Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ...

കശ്മീരിൽ പ്രതിഷേധക്കാർക്കു നേരെ പെല്ലറ്റ് തോക്ക് ഉപയോഗിക്കരുതെന്ന് രാജ്നാഥ് സിങ്ങിെൻറ നിർദേശം

text_fields
bookmark_border
കശ്മീരിൽ പ്രതിഷേധക്കാർക്കു നേരെ പെല്ലറ്റ് തോക്ക് ഉപയോഗിക്കരുതെന്ന് രാജ്നാഥ് സിങ്ങിെൻറ നിർദേശം
cancel

ശ്രീനഗർ: യുവാക്കൾ സൈന്യത്തിനു നേരെ കല്ലെറിയരുതെന്നും സൈന്യം പ്രതിഷേധക്കാർക്കു നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കരുതെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. കശ്മീരിലെ യുവാക്കളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നതിൽ നിന്ന് പാകിസ്താൻ പിന്തിരിയണം. കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം ശ്രീനഗറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരുമായി വികാരപരമായ ബന്ധമാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത്.  ഭീകരപ്രവർത്തനത്തിന് ഇരയായ പാകിസ്താൻ  അവർ കശ്മീരിൽ അക്രമത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കരുത്. സർക്കാർ അവർക്കൊപ്പമാണെന്ന് കശ്മീരിലെ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

കശ്മീരില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനുളള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പെല്ലറ്റ് തോക്കുകളുടെ ഉപയോഗത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. അക്രമത്തില്‍ പരിക്കേറ്റവരെ  വിദഗ്ധ ചികിത്സക്കായി ഡല്‍ഹിഎയിംസിലേക്ക് മാറ്റുന്ന കാര്യം മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി സംസാരിച്ചെന്നും രാജ്നാഥ് സിങ് അറിയിച്ചു.

ഹിസ്ബുൽ മുജാഹിദിൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തിന്  പിന്നാലെയാണ് കശ്മീരിൽ സംഘർഷം ആരംഭിച്ചത്. ഇതുവരെ 47 പേർക്ക് ജീവൻ നഷ്ടമായി. സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. പ്രാദേശിക സംഘടനാ നേതാക്കൾ, സി.പി.എം പ്രതിനിധികൾ, പ്രതിപക്ഷ പാർട്ടിയായ നാഷനൽ കോൺഫൻസ്, ബോട്ട് ഉടമകൾ, സിക്ക് സമുദായ പ്രതിനിധികൾ, കശ്മീരി പണ്ഡിറ്റുകൾ തുടങ്ങിയവരുമായും രാജ്നാഥ് സിങ് ചർച്ച നടത്തി.

കശ്മീർ പ്രശ്ന പരിഹാരത്തിന് പാകിസ്താനുമായും വിഘടനവാദികളുമായും കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്നാണ് നാഷനൽ കോൺഫറൻസ് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചത്. അതേസമയം സംസ്ഥാനത്തെ പ്രധാന വ്യവസായ സംഘടനകളായ കെ.സി.സി.െഎയും കെ.ഇ.എയും മന്ത്രിയെ കാണില്ല. മന്ത്രി വന്നതുകൊണ്ട് പ്രത്യേകിച്ച് ഉപകാരമില്ലെന്നും താഴ്വരയിലെ ജനങ്ങളോട് കേന്ദ്രമന്ത്രിമാർ പ്രതികാരത്തോടും അഹങ്കാരത്തോടുമാണ് പെരുമാറുന്നതെന്നും ഇൗ സംഘടനകൾ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് പാർട്ടിയും കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. കശ്മീരില്‍ പ്രശ്‌നപരിഹാരത്തിനല്ല വിനോദയാത്രക്കാണു രാജ്‌നാഥ് സിങ് വന്നതെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്.  അതിനിടെ സംസ്ഥാനത്തെ ബന്ധിപൂര, ബാരാമുല്ല, ബുഡ്ഗാം, ഗന്ധർബാൽ തുടങ്ങിയ ജില്ലകളിലും ശ്രീ നഗറിെൻറ ചില ഭാഗങ്ങളിലും നിരോധനാജ്ഞ പിന്‍വലിച്ചതായി പൊലീസ് അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir protest
Next Story