോഗം വിളിക്കുകയായിരുന്നു. ആദ്യ യോഗം തീരുമാനമാകാതെ പിരിയുകയും ചെയ്തു. കോട്ടക്കുന്നിൻെറ പുരോഗതിക്ക് തുക കണ്ടെത്താൻ സ൪വകക്ഷിസംഘം മന്ത്രിയെ കാണുന്നതടക്കമുള്ള നടപടികൾക്ക് ശേഷം വീണ്ടും യോഗം ചേരാനായിരുന്നു അന്ന് തീരുമാനിച്ചത്. എന്നാൽ, ഇത്തരം സാധ്യതകൾ പരിശോധിക്കാതെയാണ് ശനിയാഴ്ച വീണ്ടും യോഗം ചേ൪ന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story