ജെസ്സി നോർമൻ വിടവാങ്ങി
text_fieldsന്യൂയോർക്: ഗ്രാമി പുരസ്കാര ജേതാവും യു.എസിലെ ഓപറ ഇതിഹാസവുമായ ജെസ്സി നോർമൻ വിടവാങ്ങി. 74 വയസ്സായിരുന്നു. 20ാം നൂറ്റാണ്ടിൽ ഏറെ ആഘോഷിക്കപ്പെട്ട ഓപറ ഗായികയാണ് ജെസ്സി. സ്പൈനൽകോഡിനേറ്റ ക്ഷതത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.
1945 സെപ്റ്റംബർ 15ന് ജോർജിയയിലാണ് ജെസ്സിയുടെ ജനനം. കുട്ടിക്കാലത്തുതന്നെ സംഗീതത്തിൽ താൽപര്യം പ്രകടിപ്പിച്ചു. വെള്ളക്കാർ കൈയടക്കിവെച്ച സംഗീതമേഖലയിൽ ഈ കറുത്തവർഗക്കാരിയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. തെൻറ സ്വരമാധുരിെകാണ്ട് അവർക്ക് ആസ്വാദകമനസ്സിനെ എളുപ്പത്തിൽ കീഴടക്കാൻ സാധിച്ചു.
വാഷിങ്ടണിലെ കറുത്തവർഗക്കാരുടെ വിദ്യാഭ്യാസ സ്ഥാപനമായ ഹൊവാർഡ് യൂനിവേഴ്സിറ്റിയിൽനിന്നാണ് ജെസ്സി സംഗീതത്തിൽ ബിരുദം നേടിയത്. മിഷിഗൻ യൂനിവേഴ്സിറ്റിയിൽ തുടർ പഠനം. 1970കളിൽ യൂറോപ്പിലും ആ സ്വരമാധുരി രാഗവിസ്മയം തീർത്തു. ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു സംഗീതപരിപാടികളിൽ ഏറെയും. 52ാം വയസ്സിൽ ജെസ്സിക്ക് െകന്നഡി സെൻറർ ഹോണർ നൽകി യു.എസ് ആദരിച്ചു. ഈ പുരസ്കാരം നേടുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അവർ.
1997ൽ അന്നത്തെ പ്രസിഡൻറായിരുന്ന ബറാക് ഒബാമ ആർട്സിനുള്ള നാഷനൽ അവാർഡ് സമ്മാനിച്ചു. രണ്ട് പ്രസിഡൻറുമാരുടെ അധികാരാരോഹണ ചടങ്ങിലും 1996ലെ അറ്റ്ലാൻറ ഒളിമ്പിക്സിലും സംഗീതപരിപാടി അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.