പതിനാറിടത്തിരുന്നവർ പാട്ടുപാടി; ഹിറ്റായി ‘മ്യൂസിക് കസിൻസ്’
text_fieldsകൊച്ചി: കലാകാരൻമാരായ 16 കസിൻസ് പലയിടങ്ങളിലിരുന്ന് ഒരുമിച്ച് പാട്ടുകൾ പാടിയാൽ എങ്ങനെയുണ്ടാവും? ലോക്ഡൗൺ കാലത്ത് ഒരു ‘കവർ പാട്ടി’ലൂടെ ഹിറ്റാവുകയാണ് മ്യൂസിക് കസിൻസ് എന്ന കുടുംബകൂട്ടായ്മ. ഇവരൊരുക്കിയ പാട്ട് യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാം കണ്ടത് ആയിരങ്ങളാണ്. കേരളത്തിനകത്തും പുറത്തുമുള്ള 16 കസിൻസാണ് സ്വന്തം വീടുകളിലിരുന്ന് കവർ പാട്ട് എന്ന ആശയം നടപ്പാക്കിയത്. ഇതിനായി തെരഞ്ഞെടുത്തത് ഏറെ ഹിറ്റായ മലയാളം, തമിഴ് പാട്ടുകളും.
പാടുന്നവർ മാത്രമല്ല, ഫ്ലൂട്ട്, വയലിൻ, ഗിറ്റാർ തുടങ്ങി വാദ്യോപകരണങ്ങളിൽ വിദഗ്ധരായവരും ഈ കൂട്ടത്തിലുണ്ട്. ദുൈബയില്‍ ഐ.ടി ഉദ്യോഗസ്ഥയായ ഗായിക ശാലിനി ബോസിേൻറതായിരുന്നു ആശയം. ഭര്‍ത്താവും ഗായകനുമായ രാഗേഷ് കൈയടിച്ചതോടെ നാട്ടിലുള്ള സഹോദരങ്ങളായ ശരത്തിനോടും ശാരികയോടും ഇക്കാര്യം പങ്കുെവച്ചു.
തുടർന്ന് ഇവരെല്ലാം ചേർന്ന് സംഗീതാഭിരുചിയുള്ള കസിൻസിനെ ഉൾപ്പെടുത്തി വാട്ട്സാപ്പ് കൂട്ടായ്മയുണ്ടാക്കി. ചർച്ചകളും നിർദേശങ്ങളുമായി രണ്ടാഴ്ചയ്ക്കൊടുവില്‍ മ്യൂസിക്ക് കസിന്‍സ് യുട്യൂബിലെത്തി. ദുൈബ, ബംഗളൂരു, എറണാകുളം, കോഴിക്കോട്, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലത്തെ വീട്ടിലിരുന്നായിരുന്നു പാട്ട്. 15,000ത്തോളം പേരാണ് ഇതുവരെ ഫേസ്ബുക്കിൽ പാട്ടു കണ്ടത്.
ശാലിനി ബോസ്, ശാരിക ബോസ്, പ്രവീണ പ്രദീപ്, രജിത കണ്ണന്, കിരണ്‍ വിജയ്, രാഖി രാജേഷ്, രാധിക കണ്ണന്, ശരത്ചന്ദ്രബോസ്, അശ്വതി എസ്, കീര്‍ത്തി, ശരണ്‍ ഗിരികുമാര്‍, ശ്രീരാഗ് സുന്ദര്‍, ശ്രീരാജ് ഓണക്കൂര്‍, ശ്രീരശ്മി എന്നിവരാണ് കൂട്ടത്തിലെ പാട്ടുകാർ. രാകേഷ് കെ. ഫ്ലൂട്ടും ശ്രീരാഗ് സുന്ദര്‍ വയലിനും വായിച്ചു.
പ്രോഗ്രാമിങ്, മിക്സിങ്, മാസ്റ്ററിങ് നിര്‍വഹിച്ച വരുണ്‍ ബാബു തന്നെയാണ് ഗിറ്റാര്‍ വാദനവും. ശരത് ചന്ദ്രബോസ് വോക്കല്‍ അറേഞ്ച്മെൻറും കൃഷ്ണകുമാര്‍ വി.എസ് വിഡിയോ ആന്‍ഡ് മോഷന്‍ ഗ്രാഫിക്സും നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.