സംഗീത വിദ്വാൻ എൻ.പി. രാമസ്വാമി ഓർമയായി
text_fieldsമട്ടാഞ്ചേരി: ശുദ്ധ സംഗീതത്തിനായി പതിറ്റാണ്ടുകൾ പ്രവർത്തിച്ച കർണാടക സംഗീ തജ്ഞൻ എൻ.പി. രാമസ്വാമി (88) ഓർമയായി. കഴിഞ്ഞ ദിവസം അന്തരിച്ച രാമസ്വാമിയുടെ സംസ് കാരം ബുധനാഴ്ച രാവിലെ കൂവപ്പാടം ശ്മശാനത്തിൽ നടന്നു. സ്വാതി തിരുനാൾ സംഗീത സദസ്സിലെ സംഗീതജ്ഞൻ പാലക്കാട് പരമേശ്വര ഭാഗവതരുടെ മകൻ എൻ.ആർ.പി. അയ്യരുടെ മകനാണ്. ശുദ്ധസംഗീതത്തിനായുള്ള ജീവിതത്തിനിടയിൽ ആയിരക്കണക്കിന് ശിഷ്യന്മാരെ സമ്പാദിച്ചിട്ടുള്ള രാമസ്വാമി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. രസതന്ത്രത്തിൽ ഉന്നതബിരുദം നേടി ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലിനോക്കവെ സംഗീത പഠനവും രചനകളും രാഗസൃഷ്ടിയും നടത്തി. രണ്ടായിരത്തിലേറെ വേദികളിൽ സംഗീതാർച്ചന നടത്തിയിട്ടുണ്ട്.
ദ്വിജാതി ത്രിപുടയെന്ന സ്വന്തം രാഗസൃഷ്ടി, 22 വർണങ്ങൾ, 35 കീർത്തനങ്ങൾ, രണ്ട് തില്ലാന എന്നിവ സംഗീതലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകളാണ്. സംസ്കൃത പണ്ഡിതൻ നാരായണ ഭട്ടതിരി കേരള ദീക്ഷിതർ പട്ടം നൽകി ആദരിച്ചിട്ടുണ്ട്. 2017ൽ ദക്ഷിണേന്ത്യൻ സംസ്ഥാന സംഗീതപ്രതിഭ പുരസ്കാരമായ സംഗീത രത്ന നേടി. അരനൂറ്റാണ്ടിലെറെയായി ഓൾ ഇന്ത്യ റേഡിയോയിൽ മുൻനിര സംഗീതജ്ഞനാണ്. മനോധർമ സ്വരങ്ങളിലെ സാങ്കേതികത്വം, സംഗീതമഞ്ജരി, സ്വരസൻ ചരാസ് തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു.
പരേതയായ പ്രേമയാണ് ഭാര്യ. മക്കൾ: എൻ.ആർ. പരശുരാമൻ (ഡയറക്ടർ, എസ്.ഡി.എം ഇൻസ്റ്റിറ്റ്യൂഷൻ, മൈസൂരു), എൻ.ആർ. സുബ്രഹ്മണ്യൻ. മരുമക്കൾ: പ്രേമ, ജയശ്രീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.