Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightതത്വശാസ്ത്രങ്ങെള...

തത്വശാസ്ത്രങ്ങെള കാവ്യത്തിലെഴുതിയ ഒരാൾ

text_fields
bookmark_border
തത്വശാസ്ത്രങ്ങെള കാവ്യത്തിലെഴുതിയ ഒരാൾ
cancel

അന്നും ഇന്നും ഇന്ത്യൻ സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് ഗാനങ്ങളും ഗാനരംഗങ്ങളും. കഥാപാത്രങ്ങളും കഥാസന് ദർഭങ്ങളും ധ്വനിപ്പിക്കുന്ന വികാരങ്ങളെ ഫലപ്രദമായി പ്രേക്ഷകരിലെത്തിക്കാൻ സംവിധായകർ ഗാനങ്ങളെ കൂട്ടുപിടിച്ചു . ആദ്യകാല ചലച്ചിത്രങ്ങളിൽ പലതും അറിയപ്പെട്ടിരുന്നത് അവയിലെ ഗാനങ്ങളുടെ പേരിലായിരുന്നു.

കറുപ്പിലും വെളുപ്പിലും മനുഷ്യരുടെ ജീവ ിതകഥകൾ വരച്ചിട്ട അറുപതുകളിലും ഇൗസ്റ്റ്മാൻ കളറിലേക്ക് മാറിയ എഴുപതുകളിലും സിനിമ സാേങ്കതികമായി മുന്നേറിയ എൺപതുകളിലും ഗാനങ്ങൾ സിനിമകളുടെ ആത്മാവായി തിരശ്ശീലയിൽ നിറഞ്ഞു. പ്രേക്ഷകരാവെട്ട നായികാനായകന്മാരുടെ കൂടെ ഏറ് റുചൊല്ലിയ വരികൾ മനഃപാഠമാക്കാൻ ടാക്കീസുകളിൽനിന്ന് പാട്ടുപുസ്തകങ്ങൾ വാങ്ങി വീടുകളിലേക്ക് മടങ്ങി. മലയാള സിനിമ ആസ്വാദകർ അത്രമേൽ ഒരുകാലത്ത് ചലച്ചിത്രഗാനങ്ങളെ നെഞ്ചേറ്റിയിരുന്നുവെന്ന് ചുരുക്കം. സിനിമയിലെ പ്രണയരം ഗങ്ങൾക്ക് ‘മരംചുറ്റി േപ്രമം’ എന്ന ഒാമനപ്പേര് വന്നതുപോലും ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലൂടെയായിരുന്നു. കാ വ്യഭംഗി തുളുമ്പുന്ന വരികളിൽ ലോലവികാരങ്ങൾക്കപ്പുറം തത്ത്വചിന്തയും ശാസ്ത്രവും ഉണ്ടായിരുന്നു. ജാതീയതക്കും അ ന്ധവിശ്വാസത്തിനുമെതിരായ ചിന്തകളും അവയിൽ സ്ഥാനം പിടിച്ചിരുന്നു.

പാട്ടുകളിലൂടെ തത്ത്വചിന്തകളും ശാസ്ത് രബോധവും പ്രസരിപ്പിച്ചതിനു പിറകിൽ ഗാനരചയിതാക്കളായ പ്രശസ്ത കവികളായിരുന്നു. സാഹിത്യമണ്ഡലത്തിൽ കവികളായും സ ിനിമ രംഗത്ത് ഗാനരചയിതാക്കളായും ‘ഇരട്ട വ്യക്തിത്വം’ പേറിനടന്നവരായിരുന്നു ഇവർ. ഇക്കൂട്ടത്തിൽ വയലാർ രാമവർമയ ായിരുന്നു മുന്നിൽ. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെ ട്ട് പ്രവർത്തിച്ച നാസ്തികനായ ഇദ്ദേഹം ഒരേസമയം ഭക്തിനിറഞ്ഞു തുളുമ്പുന്ന പ്രാർഥന ഗാനങ്ങളും ഇൗശ്വരവിശ്വാസത് തെയും മതങ്ങളെയും ചോദ്യംചെയ്യുന്ന തത്ത്വചിന്താപരമായ ഗാനങ്ങളുമെഴുതി.

