മകളെ പീഡിപ്പിച്ചവരെ എന്തുകൊണ്ട് തൂക്കിലേറ്റുന്നില്ലെന്ന് പെൺകുട്ടിയുടെ മാതാവ്
text_fieldsന്യൂഡൽഹി: ഹരിയാനയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചവരെ എന്തുകൊണ്ട് തൂക്കിലേറ്റുന്നില്ലെന്ന് പെൺകുട്ടിയുടെ മാതാവ്. കേസിലെ അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ കടുത്ത ശിക്ഷ അർഹിക്കുന്നു. അതെനിക്ക് വാക്കുകൊണ്ട് പറയാൻ കഴിയില്ല. കാര്യങ്ങൾ വളരെ ബുദ്ധിമുട്ടിലാണ്. മകൾക്ക് സുഖമില്ല. രണ്ട് ദിവസമായി അവൾ ഒന്നും കഴിക്കുന്നില്ലെന്നും 12ാം ക്ലാസിൽ പഠിക്കുന്ന മകെൻറ വിദ്യാഭ്യാസം നേരായി നടക്കുന്നില്ലെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
2013ൽ കൂട്ട ബാലാൽസംഗത്തിനിരയായ 20 കാരി ദിവസങ്ങൾക്കുമുമ്പാണ് വീണ്ടും പീഡിപ്പിക്കപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ പ്രതികൾ യുവതിയെ തട്ടിക്കൊണ്ടു പോയി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭിവാനിയില്‍ താമസിച്ചിരുന്ന യുവതിയും കുടുംബവും സംഭവത്തിനു ശേഷം റോഹ്തകിലേക്ക് താമസം മാറുകയായിരുന്നു. പ്രതികൾ ഉന്നത കുടുംബത്തിലുള്ളവരായതിനാൽ 50 ലക്ഷം നൽകി കേസ് ഒത്തു തീർപ്പാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും പെൺകുട്ടിയുടെ കുടുംബം കേസുമായി മുന്നോട്ട് പോവുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.