രവി പൂജാരിയുടെ സഹായി അറസ്റ്റിൽ
text_fieldsബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിയുടെ സഹായി ഉത്തർപ്രദേശ് മുസഫർ നഗർ സ്വദേശി ഇഖ്ലാഖ് ഖുറൈശി മാണ്ഡ്യയിൽ അറസ്റ്റിലായി. 2007ൽ ബംഗളൂരുവിൽ നടന്ന ശബ്നം ഡവലപ്പേഴ്സ് വെടിവെപ്പ് കേസിലെ പ്രതിയാണ്. ഇൗകേസിൽ രവി പൂജാരിക്ക് കർണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കേസിലെ കൂട്ടുപ്രതിയുടെ അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇൻറർപോളിെൻറ സഹായത്തോടെയാണ് സെനഗാളിൽനിന്ന് രവി പൂജാരിയെ കർണാടക പൊലീസ് നാട്ടിലെത്തിച്ചത്.
2007ൽ ബംഗളൂരു സൗത്തിലെ ശബ്നം ഡവലപ്പേഴ്സിലുണ്ടായ വെടിവെപ്പിൽ രണ്ടു ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. ബൈക്കിലെത്തിയ അക്രമിക്ക് തോക്ക് ൈകമാറിയത് ഖുറൈശിയാണെന്ന് കേസ് അന്വേഷിച്ച സെൻട്രൽ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നീട് അറസ്റ്റിലായ ഖുറൈശി ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞദിവസം ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ മാണ്ഡ്യയിലെ നെലമംഗലയിൽനിന്ന് വെള്ളിയാഴ്ച രാവിലെയാണ് പ്രതിയെ പിടികൂടിയതെന്ന് ബംഗളൂരു ക്രൈം വിഭാഗം ഡി.സി.പി കുൽദീപ് ജയിൻ പറഞ്ഞു. സമാനമായ മറ്റു കേസുകളിലും ഇയാളുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.
2007ലെ വെടിവെപ്പ് കേസ്, കൊച്ചിയിൽ മലയാളി നടിയുടെ ബ്യൂട്ടി പാർലറിലെ വെടിവെപ്പ് എന്നിവയടക്കം നൂറോളം ക്രിമിനൽ കേസുകളാണ് രവി പൂജാരിക്കെതിരെയുള്ളത്. ബംഗളൂരു പൊലീസിന് കീഴലെ സെൻട്രൽ ക്രൈം ബ്രാഞ്ചിലെ ഒരു ഇൻസ്പെക്ടർക്ക് രവി പൂജാരിയുമായി അടുത്ത ബന്ധമുണ്ടെന്നത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

