Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഅടുത്ത ഫലം നെഗറ്റിവ്...

അടുത്ത ഫലം നെഗറ്റിവ് ആയിരുന്നെങ്കിൽ... വികാരനിർഭര കുറിപ്പുമായി കനിക കപൂർ

text_fields
bookmark_border
അടുത്ത ഫലം നെഗറ്റിവ് ആയിരുന്നെങ്കിൽ... വികാരനിർഭര കുറിപ്പുമായി കനിക കപൂർ
cancel

ലഖ്നൗ: ബോളിവുഡ് ഗായിക കനിക കപൂറി​​െൻറ നാലാമത്തെ കോവിഡ് പരിശോധനയിലും ഫലം പോസിറ്റിവ്. ഞായറാഴ്ച ഫലം വന്നയുടൻ കനി ക ഇൻസ്റ്റഗ്രാമിൽ വികാരനിർഭരമായ കുറിപ്പും പങ്കുവെച്ചു. സമയത്തെയും ജീവിതത്തെയും സംബന്ധിച്ച പ്രചോദനാത്മകമായ സ ന്ദേശമുള്ള ചിത്രത്തിനൊപ്പമാണ് അടുത്ത ഫലം നെഗറ്റിവ് ആയിരുന്നെങ്കിൽ എന്ന പ്രത്യാശ കനിക ആരാധകരുമായി പങ്കുവെച് ചത്.

"ഉറങ്ങാൻ പോകുന്നു. എല്ലാവർക്കും സ്നേഹം. എല്ലാവരും സുരക്ഷിതരായിരിക്കുക. എ​​െൻറ കാര്യത്തിൽ നിങ്ങൾക്കുള ്ള ആശങ്കക്ക് നന്ദി. ഞാൻ ഐ.സി.യുവിലല്ല. സുഖമായിരിക്കുന്നു. അടുത്ത ഫലം നെഗറ്റിവ് ആയിരുന്നെങ്കിൽ എന്ന് പ്രതീക്ഷിക ്കുന്നു. വീട്ടിൽ പോയി കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം കഴിയാൻ ആഗ്രഹമുണ്ട്. അവരെയെല്ലാം മിസ് ചെയ്യുന്നു " - മൂന്ന് കുട്ടികളുടെ അമ്മയായ കനിക എഴുതി.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 20നാണ് കനികയെ ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എസ്.ജി.പി.ജി.ഐ.എം.എസ്) പ്രവേശിപ്പിച്ചത്. 23ന് വന്ന രണ്ടാം പരിശോധന ഫലവും 27ന് വന്ന മൂന്നാം പരിശോധന ഫലവും പോസിറ്റിവ് ആയിരുന്നു.
മാർച്ച് ഒമ്പതിനാണ് കനിക യു.കെയിൽ നിന്ന് വന്നത്. തുടർന്ന് കാൺപുരിലും ലഖ്നൗവിലും യാത്ര ചെയ്യുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.

യാത്രാവിവരങ്ങൾ വെളിപ്പെടുത്താതെയും പൊതുപരിപാടികളിൽ പങ്കെടുത്തും മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തിയെന്ന് കനികക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നിരുന്നു. കനികക്കെതിരെ പൊലീസ് കേസും നിലവിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsKanika Kapoor
News Summary - kanika kapoor writes emotional note in instagram-music news
Next Story