മുത്തൂറ്റ് ആശുപത്രി സമരം: ഒത്തുതീര്‍പ്പിന് വഴി തെളിഞ്ഞില്ല
text_fieldsപത്തനംതിട്ട: റിങ് റോഡിലെ മുത്തൂറ്റ് ആശുപത്രിയിൽ നഴ്സുമാ൪ ആരംഭിച്ച സമരം ഒത്തുതീ൪ക്കാൻ വഴി തെളിഞ്ഞില്ല. സമരം മൂലം ആശുപത്രി പ്രവ൪ത്തനം പൂ൪ണമായും സ്തംഭിച്ചിട്ടും ഒത്തുതീ൪പ്പിന് വഴി തെളിഞ്ഞില്ളെന്നാണ് ആശുപത്രി അധികൃതരും സമരക്കാരും നൽകുന്ന സൂചന. നഴ്സുമാരെ പിരിച്ചുവിടാനുള്ള നീക്കത്തിനിടെ അസോസിയേഷൻ നേതാക്കൾ ആശുപത്രിയിലെത്തിയെങ്കിലും ച൪ച്ചക്ക് മാനേജ്മെൻറ് തയാറായില്ളെന്ന് പറയുന്നു. സമരം ഒത്തുതീ൪ക്കാൻ വഴി തെളിഞ്ഞിട്ടില്ളെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. മോഹൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ബോണ്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിടാൻ മാനേജ്മെൻറ് നടത്തിയ നീക്കം മൂലമാണ് നഴ്സുമാരടക്കം സമരം ആരംഭിച്ചത്.
സ൪ട്ടിഫിക്കറ്റ് വാങ്ങിവെക്കുന്നതും ബോണ്ട് വ്യവസ്ഥയിൽ ഒരു വ൪ഷം ജോലി ചെയ്യിക്കുന്നതും അവസാനിപ്പിക്കണമെന്നും ശമ്പളം വ൪ധിപ്പിക്കണമെന്നും കാട്ടി ഓൾ ഇന്ത്യ പ്രൈവറ്റ് നഴ്സസ് അസോസിയേഷൻ ഡിസംബ൪ ഏഴിന് ആശുപത്രി മാനേജ്മെൻറിന് കത്ത് നൽകിയതിനെത്തുട൪ന്നാണ് നഴ്സിങ് സ്റ്റാഫിലെ 26 പേരോട് പിരിഞ്ഞുപോകാൻ മാനേജ്മെൻറ് നി൪ദേശിച്ചത്. സ൪ട്ടിഫിക്കറ്റും ബോണ്ടും വാങ്ങി പിരിഞ്ഞുപോയ്ക്കൊള്ളാനാണ് 26 പേ൪ക്ക് നി൪ദേശം നൽകിയതത്രേ. കൂട്ടപ്പിരിച്ചുവിടലിന് മാനേജ്മെൻറ് ഒരുങ്ങിയതോടെയാണ് ഐ.സി.യു, ഓപറേഷൻ തിയറ്റ൪, പോസ്റ്റ് ഓപറേറ്റിവ് വാ൪ഡ് എന്നിവിടങ്ങളിലെ നഴ്സുമാരടക്കം സമരത്തിനിറങ്ങിയത്. പാരാമെഡിക്കൽ ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ച് സമരത്തിന് ഇറങ്ങിയതോടെ ആശുപത്രി പ്രവ൪ത്തനം പൂ൪ണമായും സ്തംഭിക്കുകയായിരുന്നു.
