കോവിഡ് കാലത്ത് 'പഞ്ചാരി' മേളവുമായി രഞ്ജിനും കൂട്ടരും..
text_fieldsകോഴിക്കോട്: കോവിഡ് മഹാമാരി ലോകത്തെ ഒന്നാകെ സ്തംഭിപ്പിച്ചപ്പോൾ, അതിൽ ഏറ്റവുമധികം ദുരിതത്തിലായ ഒരു വിഭാഗമാണ് കലാകാരന്മാർ. സ്റ്റേജ് ഷോകൾ നിലച്ചതോടെ ലോകമെങ്ങും വിനോദ വ്യവസായത്തിെൻറ നട്ടെല്ലൊടിഞ്ഞു എന്നു തന്നെ പറയാം. ഇന്ത്യക്കകത്തും പുറത്തുമുള്ള സംഗീത കലാകാരന്മാരെ അണിനിരത്തി രൂപം കൊടുത്ത പഞ്ചാരി എന്ന പുതിയ ബാൻഡിന് അവരുടെ ഉദ്ഘാടന പരിപാടി ഉൾപ്പെടെ നിരവധി ഷോകളാണ് റദ്ദാക്കേണ്ടി വന്നത്. എങ്കിലും ഈ പ്രതികൂല സാഹചര്യത്തിലും, ലോക് ഡൗണിെൻറ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് പുതിയ സാധ്യതകൾ കണ്ടെത്തി, സംഗീതപ്രേമികൾക്ക് ഊർജ്ജം പകരുകയാണ് പഞ്ചാരി.
പിന്നണി ഗായകരായ അരവിന്ദ് വേണുഗോപാൽ, ഷബീർ അലി, സംഗീത് രാജഗോപാൽ, ബിന്ദു അനിരുദ്ധൻ, ശ്വേത അശോക് , കീബോർഡ് വിദഗ്ധൻ റാൽഫിൻ സ്റ്റീഫൻ എന്നിവരുടെ കവർ വേർഷനുകൾ യു ട്യൂബ് പ്രേക്ഷകർക്കിടയിൽ ഇതിനകം ചർച്ചയായിക്കഴിഞ്ഞു.
കാപ്രിസ് മീഡിയ ഹബ്ബിെൻറ ബാനറിൽ, ജോസഫ് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ യുവതലമുറയുടെ ഹരമായി മാറിയ സംഗീത സംവിധായകൻ രഞ്ജിൻ രാജിെൻറ നേതൃത്വത്തിലാണ് പഞ്ചാരിയുടെ യാത്ര. പ്രവാസിയും സംഗീതപ്രേമിയുമായ ജിത്തു മോഹൻദാസിെൻറയും സുഹൃത്തായ ജീവൻ ആർ. മേനോെൻറയും വിശ്രമമില്ലാത്ത അധ്വാനം പഞ്ചാരിയുടെ പിന്നിലുണ്ട്.
കീബോർഡ് മാന്ത്രികൻ റാൽഫിൻ സ്റ്റീഫൻ നയിക്കുന്ന സംഘത്തിൽ അഭിജിത് ,ജസ്റ്റിൻ,കിച്ചു, ഷിബി എന്നിവർ അണിനിരക്കുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ സംഗീത ശൈലികളെ കൂട്ടിയിണക്കിയ സംഗീതാനുഭവമാകും പഞ്ചാരി ആസ്വാദകർക്കായി ഒരുക്കുന്നത്. ലോകമെങ്ങുമുള്ള സംഗീതാസ്വാദകർ പഞ്ചാരിയെ ഈ ലോക് ഡൗൺ കാലത്തു തന്നെ നെഞ്ചിലേറ്റിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.