1965ൽ പുറത്തിറങ്ങിയ രണ്ട് സിനിമകളിൽ വയലാർ കഥാസന്ദർഭങ്ങൾക് ക് ഇണങ്ങുന്ന രീതിയിൽതന്നെ ഇൗശ്വരവിശാസത്തെ വിമർശന വിധേയമാക്കുന്നുണ്ട്. അതിൽ ആദ്യചിത്രം കേശവദേവിെൻറ പ്രശസ്ത നോവലിെൻറ ചലച്ചിത്രരൂപമായ ‘ഒാടയിൽനിന്ന്’ ആണ്. കെ.എസ്. സേതുമാധവെൻറ സംവിധാനത്തിലൂടെ പ ുറത്തിറങ്ങിയ ഇൗ സിനിമയിൽ വയലാർ എഴുതിയ

‘മാനത്തു ദൈവമില്ല മണ്ണിലും ദൈവമില്ല,
മനസ്സിനുള്ളി ലാണു ദൈവം’

എന്ന വരികൾ ഗാനശാഖയിൽ തത്ത്വശാസ്ത്രങ്ങൾ വിഷയമാകുന്നതിന് വഴിമരുന്നിട്ടു എന്നുവേണമെങ്ക ിൽ പറയാം. ദേവരാജൻ സംഗീതം നൽകി എ.എം. രാജ പാടിയ ഇൗ ഗാനം തുടർന്ന്

‘മനസ്സിലെ ദൈവം മനുഷ്യനു നൽകിയ,
മണിവിളക്കല്ലോ സ്നേഹം’

എന്നുപറഞ്ഞുകൊണ്ട് സ്നേഹത്തെ പ്രകീർത്തിക്കുകയും അതോടൊപ്പം അതിന് ദൈവികത നൽകുകയും ചെയ്യുന്നു. ഇതേ വർഷംതന്നെ വെള്ളിത്തിരയിലെത്തിയ എം.കൃഷ്ണൻ നായർ അണിയിച്ചൊരുക്കിയ ‘കാവ്യമേള’ എന്ന സിനിമയിലും വയലാർ ഇൗശ്വരവിശ്വാസത്തെ വിഷയമാക്കിയിട്ടുണ്ട്. ഇൗ സിനിമയിലെ

‘ഈശ്വരനെത്തേടിത്തേടിപ്പോണവരേ,
ശാശ്വതമാം സത്യം തേടിപ്പോണവരേ - നിങ്ങൾ,
മനുഷ്യപുത്രനു കൊണ്ടുവരുന്നതു മരക്കുരിശല്ലോ,
ഇന്നും മരക്കുരിശല്ലോ’

എന്നാണ് പാടുന്നത്. വി. ദക്ഷിണാമൂർത്തി ഇൗണമിട്ട ഗാനം പാടിയത് അത്രയൊന്നും പരിചിതനല്ലാത്ത ഏതാനും ചിത്രങ്ങളിൽ മാത്രം പാടിയ എന്‍.പി. ഉത്തമനാണ്‍.
തുടർന്ന് അടുത്ത വർഷം പ്രേക്ഷകർക്കു മുന്നിലെത്തിയ ‘കൂട്ടുകാർ’ എന്ന ചിത്രത്തിൽ ശ്രീനാരയണ ഗുരുവിെൻറ തത്ത്വചിന്തയാണ് വയലാർ കൂട്ടുപിടിക്കുന്നത്. സിനിമയിലെ

‘ഒരു ജാതി ഒരു മതം ഒരു ദൈവം...
ഒാർമവേണമിയദ്വൈത മന്ത്രം’

എന്ന വിശ്വമാനവികതയെ ഉദ്ഘോഷിക്കുന്ന വരികൾ മലയാളികൾ ജാതിമത ഭേദമന്യേ സ്വീകരിച്ചു. ഹിന്ദു-മുസ്ലിം മൈത്രിയുടെ പ്രാധാന്യത്തെ ഉയർത്തിപ്പിടിക്കുന്ന ചിത്രത്തിന് എം.എസ്. ബാബുരാജ് ആണ് ഇൗണം പകർന്നിരിക്കുന്നത്. വി. ശാന്താറാം സംവിധാനം ചെയ്ത ‘പഡോസി’ എന്ന പ്രസിദ്ധ ഹിന്ദിചലച്ചിത്രത്തിെൻറ മലയാള പതിപ്പായ ഇൗ സിനിമ സംവിധാനം ചെയ്തത് ശശികുമാറാണ്.

