Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightകല്യാണവീടുകളിലെ...

കല്യാണവീടുകളിലെ പാട്ടുകളിൽനിന്ന് എ.ആർ. റഹ്മാെൻറ മുന്നിലേക്ക്

text_fields
bookmark_border
കല്യാണവീടുകളിലെ പാട്ടുകളിൽനിന്ന്  എ.ആർ. റഹ്മാെൻറ മുന്നിലേക്ക്
cancel

2017ൽ സീ ടി.വിയുടെ ഏറെ പ്രസിദ്ധമായ സരിഗമ ലിറ്റിൽ ചാമ്പ്സ് നടക്കുന്നു. ഒാസ്കർ അവാർഡ് ജേതാവായ സംഗീത ഇതിഹാസം എ.ആർ. റഹ്മാൻ അടക്കമുള്ളവരുടെ മുന്നിലേക്ക് ഒരു കൊച്ചുപെൺകുട്ടി കടന്നുവരുന്നു. എ.ആർ. റഹ്മാന് ഒാസ്കർ നേടിക്കൊടുത്ത ജയ് ഹോ എന്ന പാട്ടാണ് ആ കുട്ടി അവതരിപ്പിക്കുന്നത്. പാട്ട് സൃഷ്ടിച്ച ഇതിഹാസത്തിെൻറ മുന്നിൽ ആ പാട്ട് പാടിയപ്പോൾ യുംന അജിൻ എന്ന ആ പെൺകുട്ടി തെല്ലും പതറിയില്ല. അതിനുള്ള പ്രതിഫലവും പാട്ട് കഴിഞ്ഞപ്പോൾ ലഭിച്ചു. നൂറിൽ നൂറ്. അതിനേക്കാൾ വലുത് എ.ആർ. റഹ്മാെൻറ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയായിരുന്നു. തെൻറ പാട്ട് മനോഹരമാക്കിയ ആ കൊച്ചുഗായികക്ക് ചെന്നൈയിലെ സ്റ്റുഡിയോയിൽ പഠനാവസരം എന്ന വലിയ സമ്മാനമാണ് റഹ്മാൻ നൽകിയത്. എ.ആർ. റഹ്മാനെ കാണുന്നതിനും മുന്നിൽ ഒന്ന് പാടുന്നതിനും വാശിപിടിച്ചിരുന്ന മലപ്പുറം േവങ്ങര സ്വദേശിയായ യുംനക്ക് ഇതിലും വലിയൊരു സമ്മാനം ലഭിക്കാനുണ്ടായിരുന്നില്ല.

വളരെ ചെറുപ്പത്തിൽ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ യുംന അജിൻ എന്ന ഗായിക ഏഴാം വയസ്സിലാണ് പാട്ടുകളുടെ ലോകത്തേക്ക് കടന്നുവന്നത്. ബന്ധുക്കളുെട വീടുകളിലും കല്യാണത്തിനും പാടിയായിരുന്നു തുടക്കമെന്ന് യുംന പറയുന്നു. തുടർന്ന് കൈരളി ടി.വിയിലെ കുട്ടിപ്പട്ടുറുമാൽ റിയാലിറ്റി ഷോയുടെ ഫൈനൽ റൗണ്ട് വരെയെത്തി.  പിന്നീട് യാത്ര ഇന്ത്യൻ െഎഡൽ ജൂനിയറിലേക്ക് ആയിരുന്നു. അവിടെ മികച്ച പ്രകടനം കാഴ്ചവെക്കാനും ഹിന്ദി മെച്ചപ്പെടുത്താനും സാധിച്ചു. സരിഗമ ലിറ്റിൽ ചാമ്പിലേക്ക് എത്തിയതോടെയാണ് യുംനയെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കുന്നത്. 40 സോളോ ഗാനങ്ങളിൽ 26 എണ്ണത്തിലും 100 മാർക്കും സ്വന്തമാക്കാൻ സാധിച്ചു. വാപ്പക്ക് ഹിന്ദി നന്നായി അറിയാമായിരുന്നതും ഹിന്ദി സീരിയൽ, സിനിമ, ഗാനങ്ങൾ എന്നിവയും തെൻറ ഹിന്ദി ഭാഷ ഉച്ചാരണം മെച്ചപ്പെടുത്താൻ ഏറെ സഹായിച്ചിട്ടുണ്ടെന്ന് യുംന പറയുന്നു.


ശുദ്ധമായ ഹിന്ദി ഉച്ചാരണവും രൂപവും കാരണം താൻ പലപ്പോഴും മലയാളിയാണെന്ന് പലർക്കും അറിയില്ലായിരുന്നു. വടക്കേ ഇന്ത്യക്കാരായ പലരും കശ്മീരിലാണോ വീട് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. വാപ്പ അജിൻ ബാബുവാണ് സംഗീതത്തിലെ ആദ്യ ഗുരു. ഷാജി കുഞ്ഞനിൽനിന്നും സംഗീതം അഭ്യസിക്കുന്നുണ്ട്. ഫാസിനയാണ് മാതാവ്. റിത്യ അജിനും സെല്ല മെഹകും സഹോദരങ്ങളാണ്. ലോകത്ത് സന്തോഷവും സമാധാനവും പരത്താൻ സംഗീതത്തെ ഉപയോഗിക്കണമെന്ന എ.ആർ. റഹ്മാെൻറ ഉപദേശം ഉൾക്കൊണ്ട് സംഗീത ലോകത്ത് തേൻറതായ മാതൃക തീർക്കുകയാണ് തിരൂർ ഇഖ്റ ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർഥിനിയായ യുംന അജിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsYumna Ajin
News Summary - yumna ajin- ar rahman-music,malayalam news
Next Story