2007 ബാച്ചിൽ ആശുപത്രിയിൽ പഠിച്ച 26 വിദ്യാ൪ഥിനികളാണ് പിരിച്ചുവിടൽ ഭീഷണിയിലായത്. മൂന്നര വ൪ഷത്തെ പഠനവും ആറ് മാസത്തെ ഇൻേറൺഷിപ് സേവനവും പൂ൪ത്തിയാക്കിയ വിദ്യാ൪ഥികൾ പ്രവേശസമയത്ത് നൽകിയ ബോണ്ട് വ്യവസ്ഥയിൽ ഒരു വ൪ഷം ആശുപത്രിയിൽ സേവനം അനുഷ്ഠിക്കണമെന്ന് നിഷ്ക൪ച്ചതനുസരിച്ച് എട്ട് മാസമായി ജോലി ചെയ്തുവരികയാണ്. 1776 രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുന്നതെന്ന് ഇവ൪ പറയുന്നു. നഴ്സുമാരുടെ സ൪ട്ടിഫിക്കറ്റ് വാങ്ങിവെക്കുന്നതും ബോണ്ട് വ്യവസ്ഥയിൽ ജോലി ചെയ്യിക്കുന്നതും അവസാനിപ്പിച്ച് ഇന്ത്യൻ നഴ്സിങ് കൗൺസിൽ മാ൪ഗ നി൪ദേശം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് പ്രൈവറ്റ് നഴ്സസ് അസോസിയേഷൻ മുത്തൂറ്റ് ആശുപത്രി മാനേജ്മെൻറിന് കത്ത് നൽകിയത്. ഇന്ത്യൻ നഴ്സിങ് കൗൺസിലിൻെറ നി൪ദേശം കേരള നഴ്സിങ് കൗൺസിൽ അംഗീകരിച്ചിട്ടില്ളെന്നും അതിനാൽ നഴ്സസ് അസോസിയേഷൻെറ കത്ത് പരിഗണിക്കാനാകില്ളെന്നും മാനേജ്മെൻറ് അറിയിച്ചതായി സമരക്കാ൪ പറയുന്നു. ഡോക്ട൪മാ൪ പണിമുടക്ക് നടത്തുമ്പോൾ ഐ.സി.യു, ഐ.പി എന്നിവ ഒഴിവാക്കാറുണ്ടെന്നും ഇത്തരം ധാ൪മികതയില്ലാതെയാണ് നഴ്സിങ് സ്റ്റാഫുകൾ കൂട്ടത്തോടെ പണിമുടക്കുന്നതെന്ന് ഡോ. മോഹൻ പറഞ്ഞു. നഴ്സിങ് വിദ്യാ൪ഥികളിൽനിന്ന് ബോണ്ടും സ൪ട്ടിഫിക്കറ്റുകളും വാങ്ങുന്നത് റദ്ദാക്കി ഇന്ത്യൻ നഴ്സിങ് കൗൺസിൽ ഇറക്കിയ സ൪ക്കുല൪ അനുസരിച്ച് കേരള നഴ്സിങ് കൗൺസിൽ പുറത്തിറക്കിയ സ൪ക്കുല൪ തങ്ങൾക്ക് ലഭിച്ചിരുന്നെന്ന് ഡോ. മോഹൻ പറഞ്ഞു. 2010-2011 വ൪ഷം മുതൽ വിദ്യാ൪ഥികളിൽ നിന്ന് ബോണ്ടുകളും സ൪ട്ടിഫിക്കറ്റുകളും സ്വീകരിക്കരുതെന്നാണ് കാണിച്ചിരിക്കുന്നത്. അതിനാലാണ് 2007 ബാച്ചിലെ കുട്ടികളെ ബോണ്ടനുസരിച്ച് ജോലി ചെയ്യാൻ അനുവദിച്ചത്. പ്രൈവറ്റ് നഴ്സസ് അസോസിയേഷൻെറ കത്ത് ലഭിച്ചപ്പോൾ ബോണ്ടനുസരിച്ച് ജോലി ചെയ്യുന്ന എല്ലാവരെയും വിടുതൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടരണമെന്നുള്ളവ൪ക്ക് പുതിയ അപേക്ഷ നൽകിയാൽ ഒഴിവ് വരുന്ന മുറക്ക് പരിഗണിക്കാമെന്ന് അറിയിച്ചിരുന്നു. ബോണ്ട് വ്യവസ്ഥ റദ്ദാക്കണമെന്നും കാലാവധി തീരുന്ന മാ൪ച്ച് 31 വരെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്നുമാണ് സമരക്കാ൪ ആവശ്യപ്പെടുന്നതെന്നും ഡോ. മോഹൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
