Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമല‍യാളികളടക്കം 29...

മല‍യാളികളടക്കം 29 പേരുമായി വ്യോമസേനാ വിമാനം കാണാതായി; തെരച്ചിൽ ഊർജിതം

text_fields
bookmark_border
മല‍യാളികളടക്കം 29 പേരുമായി വ്യോമസേനാ വിമാനം കാണാതായി; തെരച്ചിൽ ഊർജിതം
cancel
camera_alt????????????? ?.????-32 ??????. ????????? ??????? ??????

ചെന്നൈ/ ന്യൂഡല്‍ഹി: 29 പേരുമായി ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വെച്ച് കാണാതായി. താംബരം വ്യോമസേനാ കേന്ദ്രത്തില്‍നിന്ന് രാവിലെ 8.30ന് പറന്നുയര്‍ന്ന എ.എന്‍-32 വിമാനവുമായുള്ള ബന്ധം 16 മിനിറ്റിനുശേഷം നഷ്ടമാവുകയായിരുന്നു. കോഴിക്കോട് സ്വദേശികളായ രണ്ടുപേരും കാണാതായവരിലുണ്ട്. കക്കോടി  ചെറിയാറമ്പത്ത് പരേതനായ പി. വാസു നായരുടെ മകന്‍ ഐ.പി. വിമല്‍, കാക്കൂര്‍ നെല്ലിക്കുന്നുമ്മല്‍ തട്ടൂര് രാജന്‍െറ മകന്‍ സജീവ്കുമാര്‍ എന്നിവരാണ് വിമാനത്തിലുള്ളത്. നാവിക ഉദ്യോഗസ്ഥനായ സജീവ്കുമാര്‍ ചികില്‍സക്ക് നാട്ടിലത്തെി ഈയിടെയാണ് മടങ്ങിയത്.

വിമാനത്തിനായി വ്യോമസേനയും നാവികസേനയും തീരരക്ഷാ സേനയും ഊര്‍ജിത തിരച്ചിലാരംഭിച്ചു. ഇന്ത്യക്ക് സൈനികത്താവളമുള്ള മലാക്ക കടലിടുക്കിന് സമീപത്തെ തന്ത്രപ്രധാന ദ്വീപുകളിലേക്ക് സേനാംഗങ്ങളെ കൊണ്ടുപോവുകയായിരുന്നു വിമാനം. നാല് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ സേനാംഗങ്ങളുമായി പുറപ്പെട്ട വിമാനം11.30ന് പോര്‍ട്ട്ബ്ളയറില്‍ എത്തേണ്ടതായിരുന്നു. രണ്ട് പൈലറ്റുമാരുള്‍പ്പെടെ ആറു ജീവനക്കാര്‍, 11 വ്യോമസേനാംഗങ്ങള്‍, കരസേനയില്‍നിന്നുള്ള രണ്ടുപേര്‍, തീരരക്ഷാ സേനയില്‍നിന്നുള്ള ഒരാള്‍, ഒമ്പത് നാവികസേന അംഗങ്ങള്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. പതിവായി ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് സര്‍വിസ് നടത്തുന്ന കൊറിയര്‍ വിമാനമാണ് ഇത്.


കാണാതാകുമ്പോള്‍ വിമാനം 23,000 അടി ഉയരത്തിലായിരുന്നു. ഒരുതവണ ഇന്ധനം നിറച്ചാല്‍ തുടര്‍ച്ചയായി നാലുമണിക്കൂര്‍ വരെ പറക്കാന്‍ ശേഷിയുള്ള വിമാനമാണിത്. വിമാനം കണ്ടത്തൊന്‍ എല്ലാ ശ്രമവും നടത്തിവരുകയാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ പറഞ്ഞു. ഒരു മുങ്ങിക്കപ്പല്‍, എട്ട് വിമാനങ്ങള്‍, 13 കപ്പലുകള്‍ എന്നിവയാണ് തിരച്ചിലിനായി രംഗത്തുള്ളത്. വിമാനത്തില്‍നിന്ന് അവസാനം സന്ദേശം ലഭിച്ച സ്ഥലത്ത് തങ്ങളുടെ ഡോണിയര്‍ വിമാനം എത്തിയതായി തീരരക്ഷാ സേന അറിയിച്ചു.

ചെന്നൈയില്‍നിന്നും പോര്‍ട്ട്ബ്ളയറില്‍നിന്നുമായി നാല് കപ്പലുകളാണ് തീരരക്ഷാ സേന തിരച്ചിലിനായി അയച്ചിരിക്കുന്നത്. രാത്രിയോടെയാണ് കപ്പലുകള്‍ വിമാനം കാണാതായെതെന്ന് കരുതുന്ന സ്ഥലത്തത്തെിയത്. സഹായിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയോട് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.

ഇരട്ട എന്‍ജിനുള്ള റഷ്യന്‍ നിര്‍മിത കാര്‍ഗോ വിമാനമാണ് എ.എന്‍-32. അത്യാധുനിക സംവിധാനങ്ങളുള്ള വിമാനത്തിന് 7.5 ടണ്‍ ചരക്കുകള്‍ അല്ളെങ്കില്‍ 50 യാത്രക്കാരെ വഹിക്കാന്‍ കഴിയും. നൂറിലധികം എ.എൻ32 യുദ്ധവിമാനം വ്യോമസേനക്കുണ്ട്. ഒരു തവണ ഇന്ധനം നിറച്ചാൽ ഏത് കാലാവസ്ഥയിലും നാല് മണിക്കൂർ തുടർച്ചയായി പറക്കാൻ ശേഷിയുള്ള വിമാനത്തിൽ ആധുനിക സംവിധാനങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ വിമാനം സ്ഥിതി ചെയ്യുന്ന സ്ഥലം തിരിച്ചറിയാനുള്ള ബീക്കൺ ലൊക്കേറ്ററും വിമാനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian Air Force Plane
Next Story