തുടർന്നു വന്ന 1967ൽ പുറത്തിറങ്ങിയ സിനമയിലും വയലാർ ഇൗ പാതതന്നെ പിന്തുടർന്നു. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘അഗ്നിപുത്രി’ എന്നി സിനിമയിലായിരുന്നു അത്.

‘കണ്ണുതുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത - ചിരിക്കാനറിയാത്ത
കളിമണ്‍പ്രതിമകളേ.....’

എന്ന വരികൾ വിഗ്രഹാരാധനയെ വിമർശിക്കുന്നവയായിരുന്നു. ഇൗ ഗാനത്തിന് സംഗീതം നൽകിയത് ബാബുരാജും പാടിയത് പി. സുശീലയുമായിരുന്നു. ഇതേ വർഷംതന്നെ കാണികളെ തേടിയെത്തിയ ‘കാണാത്തവേഷങ്ങൾ’ എന്ന സിനിമയിൽ ബി.എ. ചിദംബരനാഥിെൻറ സംഗീതസംവിധാനത്തിൽ യേശുദാസും പി.ലീലയും ചേർന്നു പാടിയ

‘പാൽക്കടൽ നടുവിൽ പാമ്പിെൻറ മുകളിൽ
ഭഗവാനുറങ്ങുന്നു കൃഷ്ണാ...’

എന്നു തുടങ്ങുന്ന ഗാനത്തിൽ ദൈവത്തിെൻറ സ്ഥാനത്ത് ചെകുത്താൻ കയറിയിരിക്കുന്നു എന്നാണ് തുടർന്നെഴുതുന്നത്.

‘മുൾമുടി ചൂടി മരക്കുരിശിന്മേൽ മനുഷ്യപുത്രൻ പിടയുന്നൂ...
നേടിയ മുപ്പത് വെള്ളിയുമായി ജൂദാസ്സുയിർന്നേൽക്കുന്നു’

എന്നും തുടർന്നെഴുതുന്നുണ്ട്. കെ.പി. കൊട്ടാരക്കരയെഴുതിയ കഥ എം.കൃഷ്ണൻ നായരാണ് സംവിധാനം ചെയ്തിരിക്കുന്നത്. തുടർന്നുവന്ന വർഷവും വയലാറിെൻറ ദാർശനിക തൂലിക ദൈവത്തെക്കുറിച്ചെഴുതി. അക്കാലത്തെ സൂപ്പർഹിറ്റ് സിനിമയായ ‘വാഴ്വേ മായ’ത്തിലായിരുന്നു അത്.

ദേവരാജെൻറ സംഗീതത്തിൽ ഒഴുകിയ
‘ഇൗ യുഗം കലിയുഗം
ഇവിടെയെല്ലാം പൊയ്മുഖം’ എന്ന ഗാനത്തിൽ വയലാർ പറയുന്നത്..
‘മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുേമ്പാൾ
മനസ്സിൽ ദൈവം ജനിക്കുന്നു...
മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുേമ്പാൾ
മനസ്സിൽ ദൈവം മരിക്കുന്നു...’

എന്നാണ്. കെ.എസ്. സേതുമാധവെൻറ സത്യൻ-ഷീല സിനിമയാണിത്. ഇതുകഴിഞ്ഞ് മുട്ടത്തു വർക്കി എഴുതി സേതുമാധവൻ സംവിധാനം ചെയ്ത ‘ലൈൻ ബസ്’ എന്ന ചിത്രത്തിലെ

‘അദ്വൈതം ജനിച്ച നാട്ടിൽ
ആദിശങ്കരൻ ജനിച്ച നാട്ടിൽ
ആയിരം ജാതികൾ ആയിരം മതങ്ങൾ
ആയിരം ദൈവങ്ങൾ....’

എന്ന ഗാനം ആർഷഭാരതത്തിന് സംഭവിച്ച വിശ്വാസത്തിലെ അപചയത്തെ ചൂണ്ടിക്കാണിക്കുന്നതാണ്. ദേവരാജൻ മാഷ് ചിട്ടപ്പെടുത്തി യേശുദാസ് ആലപിച്ച ഗാനം തുടർന്ന്

‘മനുഷ്യനൊന്നേ വഴിയുള്ളൂ
നിത്യസ്നേഹം തെളിക്കുന്ന വീഥി
സത്യാന്വേഷണ വീഥി’

എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. 1971ലാണ് ഇൗ സിനിമ പ്രേക്ഷകരെത്തേടിയെത്തിയത്.

