കൊച്ചി: തൃപ്പൂണിത്തുറയിെല ബോയ്‌സ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് അതിസാരമാണെന്ന് പ്രചരിച്ചിപ്പിച്ചതിന് ഗായിക രഞ്ജിനി ജോസിനെതിരെ പരാതിയുമായി നഗരസഭാ സെക്രട്ടറി. തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കിൽ രഞ്ജിനി ഇട്ട ൈലവ് വീഡിയോയിലാണ് വിവാദമായ പരാമര്‍ശമുണ്ടായത്. കുട്ടികള്‍ക്ക് അതിസാരം പിടിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു ഗായികയുടെ ആവശ്യം.
ഇത് വ്യാപകമായി പ്രചരിച്ചതോടെ സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി കൊടുക്കുകയായിരുന്നു. ശേഷം തൃപ്പൂണിത്തുറ എം.എൽ.എ എം. സ്വരാജ് ക്യാമ്പിലെത്തുകയും രഞ്ജിനിക്കെതിെര വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു. ദുരന്തമുഖത്ത് മനുഷ്യർക്കിടയിലേക്ക് വിഷം ചീറ്റുന്ന ചിലരെ കരുതിയിരിക്കണമെന്നായിരുന്നു സ്വരാജിെൻറ പ്രതികരണം.