കര്‍ഷകര്‍ക്ക് 29,60,300 രൂപയുടെ കടാശ്വാസം
text_fieldsചെറുതോണി: പൈനാവ് ഗവ. ഗെസ്റ്റ് ഹൗസിൽ രണ്ട് ദിവസമായി നടന്നുവന്ന കാ൪ഷിക കടാശ്വാസ കമീഷൻ സിറ്റിങ്ങിൽ 29,60,300 രൂപയുടെ ഇളവ് അനുവദിച്ചു. അടിമാലി, കഞ്ഞിക്കുഴി, വാഴത്തോപ്പ്, കാഞ്ചിയാ൪, കൊന്നത്തടി, വണ്ണപ്പുറം തുടങ്ങിയ സ൪വീസ് സഹകരണ ബാങ്കുകളിലെയും ദേവികുളം കാ൪ഷിക വികസന ബാങ്കിൻെറയും അപേക്ഷകളാണ് പരിഗണിച്ചത്.
മൊത്തം വന്ന 423 അപേക്ഷകളിൽ 139 എണ്ണത്തിൽ തീ൪പ്പുകൽപ്പിച്ചു.കമീഷൻ അംഗങ്ങളായ കെ.ജി. രവി, എം.കെ. ഭാസ്കരൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ക൪ഷക൪ക്ക് ഇളവ് അനുവദിച്ചത്. അതേസമയം, കടാശ്വാസ കമീഷൻ ശിപാ൪ശ ചെയ്യുന്ന തുക യഥാസമയം അടക്കാത്തത് മൂലം പട്ടയ രേഖകൾ കിട്ടാൻ കാലതാമസം വരുന്നതായി ക൪ഷക൪ പരാതിപ്പെട്ടു. സംസ്ഥാനത്ത് ക൪ഷക ആത്മഹത്യകൾ വ൪ധിച്ച സാഹചര്യത്തിൽ 2007 ലാണ് ജസ്റ്റിസ് ഗഫൂ൪ ചെയ൪മാനായി ഏഴംഗ കാ൪ഷിക കടാശ്വാസ കമീഷൻ രൂപവത്കരിച്ചത്. നാല് ലക്ഷത്തോളം അപേക്ഷകളാണ് കമീഷന് കാലാവധിക്കുള്ളിൽ ലഭിച്ചത്. ഇതിൽ മൂന്നര ലക്ഷം അപേക്ഷകൾക്ക് തീ൪പ്പുകൽപ്പിച്ചു. ക൪ഷക൪ക്ക് 100 കോടിയാണ് സ൪ക്കാ൪ വിഹിതം നൽകേണ്ടത്. കമീഷൻ പാസാക്കുന്ന തുക കൃഷി വകുപ്പാണ് ജില്ലാ ബാങ്കുകൾ വഴി ബാങ്കുകൾക്ക് നൽകുന്നത്. സ൪ക്കാ൪ ഇതുവരെ 90 കോടി നൽകിയെങ്കിലും 10 കോടി വിതരണം ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
