ചിത്രക്കും എസ്.പി.ബിക്കുമെതിരെ ഇളയരാജയുടെ വക്കീൽ നോട്ടീസ്
text_fieldsചെന്നൈ: േകാടികൾ കൊയ്യുന്ന സ്റ്റേജ് ഷോകളിൽ താൻ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ അനുമതിയില്ലാതെ പാടരുതെന്ന് ആവശ്യപ്പെട്ട് ഇളയരാജ, പ്രമുഖ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് വക്കീൽ നോട്ടീസ് അയച്ചു. അനുമതിയില്ലാതെ പാടിയാൽ പകർപ്പവകാശ ലംഘന പ്രകാരം പിഴയൊടുക്കേണ്ടി വരുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും എസ്.പി.ബി, മകനും ഗായകനുമായ എസ്.പി.ബി ചരൺ, ഗായിക കെ.എസ് ചിത്ര എന്നിവർക്ക് അയച്ച വക്കീൽ നോട്ടീസിൽ ഇളയരാജ വ്യക്തമാക്കി.
നിയമം അനുസരിക്കുമെന്നും താനും തെൻറ ട്രൂപ്പും സംഗീത പരിപാടികളിൽ ഇളയരാജയുടെ ഗാനങ്ങൾ ആലപിക്കിെല്ലന്നും എസ്.പി.ബി അറിയിച്ചു. ഇളയരാജയുടെ വക്കീൽ നോട്ടിസും തെൻറ തീരുമാനവും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. യു.എസിൽ നിന്നാണ് എസ്.പി.ബി പ്രതികരിച്ചത്. ‘‘പകർപ്പാവകാശ നിയമവും അത് ലംഘിച്ചാൻ വൻതുക പിഴയായി ഒടുക്കേണ്ടി വരുന്നതും അറിയില്ലായിരുന്നു. നിയമം അനുസരിക്കാൻ ബാധ്യസ്തനാണ്. ഇൗ വിഷയത്തിൽ ആരും മോശമായ അഭിിപ്രായം പ്രകടിപ്പിക്കരുതെന്നും ബാലസുബ്രഹ്മണ്യം അഭ്യർഥിച്ചു. സംഗീത ജീവിതത്തിൽ അമ്പത് വർഷം പൂർത്തീകരിച്ചതിെൻറ ഭാഗമായി ലോകമൊട്ടുക്ക് സ്റ്റേജ്േഷാകൾ നടത്തി വരികയാണ് എസ്.പി.ബി. ചിത്രയും ചരണും ഉൾെപ്പടെ പ്രമുഖ ഗായകരും പരിപാടികളിൽ പെങ്കടുക്കുന്നുണ്ട്. മകനായ ചരണാണ് സ്റ്റേജ് ഷോകൾക്ക് നേതൃത്വം നൽകുന്നത്.
ആഗസ്റ്റ് മാസത്തിൽ അമേരിക്കയിലെ ടൊറാേൻറായിലാണ് ആദ്യ േഷാ. റഷ്യ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ, ദുബൈ തുടങ്ങിയ രാജ്യങ്ങളിലും പരിപാടി നടക്കുന്നുണ്ട്. പരിശീലനം നടന്നു വരുന്നതിനിടെയാണ് ഇളയരാജയുടെ നോട്ടീസ് ലഭിക്കുന്നത്. ഇൗ നഗരങ്ങളിലെ സംഘാടകർക്കും വേദി സംവിധാനം ചെയ്യുന്ന കമ്പനികൾക്കും അഭിഭാഷകൻ മുേഖന രാജ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്റ്റേജ് ‘‘ഷോക്കുള്ള മുന്നൊരുക്കങ്ങൾ നടന്ന വേളിയിൽ രാജയുടെ ഒാഫീസിൽ നിന്ന് ഇങ്ങനൊരു മുന്നറിയിപ്പ് കിട്ടിയിരുന്നില്ല. ഇനി അമേരിക്കയിലെ ആദ്യ പരിപാടി എന്ന് നടക്കുമെന്ന് വ്യക്തതയില്ല. എന്നാൽ പരിപാടി നടക്കും. ദൈവാനുഗ്രഹത്താൽ മറ്റു പ്രമുഖ സംഗീതജഞരുടെ പാട്ടുകൾ പാടും’’. സുബ്രഹ്മണ്യം വ്യക്തമാക്കുന്നു.
ഇളയരാജയുടേതുൾെപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച ജനകീയ ഗായകനാണ് ബാലസുബ്രഹ്മണ്യം. 40,000 അധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഏറ്റവും അധികം ഗാനങ്ങൾ റെക്കോഡ് ചെയ്തതിൽ ഗിന്നസ് ബുക്കിൽ ഇടം നേടി. അയ്യായിരേത്താളം ഗാനങ്ങൾക്ക് ഇളയരാജ സംഗീതം നൽകിയിട്ടുണ്ട്. സംഗീതം നൽകിയ പാട്ടുകളുടെ പകർപ്പാവകാശം ഇതിനിടെ ഇളയരാജ സമ്പാദിച്ചിരുന്നു. അഞ്ച് വർഷമായി പകർപ്പാവകാശം സ്വന്തമാക്കിയിട്ട്. ഗാനത്തിെൻറ പകർപ്പവകാശത്തിൽ രചയിതാവ്, സംഗീത സംവിധായകൻ, നിർമ്മാതാവ്, ഗായകൻ എന്നിവർക്കുള്ള തുല്ല്യ അവകാശത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇവർക്കെല്ലാം താൻ റോയൽട്ടി തുക വീതംവെച്ച് നൽകുന്നുണ്ടെന്ന് രാജ അവകാശപ്പെടുന്നത്.
അനുമതിയില്ലാതെ പാട്ടുകൾ സംപ്രേഷണം ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം റേഡിയോ, ടെലിവിഷൻ നിലയങ്ങൾക്ക് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചിരുന്നു. രാജയുടെ പാട്ടുകൾ വ്യാവസായിക അടിസ്ഥാനത്തിൽ വിൽക്കുന്നതിനെതിരെ നാലു സംഗീത കമ്പനികൾക്ക് മദ്രാസ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ സാധാരണ വേദികളിൽ പാട്ടുകൾ പാടുന്നതിന് വിലക്കില്ലെന്നും കോടികൾ കൊയ്യുന്ന പരിപാടികൾക്കാണ് നിയന്ത്രണമെന്ന് ഇളയരാജയുടെ വക്താവ് പ്രദീപ് കുമാർ പറഞ്ഞു. വൻ സ്േറ്റജ് ഷോകളിലുടെ ലഭിക്കുന്ന പണത്തിൽ ഒരു പങ്കും തങ്ങൾക്ക് കിട്ടാറില്ലെന്ന് ഇേദ്ദഹം ചൂണ്ടിക്കാട്ടി.
യേശുദാസിെൻറ പാട്ടുകൾ അനുമതിലില്ലാതെ ഉണ്ണി മോനോൻ പാടിയതിെനതിരെ മകൻ വിനോദ് യേശുദാസ് രംഗത്തെത്തിയത് വൻ വിവാദാമയിരുന്നു. 2004ലാണ് ഇൗ സംഭവം. ചെന്നൈയിൽ നടന്ന ഉണ്ണി മേനോൻ സ്റ്റേജ്ഷോയുടെ റോയൽറ്റിയാണ് ആവശ്യപ്പെട്ടത് വലിയ ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.