വിവാദ സര്‍വേ: ഭീതിമാറാതെ ബീമാപള്ളി നിവാസികള്‍
text_fieldsതിരുവനന്തപുരം: ബീമാപള്ളിയിൽ വിദേശ കമ്പനികൾക്കുവേണ്ടി സോപ്പിനുള്ളിൽ ചിപ്പ് ഘടിപ്പിച്ച് സ൪വേ നടത്തിയതിൽ ദുരൂഹതയില്ളെന്ന് പൊലീസ് വ്യക്തമാക്കിയിട്ടും പ്രദേശവാസികളുടെ ഭീതി മാറുന്നില്ല. സ൪വേയിൽ വിഷ്വൽ സംവിധാനങ്ങളില്ളെന്നും ഗ്രാഫിക് സംവിധാനങ്ങൾ നിരീക്ഷിക്കാനുള്ള ഉപകരണങ്ങൾ മാത്രമേയുള്ളൂവെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.
ഇന്ത്യയിലെത്തുന്ന വിദേശികൾ അവരുടെ വിശദമായ വിവരങ്ങൾ സി ഫോം മുഖേന താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലും കമീഷണ൪ ഓഫിസിലെ സ്പെഷൽ ബ്രാഞ്ചിലും അറിയിച്ചിരിക്കണമെന്നാണ് നിയമം. ബീമാപള്ളിയിൽ സ൪വേ നടത്തിയ ലണ്ടൻ സ്വദേശികളായ പീറ്റ൪ ജോണും ആഡം ഡേവിഡും നഗരത്തിലെ ഒരു ഹോട്ടലിൽ താമസിച്ച് കൻേറാൺമെൻറ് സ്റ്റേഷനിൽ സി ഫോം നൽകിയിരുന്നു. എന്നാൽ പൊലീസ് നിരീക്ഷിക്കാത്തത് മുതലാക്കി ഇവ൪ രഹസ്യമായി കുടുംബശ്രീ പ്രവ൪ത്തക൪ക്കൊപ്പം വീടുവീടാന്തരം കയറിയിറങ്ങുകയായിരുന്നു. ബീമാപള്ളി വെടിവെപ്പിന് ശേഷം ഈ ഭാഗത്ത് പൊലീസിൻെറ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാൽ ഇവരുടെ നിരീക്ഷണത്തിൽപ്പെടാതെയാണ് ഇവ൪ ദിവസങ്ങളോളം വീടുകളിൽ കയറി ചിപ്പ് ഘടിപ്പിച്ച സോപ്പും മഗ്ഗും വിതരണം ചെയ്തത്. നാട്ടുകാ൪ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനുശേഷമാണ് സംഭവം പൊലീസ് അറിയുന്നത്.
എ.സി ഓഫിസിൽ ഇവരെ വിളിച്ച് ചിപ്പിൻെറ ഉപയോഗരീതി അന്വേഷിച്ച പൊലീസ് ചിപ്പിൽ വിഷ്വൽ ഇല്ല ഗ്രാഫ് മാത്രമേ ഉള്ളൂവെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ച് ഇവരെ വിട്ടയക്കുകയായിരുന്നു. വിവാദ സ൪വേയെപ്പറ്റി അന്വേഷിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടതല്ലാതെ സോപ്പ് ഉപയോഗിച്ചവരെ കണ്ടെത്താനോ അവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനോ മുതി൪ന്നിട്ടില്ല.
ഏത് അക്കാദമിക് ഗവേഷണത്തിനും ചില രാജ്യാന്തര മര്യാദകളുണ്ട്. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് ലണ്ടൻ സ്വദേശികൾ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാ൪ക്കുന്ന തീരദേശത്ത് ആരോഗ്യ-ശുചിത്വ പഠനം നടത്തിയത്. സൗന്ദര്യ വ൪ധക ഉത്പന്നങ്ങൾ പുറത്തിറക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനിയായ യൂണിലിവറിന് വേണ്ടിയാണ് സോഷ്യോ ഇക്കണോമിക് യൂനിറ്റ് ഫൗണ്ടേഷൻ സ൪വേ നടത്തിയത്.
വീടുകളിൽ സാധനങ്ങൾ വിൽക്കാൻ വരുന്ന മാ൪ക്കറ്റിങ് കമ്പനി പ്രതിനിധികളെപ്പോലും ജനം ഇപ്പോൾ ഭീതിയോടെയാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.