Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightനക്ഷത്രക്കണ്ണുള്ള...

നക്ഷത്രക്കണ്ണുള്ള നാലാം ക്ലാസുകാരി

text_fields
bookmark_border
sithara
cancel

ആ പൂത്തിരിക്കാലത്തിലേക്ക് തിരികെ നടന്നപ്പോൾ മലയാളത്തിെൻറ പ്രിയ ഗായിക വീണ്ടും നക്ഷത്രക്കണ്ണുള്ള നാലാം ക്ലാസുകാരിയായി. സുന്ദര ശബ്ദത്തിലൂടെ ഉയരങ്ങൾ കീഴടക്കുമ്പോഴും, മലപ്പുറം എ.ആർ നഗറിലെ തറവാട് വീടിെൻറ മുറ്റവും തൊടിയിൽ വീണുകിടക്കുന്ന മാങ്ങകളുമെല്ലാം മധുരമുള്ള ഓർമയായി കൂടെയുണ്ട്. ആ പാവാടക്കാരിയുടെ ഓണവും വിഷുവുമെല്ലാം പൂത്തുലഞ്ഞ് കിടപ്പുണ്ടിപ്പോഴും മനസ്സിൽ. അച്ഛച്ഛൻ പറഞ്ഞുതന്ന കഥകൾ കേൾക്കാനും അച്ഛമ്മയൊരുക്കുന്ന കണികണ്ട് ഒരു വർഷത്തെ േശ്രഷ്ഠമാക്കാനും ഇപ്പോഴും കൊതിക്കും. ഓരോ വിഷുവും നന്മയുടെ ഒരായിരം കണിയോർമകളാണ് രണ്ടുതവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ട സിതാരക്ക് സമ്മാനിക്കുന്നത്. 

മുന്നിൽ നടന്ന കുഞ്ഞേച്ചി

എന്നും മുന്നിൽ നടക്കാനായിരുന്നു ഇഷ്ടം. കുഞ്ഞുന്നാളിൽ കുടുംബത്തിലെ മൂന്ന് അനിയന്മാരുടെ ഉപദേശ നിർദേശങ്ങളനുസരിച്ച് പിന്നാലെ നടന്നത് മുതൽ തുടങ്ങിയതാണ് ആ നേതൃഗുണമെന്ന് പൊട്ടിച്ചിരിയോടെ പറയുന്നു സിതാര. അച്ഛെൻറ സഹോദരങ്ങളുടെ മക്കളാണവർ. അഞ്ച് വയസ്സിന് താഴെയായിരുന്നു എല്ലാവരും. ഓണത്തിനും വിഷുവിനുമെല്ലാം ആ സുഹൃദ്ബന്ധം ഉൗഷ്മളമാകും. അവരുടെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്ന മട്ടിൽ നടന്ന കുഞ്ഞേച്ചിയായിരുന്നു അന്ന്. എല്ലാവർക്കും ജോലിയൊക്കെ ആയെങ്കിലും നാട്ടിലൊത്തുചേരുമ്പോൾ ആ നേതൃപദവി അവരിപ്പോഴും നൽകുന്നുണ്ടെന്നും സിതാര പറയുന്നു. വീട്ടിൽ കുടുംബാംഗങ്ങളെല്ലാവരും ഒത്തുചേരുന്നതാണ് വലിയ സന്തോഷം. ആഘോഷദിനങ്ങളിൽ അവിടെയെത്താൻ കഴിവതും മറക്കില്ല. ഇപ്പോൾ പ്രഫഷനുമായി ബന്ധെപ്പട്ട ചില അസൗകര്യങ്ങളാൽ വിഷുവിനെത്താൻ സാധിക്കാറില്ലെങ്കിലും ആ പുലരികൾ തന്നെ അവിടേക്ക് പിടിച്ചുവലിക്കുമെന്ന് പറയുമ്പോഴറിയാം ആ നല്ലകാലത്തെ സ്നേഹത്തിെൻറ ആഴം. ഇപ്പോൾ എ.ആർ. നഗറിൽ ആരുമില്ല. കുടുംബാംഗങ്ങൾ എല്ലാവരും കാലിക്കറ്റ് യൂനിവേഴ്സിറ്റി ഭാഗത്താണ് താമസം. 

