ലങ്കയിൽ വോെട്ടണ്ണൽ തുടങ്ങി; രാജപക്െസ പാർട്ടി വൻ ജയത്തിലേക്ക്
text_fieldsകൊളംബോ: കോവിഡ് മഹാമാരിക്കിടെ ശ്രീലങ്കയിലെ 225 അംഗ പാർലമെൻറിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രാജപക്സെ കുടുംബം നേതൃത്വം നൽകുന്ന ശ്രീലങ്ക പീപ്ൾസ് പാർട്ടി വൻ ജയത്തിലേക്ക്. മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുമെന്നാണ് ആദ്യ സൂചനകൾ വ്യക്തമാക്കുന്നത്.
പ്രധാന എതിരാളികളായ യുനൈറ്റഡ് നാഷൻസ് പാർട്ടി (യു.എൻ.പി) നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അവസ്ഥയാണ്. യു.എൻ.പി വിട്ട് മുൻ പ്രസിഡൻറ് സ്ഥാനാർഥി സജിത്ത് പ്രേമദാസ രൂപവത്കരിച്ച പാർട്ടി രണ്ടും മാർക്സിസ്റ്റ് ജനത വിമുക്തി പെരുമുന മൂന്നും സ്ഥാനത്തുണ്ട്. തമിഴ് ഭൂരിപക്ഷമായ വടക്കൻ മേഖലകളിൽ ഇൗഴം പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടിക്കാണ് മുൻതൂക്കം. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 60 ശതമാനം പേരാണ് വോട്ട് ചെയ്തത്. വെള്ളിയാഴ്ചയോടെയാണ് ഫലപ്രഖ്യാപനം പൂർത്തിയാകുക.
സർക്കാർ രൂപവത്കരിക്കുന്നതിന് ശ്രീലങ്ക പീപ്ൾസ് പാർട്ടി ഒരുങ്ങിക്കഴിഞ്ഞതായി സ്ഥാപകനും നാഷനൽ ഒാർഗനൈസറും പ്രസിഡൻറ് ഗോടബയ രാജപക്സെയുടെ ഇളയ സഹോദരനുമായ ബാസിൽ രാജപക്സെ പറഞ്ഞു. ഇടക്കാല പ്രധാനമന്ത്രിയായ മഹിന്ദ രാജപക്സെ കുരുനെഗലയിൽനിന്ന് ജനവിധി തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.