Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി  നാളെ
cancel

കാസ൪കോട്: മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടി നാളെ രാവിലെ 9.30ന് ആരംഭിക്കുമെന്നും പരാതി നൽകിയവ൪ എട്ടുമണിയോടെ എത്തിച്ചേരണമെന്നും കലക്ട൪ കെ.എൻ. സതീഷ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ അവശതയുള്ളവ൪ക്കുള്ള ‘എ ടോക്കൺ’ ലഭിച്ചവ൪ മുൻനിരയിൽ ഇരിക്കണം. ഇവ൪ക്ക് കാര്യങ്ങൾ മുഖ്യമന്ത്രിയോട് നേരിട്ട് വിശദീകരിക്കാം.
സാമ്പത്തിക സഹായത്തിന് അപേക്ഷിച്ച എ, ബി ടോക്കൺ ലഭിച്ചവ൪ക്ക് അ൪ഹത നോക്കി തത്സമയം സഹായം അനുവദിക്കും. അപേക്ഷ എഴുതിക്കൊടുക്കാനും സംവിധാനമുണ്ട്. 5000 പേ൪ക്ക് ഉച്ചഭക്ഷണം, 10,000 കുപ്പിവെള്ളം, ലഘുഭക്ഷണം എന്നിവ ഒരുക്കിയിട്ടുണ്ട്.
10,851 പരാതികൾ രജിസ്റ്റ൪ ചെയ്തു. മുഴുവൻ പരാതികളും അതത് ഡിപാ൪ട്മെൻറുകളിലേക്ക് തുട൪നടപടികൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. പരാതികളിന്മേൽ ജില്ലാ കലക്ട൪, എ.ഡി.എം, ഡെപ്യൂട്ടി കലക്ട൪മാ൪, ഫിനാൻസ് ഓഫിസ൪ എന്നിവരുടെ പരിശോധന കഴിഞ്ഞു. ബി.പി.എൽ ലിസ്റ്റ്, ബി.പി.എൽ റേഷൻ കാ൪ഡ്, ദുരിതാശ്വാസ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട പരാതികളിൽ ജനസമ്പ൪ക്ക പരിപാടിയിൽ തീ൪പ്പ് കൽപ്പിക്കാൻ സാധിക്കുമെന്ന് കരുതുന്നതായി കലക്ട൪ അറിയിച്ചു.
7000 പേ൪ക്ക് ഇരിക്കാനുള്ള പന്തൽ സജ്ജീകരിക്കും. വിവിധ സഹായങ്ങൾക്കായി 30 കൗണ്ടറുകളാണ് സ്ഥാപിക്കുന്നത്. പരാതിക്കാരെ സഹായിക്കാൻ എൻ.സി.സി കേഡറ്റുകൾ ഉൾപ്പെടെ 250ലധികം വളൻറിയ൪മാരെ നിയോഗിക്കും. വൈദ്യസഹായത്തിന് ആരോഗ്യവകുപ്പ്, ഐ.എസ്.എം, ഹോമിയോ എന്നിവയുടെ സഹകരണത്തോടെ നടപടി സ്വീകരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് രാത്രികാലങ്ങളിലടക്കം യാത്രാ സൗകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം, കുടിവെള്ളം എന്നിവയുടെ വിതരണത്തിനുള്ള ക്രമീകരണങ്ങളും നടക്കുന്നുണ്ട്. മുഖ്യമന്ത്രിയെ കാണുന്നതിന് മൂന്ന് തരത്തിലുള്ള ക്യൂ സമ്പ്രദായമാണ് ഏ൪പ്പെടുത്തുക. അംഗവൈകല്യം, രോഗികൾ എന്നിവ൪ക്ക് പ്രത്യേകം ഒരുക്കിയിട്ടുള്ള ഇരിപ്പിടത്തിൽ മുഖ്യമന്ത്രി നേരിട്ടെത്തി പരാതികൾ കേൾക്കും. ക്യൂ നിയന്ത്രിക്കാൻ മൂന്ന് നിറത്തിലുള്ള പാസ് ഏ൪പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് പരിപാടി കാണാൻ ക്ളോസ്ഡ് സ൪ക്യൂട്ട് ടി.വി സൗകര്യമുണ്ടാകും. രജിസ്റ്റ൪ ചെയ്ത പരാതികൾക്ക് യൂനിറ്റ് ഐ.ഡി നമ്പ൪ നൽകിയിട്ടുണ്ട്. ഐ.ഡി നമ്പ൪ ക്ളിക്ക് ചെയ്താൽ പരാതികളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കൗണ്ടറുകളിൽനിന്ന് ലഭ്യമാക്കാനുള്ള സംവിധാനങ്ങൾക്ക് പുറമെ വിശദ വിവരം വലിയ എൽ.സി.ഡി സ്ക്രീനിൽ ദ൪ശിക്കാനുള്ള സംവിധാനവും ഏ൪പ്പെടുത്തിയിട്ടുണ്ടെന്നും കലക്ട൪ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story