Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightവിളപ്പില്‍ശാല പ്രശ്നം...

വിളപ്പില്‍ശാല പ്രശ്നം രൂക്ഷമാകുന്നു

text_fields
bookmark_border
വിളപ്പില്‍ശാല പ്രശ്നം രൂക്ഷമാകുന്നു
cancel

തിരുവനന്തപുരം: വിളപ്പിൽശാല ചവ൪ ഫാക്ടറി പ്രശ്നം കൂടുതൽ രൂക്ഷതയിലേക്ക്. 21ന് ശേഷം ഒരു ചവ൪ ലോറിയും വിളപ്പിൽശാലയിലേക്ക് കടത്തിവിടില്ളെന്ന നിശ്ചയദാ൪ഢ്യത്തിലാണ് ജനകീയ സമരസമിതി പ്രവ൪ത്തക൪.
അതിനിടെ സമരത്തിന് പിന്തുണയുമായി ബി.ജെ.പിയും എത്തിയിട്ടുണ്ട്. വിളപ്പിൽശാല നെടുങ്കുഴിയിൽ ജനകീയ സമരസമതി നടത്തുന്ന റിലേ സത്യഗ്രഹത്തിന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻെറ നേതൃത്വത്തിൽ പ്രവ൪ത്തകരെത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്. ലാഭക്കൊതി മൂത്തവരുടെ സ്വ൪ഥതാൽപര്യമാണ് വിളപ്പിൽശാലയെ നരകതുല്യമാക്കിയതെന്ന് വി. മുരളീധരൻ പറഞ്ഞു.
ഫാക്ടറി അടുത്തെങ്ങും അടച്ചുപൂട്ടാൻ സാധിക്കില്ളെന്നും അതിന് സമയമെടുത്തേക്കുമെന്നുമുള്ള ഭിന്നാഭിപ്രായങ്ങളിലാണ് നഗരസഭയും സ൪ക്കാറും നിലയുറപ്പിക്കുന്നതെങ്കിൽ 21ന് ശേഷം വിളപ്പിൽശാലയിലേക്ക് ചവ൪ ലോറികൾ കടത്തിവിടേണ്ടെന്ന നിലപാടിലാണ് നാട്ടുകാരും സമരസമിതി പ്രവ൪ത്തകരും. ഇത്ര കലുഷിതമായ സാഹചര്യം സംജാതമായിട്ടും സമരസമിതി നേതാക്കളുമായി ച൪ച്ചക്ക് സ൪ക്കാ൪ തയാറായിട്ടില്ല.
മേയ൪ സ്ഥലത്തില്ലാത്തതിനാൽ ദൽഹിയിൽ നിന്ന് മടങ്ങിയെത്തിയാലുടൻ സമരക്കാരുമായി ച൪ച്ചക്ക് ശ്രമിക്കുമെന്നാണറിയുന്നത്. ചവ൪ ഫാക്ടറി അടച്ചുപൂട്ടുന്ന കാര്യത്തെക്കുറിച്ച് സ൪ക്കാറിന് തീരുമാനിക്കാൻ കഴിയില്ളെന്ന അഭിപ്രായമാണ് ഇപ്പോൾ സ൪ക്കാറിൻെറ ഭാഗത്തുനിന്ന് ഉയ൪ന്നുകേൾക്കുന്നത്.
സെപ്റ്റംബറിൽ നടന്ന അടച്ചുപൂട്ടൽ ച൪ച്ചയിൽ നഗരസഭയും സ൪ക്കാറും ആവശ്യപ്പെട്ടത് മൂന്നുമാസത്തെ സമയമാണ്. ഈ കാലപരിധിക്കകം മാലിന്യ സംസ്കരണ ഫാക്ടറി നി൪ത്തിവെക്കാൻ പര്യാപ്തമായ സമയമല്ളെന്ന് അധികൃത൪ക്ക് അറിയാമായിരുന്നെങ്കിലും താൽകാലികമായി പ്രശ്നം പരിഹരിക്കാനായിരുന്നു ശ്രമം. ഇപ്പോഴത്തെ സമീപനങ്ങളും അഭിപ്രായങ്ങളും വ്യക്തമാക്കുന്നതായി സമരക്കാ൪ ആരോപിക്കുന്നു. ഒരു ജനതയുടെ സൈ്വരജീവിതം തടസ്സപ്പെടുത്തി മാലിന്യക്കൂമ്പാരത്തിന് നടുവിൽ ദു൪ഗന്ധം ശ്വസിച്ചുകഴിയാൻ വിട്ടിട്ട് ഒരു നഗരത്തിന് സ്വസ്ഥമായിട്ട് എങ്ങനെ ഉറങ്ങാൻ കഴിയുമെന്ന് സമരക്കാ൪ ചോദിക്കുന്നു.
ച൪ച്ചയല്ല ചവ൪ ഫാക്ടറി എന്നന്നേക്കുമായി അടച്ചുപൂട്ടുകയാണ് ഇനി സ൪ക്കാറും നഗരസഭയും ചെയ്യേണ്ടത്. ഒരു ഗ്രാമത്തെ ജില്ലയിൽ നിന്ന് തന്നെ ഒറ്റപ്പെടുത്തി പീഡിപ്പിച്ചുപോന്നിരുന്ന ദിവസങ്ങൾ ഇനിയും തങ്ങൾക്ക് ഓ൪ക്കാൻ കഴിയില്ളെന്നും ഗ്രാമവാസികൾ പറയുന്നു. വിളപ്പിൽ പഞ്ചായത്ത് ഗ്രാമവാസികളൊട്ടാകെയും ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കുമ്പോൾ എന്ത് തീരുമാനമെടുക്കും നഗരസഭയും സ൪ക്കാറും എന്നുള്ളതാണ് ഇനി നാട്ടുകാ൪ക്കറിയേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story