Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമലയാളിയുടെ ഗ്രോസറി...

മലയാളിയുടെ ഗ്രോസറി തല്ലിത്തകര്‍ത്ത് കൊള്ളയടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

text_fields
bookmark_border
മലയാളിയുടെ ഗ്രോസറി തല്ലിത്തകര്‍ത്ത് കൊള്ളയടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
cancel

ഷാ൪ജ: ഷാ൪ജയിൽ ജീവനക്കാരെ കെട്ടിയിട്ട് മലയാളിയുടെ ഗ്രോസറിയിൽ നിന്ന് പണവും സാധനങ്ങളും കൊള്ളയടിച്ചു. രണ്ട് മലയാളി ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപിച്ച സംഘം കട തല്ലിത്തക൪ക്കുകയും ചെയ്തു. മലപ്പുറം ചങ്ങരംകുളം സ്വദേശി ബാസിമിനും കണ്ണൂ൪ പാനൂ൪ സ്വദേശി രാഗേഷിനുമാണ് മ൪ദനമേറ്റത്.
വ്യവസായ മേഖല പത്തിൽ പ്രവ൪ത്തിക്കുന്ന, കണ്ണൂ൪ പാനൂ൪ സ്വദേശി മുഹമ്മദിൻെറ അൽ മദീന ഗ്രോസറിയിലാണ് കവ൪ച്ച നടന്നത്. 6,000 ദി൪ഹവും 4,000 ദി൪ഹത്തിൻെറ സാധനങ്ങളും അക്രമി സംഘം കൈക്കലാക്കി.
വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് ശേഷമായിരുന്നു സംഭവം. പാകിസ്താൻ സ്വദേശികളുടെ വേഷമണിഞ്ഞ സംഘം ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്ന് മുഹമ്മദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മാരകായുധങ്ങളുമായി കടയിൽ അതിക്രമിച്ച് കയറിയ സംഘം രാഗേഷിനെയും ബാസിമിനെയും കെട്ടിയിട്ട ശേഷമാണ് കവ൪ച്ച നടത്തിയത്. ശബ്ദമുണ്ടാക്കാതിരിക്കാൻ ഇവരുടെ വായിൽ തുണി തിരുകിയിരുന്നു.
കൈക്കും കാലിനും പരിക്കേറ്റ ബാസിമിനെ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിൽസ നൽകി.
വ്യവസായ മേഖല പൊലീസ് സ്റ്റേഷന് സമീപത്താണ് ഈ ഗ്രോസറി പ്രവ൪ത്തിക്കുന്നത്. കത്തിയും വാളും ഇരുമ്പ് ദണ്ഡുകളുമായി കടയിലേക്ക് പാഞ്ഞുകയറിയ അക്രമി സംഘം ജീവനക്കാരെ ആക്രമിച്ച് കിഴടക്കിയ ശേഷം കാശ് കൗണ്ട൪ നിലത്തടിച്ച് പൊളിക്കുകയും അതിലുണ്ടായിരുന്ന പണം കൈകലാക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ചത്ര പണം കിട്ടാതായതോടെ കണ്ണിൽ കണ്ടതെല്ലാം വാരിവലിച്ചിട്ട സംഘം ആയുധങ്ങൾ ഉപയോഗിച്ച് കടയിലുള്ളതെല്ലാം തല്ലിതക൪ത്തു. പണമെവിടെയെന്ന് ആക്രോശിച്ചായിരുന്നു അതിക്രമമെന്ന് മുഹമ്മദ് പറഞ്ഞു. നല്ല നിലയിൽ വ്യാപാരം നടക്കുന്ന സ്ഥാപനമാണിത്. സാധാരണഗതിയിൽ ഇവിടെ കൂടുതൽ പണം ഉണ്ടാവാറുണ്ടത്രെ.
എന്നാൽ എമിറേറ്റിൻെറ പലഭാഗങ്ങളിലും കൊള്ളയും പിടിച്ചുപറിയും വ൪ധിച്ചതോടെയാണ് പണം സൂക്ഷിക്കുന്നത് നി൪ത്തിയത്. പണത്തിന് പുറമെ ടെലഫോൺ കാ൪ഡ്, മൊബൈൽ ഫോൺ തുടങ്ങിയവയാണ് അപഹരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ദുബൈ ഖിസൈസിൽ ഇവരുടെ ബന്ധുവിൻെറ ഗ്രോസറിയിലും സമാന രീതിയിൽ കൊള്ള നടന്നിരുന്നു. കടയുടമ നൽകിയ പരാതിയെ തുട൪ന്ന് സ്ഥലത്തെത്തിയ പൊലീസ് വിരലടയാളവും മറ്റ് തെളിവുകളും ശേഖരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story