ഹിമാദ്രിയുടെ സംഗീതമായ് കദ്രി
text_fieldsകർണാടക സംഗീതത്തിൽ സാക്സഫോണിെൻറ പര്യായമായാണ് കദ്രി ഗോപാൽനാഥ് അറിയപ്പെടുന്നത്. അങ്ങനെ പര്യായമാകാൻ കഴിഞ്ഞ അപൂർവം ചിലരേയുള്ളൂ. മാൻഡലിൻ ശ്രീനിവാസ്, മോഹനവീണ വിശ്വമോഹൻ ഭട്ട്, ഷെഹ്നായ് ബിസ്മില്ലാഖാൻ തുടങ്ങി ഏതാനും ചിലർ.
സാക്സഫോൺ പൂർണമായും പാശ്ചാത്യ ഉപകരണമാണ്. അതിെൻറ മുദ്ര ആദ്യകാലം മുതൽ ഗാനങ്ങളിലും മറ്റും നമുക്ക് പരിചിതവുമാണ്. ആ സംഗീതത്തെ തെൻറ വിരലുകൾകൊണ്ടും മനസ്സുകൊണ്ടും വഴക്കിയെടുത്ത അപൂർവ പ്രതിഭാശാലിയാണ് കദ്രി. പാശ്ചാത്യ സംഗീതവാദ്യത്തെ നമ്മുടെ സംഗീതത്തിലേക്ക് വഴക്കി അത് ദശാബ്ദങ്ങളോളവും അനന്തകാലത്തേക്കും ആസ്വാദ്യമായ സംഗീതധാരയാക്കി നിലനിർത്തുക നിസ്സാര കാര്യമല്ല. കർണാടക സംഗീതത്തിെൻറ മുഖമുദ്രയായ ‘ഗമക’ പ്രയോഗത്തിന് ഒട്ടും വഴങ്ങാത്തതാണ് മിക്ക പാശ്ചാത്യ ഉപകരണങ്ങളും. അതിനെ ദീർഘമായ ഗാനാലാപനത്തിലേക്കും സങ്കീർണമായ സ്വരവിസ്താരങ്ങളിലേക്കും വഴക്കിയെടുക്കുക എന്നത് തീർത്തും അചിന്തനീയമാണ്. സംഗീതജ്ഞൻ സാങ്കേതിക വിദഗ്ധൻകൂടിയായാൽ മാത്രം സാധിക്കുന്ന കാര്യമാണത്. അങ്ങനെ ഒരു അത്യപൂർവ പ്രതിഭയാണ് കദ്രി.
കർണാടക സംഗീതത്തിെൻറ പാരമ്പര്യ ചട്ടക്കൂടുകളിൽനിന്ന് ആസ്വാദകർക്ക് പുതുവഴി കാണിച്ച പ്രതിഭാശാലിയായ പരിഷ്കർത്താവുകൂടിയാണ് അദ്ദേഹം. കർണാടക സംഗീതം കീർത്തന പ്രധാനവും കൃത്യമായ സ്വരഘടനയിൽ നിലനിൽക്കുന്നതുമാണ്. മനോധർമത്തിന് വലിയ പ്രാധാന്യമുണ്ടെങ്കിലും അതിന് അതിർവരമ്പുകളുണ്ട്. സംഗീത ഉപകരണ കച്ചേരികൾ സജീവമായപ്പോഴും അത് വായ്പാട്ടിെൻറ രീതിയിൽ തുടരുകയായിരുന്നു. അതിൽനിന്ന് ഉപകരണത്തിെൻറ സാധ്യതകളെ പരമാവധി ഉപയോഗിക്കാൻ അധികമാരും ശ്രമിച്ചിരുന്നില്ല. അതിനു മുതിർന്നവർക്ക് വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് ചരിത്രം. ഫ്ലൂട്ടിൽ മഹാലിംഗത്തെപ്പോലെ, വയലിനിൽ കുന്നക്കുടി വൈദ്യനാഥനെപ്പോലെ സാക്സഫോണിൽ കദ്രിയെപ്പോലെ അപൂർവം ചിലർ മാത്രം. രാഗങ്ങൾ വായിക്കുേമ്പാൾ പാണ്ഡിത്യ പ്രകടനത്തെക്കാൾ ജനപ്രിയ ഈണങ്ങളായിരുന്നു കദ്രിക്ക് ഇഷ്ടം. അതായിരുന്നു അദ്ദേഹത്തിെൻറ സ്വീകാര്യതയും.
ലോകത്തെ മഹത്തായ വേദികളിൽ പാശ്ചാത്യ ക്ലാസിക്കൽ ബാൻഡുകൾക്കൊപ്പം തെൻറ ഇന്ത്യൻ സംഗീതത്തിെൻറ അറിവുകൾ ചേർത്തിണക്കി ലോകത്തെങ്ങും ആരാധകരെ സൃഷ്ടിക്കാനും കഴിഞ്ഞു നമ്മുടെ അയൽക്കാരനായ ഈ മഹാസംഗീതജ്ഞന്. കേരളത്തിലെ ഒരു നാടും കദ്രിക്ക് അന്യമായിരുന്നില്ല. അദ്ദേഹം കച്ചേരി അവതരിപ്പിച്ചിട്ടില്ലാത്ത ഒരു പ്രമുഖ പ്രദേശവും കേരളത്തിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.