Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപല്ലാവൂര്‍ പുരസ്കാര...

പല്ലാവൂര്‍ പുരസ്കാര ലബ്ധിയില്‍ മനം നിറഞ്ഞ് തൃക്കൂര്‍ രാജന്‍

text_fields
bookmark_border
പല്ലാവൂര്‍ പുരസ്കാര ലബ്ധിയില്‍ മനം നിറഞ്ഞ് തൃക്കൂര്‍ രാജന്‍
cancel

ആമ്പല്ലൂ൪: പഞ്ചവാദ്യ കലാരംഗത്തെ കുലപതി പല്ലാവൂരിൻെറ പേരിലുള്ള പുരസ്കാരം കലാകാരനെന്ന നിലയിൽ ലഭിക്കാവുന്ന മഹത്തരമായ അവാ൪ഡുകളിലൊന്നാണെന്ന് മദ്ദള കലാകാരൻ തൃക്കൂ൪ രാജൻ. സംസ്ഥാന സ൪ക്കാറിൻെറ പല്ലാവൂ൪ പുരസ്കാര ലബ്ധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചവാദ്യത്തിൽ പല്ലാവൂരിനോടൊപ്പം അണിനിരക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അപൂ൪വ നിമിഷങ്ങളാണെന്നും രാജൻ അനുസ്മരിച്ചു.
പതികാലത്തിലെ മനോധ൪മ പ്രയോഗങ്ങളിലൂടെ മദ്ദളവാദനത്തെ മനോഹര സംഗീതമാക്കി മാറ്റിയ തൃക്കൂ൪ രാജന് അ൪ഹിക്കുന്ന അംഗീകാരമാണ് പല്ലാവൂ൪ പുരസ്കാരം. പഞ്ചവാദ്യത്തിലെ മദ്ദളവാദനത്തിൽ അഞ്ച് പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന തൃക്കൂ൪ രാജൻ പൂരങ്ങളുടെ പൂരമായ തൃശൂ൪ പൂരമുൾപ്പെടെ നിരവധി ഉത്സവങ്ങളുടെ അവിഭാജ്യഘടകമാണ്. പഞ്ചവാദ്യത്തിൽ രാജനുണ്ടെങ്കിൽ പ്രമാണം ആരാണെന്ന് ചോദിക്കേണ്ടതില്ല മേള ആസ്വാദക൪ക്ക്. ചിട്ടവട്ടങ്ങൾക്കകത്ത് നിന്ന് മദ്ദളത്തിൽ മേളഗോപുരം തീ൪ക്കുന്ന രാജനെ തേടി മുമ്പും പുരസ്കാരങ്ങളെത്തിയിട്ടുണ്ട്.
പ്രസിദ്ധ മദ്ദള വിദ്വാനായിരുന്ന പരേതനായ തൃക്കൂ൪ കൃഷ്ണൻകുട്ടി മാരാരുടെയും മേച്ചൂ൪ അമ്മുക്കുട്ടി അമ്മയുടെയും ഏഴുമക്കളിൽ നാലാമനായി 1938 മാ൪ച്ച് 20ലായിരുന്നു ജനനം. ഒൗപചാരിക വിദ്യാഭ്യാസത്തിന് ശേഷം അച്ഛനിൽ നിന്ന് മദ്ദളവാദനത്തിൽ ആദ്യാക്ഷരം പഠിച്ചു. 15ാം വയസ്സിൽ തൃക്കൂ൪ മഹാദേവക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. തുട൪ന്ന് അച്ഛനോടൊപ്പം കേരളത്തിലെ പ്രസിദ്ധങ്ങളായ ഉത്സവങ്ങളിൽ പഞ്ചവാദ്യത്തിൽ മദ്ദളവാദകനായി. രാജൻെറ കൈവഴക്കവും വാദനത്തിലെ ശബ്ദ ഗാംഭീര്യവും മേള ആസ്വാദകരുടെ മനസ്സിൽ അന്നുമുതലെ ഇരിപ്പിടം നേടി. 1987 ൽ റഷ്യയിൽ നടന്ന ഭരതോത്സവത്തിൽ തൃക്കൂ൪ രാജനായിരുന്നു പഞ്ചവാദ്യത്തിൻെറ അമരക്കാരൻ.
ഊത്രാളിക്കാവ് പൂരം, നെമാറ വേല കൂടാതെ ഗുരുവായൂ൪ ക്ഷേത്രം, തൃപ്പൂണിത്തുറ പൂ൪ണത്രയീശക്ഷേത്രം, കോഴിക്കോട് തളിക്ഷേത്രം, ചോറ്റാനിക്കര, വൈക്കം ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കും വ൪ഷങ്ങളായി പഞ്ചവാദ്യത്തിൽ പ്രാമാണിത്വം വഹിക്കുന്ന രാജൻെറ വാദനത്തിലെ കൈശുദ്ധിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. തൃശൂ൪ പാറമേക്കാവ്, വടക്കാഞ്ചേരി ഊത്രാളിക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളുടെ സ്വ൪ണോപഹാരം, തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ നിന്ന് മദ്ദള കലാകൗസ്തുഭം ബഹുമതി, കാണിപ്പയ്യൂ൪ ക്ഷേത്രത്തിൽ നിന്ന് മദ്ദളഭൂഷൻ ബഹുമതി, വിവിധ ക്ഷേത്ര സമിതികളുടെ വീര ശൃംഖല എന്നിവ ഈ മദ്ദള വാദനകുലപതിക്ക് ലഭിച്ച പുരസ്കാരങ്ങളിൽ ചിലതാണ്.
2003ൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചു. ഈ വ൪ഷത്തെ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. പഴയ രൂപങ്ങളിൽ നിന്ന് മദ്ദളവാദനത്തെ വികസിപ്പിച്ച് വിശ്വമോഹനമായ ഒരു സുകുമാരകലയാക്കി ഉയ൪ത്തിക്കൊണ്ട് വന്നതിൽ തൃക്കൂ൪ രാജൻ വഹിച്ച് പങ്ക് പ്രഥമഗണനീയമാണ്. ദേവകിയാണ് ഭാര്യ. മക്കൾ: സുജാത, സുകുമാരൻ, സുധാകരൻ, സുമ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story