Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപഴവിള രമേശൻ

പഴവിള രമേശൻ അന്തരിച്ചു

text_fields
bookmark_border
പഴവിള രമേശൻ അന്തരിച്ചു
cancel

തിരുവനന്തപുരം: കവിയും ഗാനരചയിതാവും ഭാഷാ ഇൻസ്റ്റിറ്യൂട്ട് മുൻ അസി. ഡയറക്ടറുമായിരുന്ന പഴവിള രമേശൻ (83) അന്തര ിച്ചു. വ്യാഴാഴ്ച രാവിലെ 6.20ഒാടെ തിരുവനന്തപുരം ജി.ജി ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ പത്തുമു തൽ ഒന്നുവരെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചക്ക് രണ്ടിന് തൈക്കാട് ശ ാന്തികവാടത്തിൽ സംസ്കരിക്കും.

വ്യാഴാഴ്ച രാവിലെ നന്തൻകോെട്ട വസതിയിലെത്തിച്ച മൃതദേഹത്തിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. 14ാം വയസ്സിൽ നാടകങ്ങൾക്ക് പാെട്ടഴുതിയാണ് ഗാനരചനാരംഗത്തേക്ക് പഴവിള രമേശൻ കടന്നുവന്നത്. 2017ൽ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. അബൂദബി ശക്തി അവാർഡ്, മൂലൂർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, പി. കുഞ്ഞിരാമൻ നായർ അവാർഡ് തുടങ്ങി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. അസുഖത്തെതുടർന്ന് പത്തുവർഷം മുമ്പ് ഒരു കാൽ മുറിച്ചുമാറ്റേണ്ടിവന്നെങ്കിലും അതിനെ അതിജീവിച്ചും എഴുത്തിെൻറ ലോകത്ത് സജീവമായിരുന്നു.

കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയിൽ എൻ.എ. വേലായുധെൻറയും കെ. ഭാനുക്കുട്ടിയമ്മയും രണ്ട് മക്കളിൽ ഇളയവനായി 1936 മാർച്ച് 29നായിരുന്നു ജനനം. അഞ്ചാലുംമൂട് പ്രൈമറി സ്കൂൾ, കരീക്കോട് ശിവറാം സ്കൂൾ, കൊല്ലം എസ്.എൻ കോളജ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് മാധ്യമപ്രവർത്തനത്തിലേക്ക് തിരിഞ്ഞു. 1961 മുതൽ 1968വരെ കെ. ബാലകൃഷ്ണൻ പത്രാധിപരായ കൗമുദി ആഴ്ചപ്പതിപ്പിൽ സഹപത്രാധിപരായി പ്രവർത്തിച്ചു. 1968 മുതൽ 1993വരെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ േജാലി ചെയ്തു.

ഗോപി സംവിധാനം ചെയ്ത ‘ഞാറ്റടി’യായിരുന്നു അദ്ദേഹം പാെട്ടഴുതി റിലീസായ ആദ്യ ചിത്രം. ഞാറ്റടി, ആശംസകളോടെ, മാളൂട്ടി, അങ്കിൾ ബൺ, വസുധ തുടങ്ങി നിരവധി മലയാള ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചു. 1994ൽ പുറത്തിറങ്ങിയ ശ്രാദ്ധം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ‘പഴവിള രമേശെൻറ കവിതകൾ’, ‘മഴയുടെ ജാലകം’, ‘ഞാനെെൻറ കാടുകളിലേക്ക്’ എന്നീ കവിതാ സമാഹാരങ്ങളും ‘ഒാർമയുടെ വർത്തമാനം’, ‘മായാത്ത വരകൾ’, ‘നേർവര’ എന്നീ േലഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ഭാര്യ: സി. രാധ. മക്കൾ: സൂര്യ സന്തോഷ്, സൗമ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pazhavila Ramesan
News Summary - Poet, lyricist Pazhavila Ramesan passes away
Next Story