പിന്നീട് 1972ൽ യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ച ഗാനത്തിലും വയലാർ ദൈവങ്ങളെയും കൂടെ മനുഷ്യനെയും മതങ്ങളെയും വിമർശിക്കുന്നു. കെ.എസ്. സേതുമാധവെൻറ ‘അച്ഛനും ബാപ്പയും’ എന്ന സിനിമയിലെ ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...

‘മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു...
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവെച്ചു... മനസ്സ് പങ്കുവെച്ചു...’

എന്ന ഗാനമായിരുന്നു അത്. ജി.ദേവരാജെൻറ സംഗീതത്തിൽ പിറന്ന ഇൗ ഗാനം മതങ്ങൾക്കതീതമായി മനുഷ്യർ ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള സ്വപ്നമാണ് പങ്കുവെക്കുന്നത്്. 2004 ൽ പുറത്തിറങ്ങിയ ‘മാറാത്ത നാട്’ എന്ന സിനിമയിൽ ഇൗ ഗാനം സന്ദർഭത്തിനൊത്ത് പുനരാവിഷ്കരിക്കുന്നുണ്ട്. കെ.ടി. മുഹമ്മദിെൻറ തിരക്കഥയിലാണ് ചിത്രം പിറവികൊണ്ടത്. ആ വർഷത്തെ മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരവും ഇൗ ചിത്രം നേടി. ഇതേ സിനിമയിൽതന്നെ പി.ബി. ശ്രീനിവാസും മാധുരിയും ചേർന്ന് പാടിയ ഒരു കോറസും ദൈവത്തെക്കുറിച്ചാണ്.

‘ഒരുമതമൊരു ജാതി...
മനുഷ്യർക്കൊരുകുലമൊരു ദൈവം’
എന്ന ഗാനം.

ഇൗ വർഷംതന്നെ റിലീസ് ചെയ്ത ‘പോസ്റ്റ് മാനെ കാണാനില്ല’ എന്ന പ്രേംനസീറിെൻറ സി.െഎ.ഡി പടത്തിലും വയലാർ ഇൗശ്വരനെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്. ഇൗ സിനമയിലെ...

‘ഈശ്വരന്‍ ഹിന്ദുവല്ല ഇസ്ലാമല്ല
ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല’

എന്ന ഗാനത്തിൽ പൊയ്മുഖങ്ങളെയാണ് വയലാർ വലിച്ചുകീറുന്നത്. ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ യേശുദാസ് തന്നെയാണ് ഇൗ ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയിലെ മറ്റൊരു സി.െഎ.ഡിയായ കെ.പി. ഉമ്മർ ഒരു ഭ്രാന്തെൻറ വേഷത്തിലെത്തിയാണ് ഇൗ തത്ത്വശാസ്ത്രപരമായ ഗാനം തെരുവിൽ ആലപിക്കുന്നത്.

250ലേറെ ചിത്രങ്ങൾക്കുവേണ്ടി 1300ഒാളം രചനകൾ നിർവഹിച്ച വയലാറിെൻറ ഗാനങ്ങളുടെ പട്ടിക പരതിയാൽ ഇനിയും ഇത്തരം ആശയങ്ങളുള്ള ഗാനങ്ങൾ കണ്ടേക്കാം.
‘കറുത്ത ചക്രവാള മതിലുകൾ ചൂടും കാരാഗൃഹമാണ് ഭൂമി....’, ‘ഒരിടത്ത് ജനനം ഒരിടത്ത് മരണം ചുമലിൽ ജീവിത ഭാരം...’ തുടങ്ങിയ തത്ത്വശാസ്ത്രപരമായ നിരവധി ഗാനങ്ങൾ എഴുതിയ ഇദ്ദേഹം ‘ചലനം ചലനം ചലനം... മാനവജീവിത പരിണാമത്തിൻ മയൂര സന്ദേശം’, ‘തങ്കത്താഴിക കുടമല്ല...താരാപഥത്തിലെ രഥമല്ല... ചന്ദ്രബിംബം കവികൾ പുകഴ്ത്തിയ സ്വർണ്ണമയൂരമല്ല..’ തുടങ്ങിയ ശാസ്ത്രത്തെ കൂട്ടുപിടിച്ചുള്ള രചനകളും യഥേഷ്ടം നടത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vayalar songs
News Summary - vayalar songs-music
Next Story