ചൈനീസ് കടന്നുകയറ്റം: പ്രധാനമന്ത്രി കള്ളം പറഞ്ഞെന്ന് രാഹുൽ ഗാന്ധി
text_fields
ന്യൂഡല്‍ഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ പ്രദേശത്തേക്ക് ചൈനീസ് സൈന്യം നുഴഞ്ഞുകയറ്റം നടത്തിയെന്ന് അംഗീകരിച്ച് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക രേഖകൾ പ്രസിദ്ധപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി.
പ്രതിരോധ മന്ത്രാലയം ചൈനീസ് കടന്നുകയറ്റം സമ്മതിച്ചെന്ന വാര്‍ത്താ പങ്കുവെച്ച രാഹുൽ, പ്രധാനമന്ത്രി എന്തിനാണ് കള്ളം പറയുന്നതെന്ന് ട്വിറ്ററിലൂടെ ചോദിച്ചു.
2020 മെയ് 5 മുതൽ യഥാർത്ഥ നിയന്ത്രണ രേഖയിലും (എൽ.എ.സി) പ്രത്യേകിച്ച് ഗൽവാൻ താഴ്വര പ്രദേശത്തും ചൈന അതിക്രമം നടത്തി. മെയ് 17 ന് കുങ്‌റാങ് നള, ഗോഗ്ര, പാങ്കോങ് ത്സോ തടാകത്തിെൻറ വടക്കൻ തീരങ്ങൾ എന്നിവിടങ്ങളിലും ചൈനീസ് അതിക്രമമുണ്ടായി. സ്ഥിതിഗതികൾ വിശദീകരിക്കുന്നതിനായി ഇരുവിഭാഗത്തിൻെറയും സായുധ സേനകൾക്കിടയിൽ ആശയവിനിമയം നടത്തിയെന്നും പ്രതിരോധ മന്ത്രാലയത്തിെൻറ ഔദ്യോഗിക വെബ്സൈറ്റിൽ അേപ്ലാഡ് ചെയ്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
മെയ് മുതൽ എൽ.എ.സിക്ക് സമീപം ചൈന നടത്തിയ നുഴഞ്ഞുകയറ്റം സംഘർഷത്തിലെത്തുകയും ജൂൺ 15 ന് ഇരു സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം, എൽ.എ.സിക്ക് കുറുകെ നിർമാണ പ്രവർത്തനം നടത്താനുള്ള ചൈനീസ് ശ്രമങ്ങളെ തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നും ഇന്ത്യൻ പ്രദേശത്തേക്ക് ആരും നുഴഞ്ഞുകയറിയില്ലെന്നുമാണ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രാലയവും വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.