ഇത്തവണ ഇന്ദ്രപ്രസ്ഥത്തിൽ 

എട്ടാം ക്ലാസ് വരെ തേഞ്ഞിപ്പലം സെൻറ് പോൾസ് സ്കൂളിലാണ് പഠിച്ചത്. അക്കാലത്തെ വിഷുവാഘോഷവും മറക്കാനാകില്ല. ജൂണിൽ സ്കൂൾ തുറക്കുമ്പോൾ പറയാനായി അനുഭവങ്ങൾ ശേഖരിച്ച് വെക്കും. പിന്നീട് യൂനിവേഴ്സിറ്റി കാമ്പസ്, ചേലേമ്പ്ര എൻ.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഇപ്പോൾ ഭർത്താവ് ഡോ. സജീഷിനും നാല് വയസ്സുകാരി മകൾ സാവൻ റിതുവിനുമൊപ്പം കൊച്ചിയിലാണ് താമസമെന്നതിനാൽ ആഘോഷങ്ങൾക്ക് ചെറിയ മാറ്റം വന്നെങ്കിലും പൂർണമായി നഗരവാസിയാകാൻ ഗൃഹാതുര സ്മരണകൾ സമ്മതിക്കുന്നില്ല. ഇത്തവണ ഒരു േപ്രാഗ്രാമുമായി ബന്ധപ്പെട്ട് ഡൽഹിയിലാണ് വിഷുദിനത്തിൽ. 

പാട്ടിന്‍റെ ആഘോഷവഴി

അച്ഛെൻറ വീട്ടിൽ സംഗീതം പ്രഫഷനായി സ്വീകരിച്ചവരൊന്നുമില്ലെങ്കിലും എല്ലാവർക്കും പാട്ടുകളുമായി അത്രയേറെ ബന്ധമുണ്ട്. അച്ഛൻ ഡോ. കൃഷ്ണകുമാർ നല്ല രീതിയിൽ പാടും. കുട്ടിക്കാലേത്ത പാട്ടിെൻറ വഴിയിലെത്തുന്നതിൽ അച്ഛനും അമ്മ സാലിയും നൽകിയ പിന്തുണ ഏറെ സഹായിച്ചു. 
യു.പി സ്കൂൾ കാലത്തുതന്നെ േപ്രാത്സാഹിപ്പിക്കാൻ യൂനിവേഴ്സിറ്റിക്ക് സമീപത്തെ എൻ.പി. പ്രഭാകരൻ മാമൻ ചെയ്ത സഹായങ്ങൾ മറക്കാനാകില്ല. അഞ്ചിലും ആറിലുമെല്ലാം പഠിക്കുന്ന കാലത്ത് അച്ഛനും അമ്മയും കൊച്ചിയിൽ കൊണ്ടുപോയി കാസറ്റുകൾക്കുവേണ്ടി പാടിച്ചതും ഏറെ േപ്രാത്സാഹനമായി. 
ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഗായകൻ ബിജു നാരായണെൻറ കൂടെ കാസറ്റിന് വേണ്ടി പാടിയത് മുതിർന്നശേഷം ഞാൻ പലതവണ അദ്ദേഹത്തോട് തന്നെ പറഞ്ഞു. ഇപ്പോൾ ഗാനങ്ങളുടെ ആവശ്യങ്ങൾക്കായി പോകുന്ന പല സ്റ്റുഡിയോകളിലും ചെറുപ്പത്തിൽ പോയി പാടിയതാണ്. ഓണക്കാലത്ത് കോഴിക്കോട് ഭാഗത്തെല്ലാം ലൈവ് കാസറ്റിറക്കുന്ന രീതിയുണ്ടായിരുന്നു. അതിെൻറ ഭാഗമായും ഗാനങ്ങൾ ആലപിച്ചു. തേജ് മെർവിനെല്ലാം എന്നെക്കൊണ്ട് നിരവധി പാട്ടുകൾ പാടിച്ചിട്ടുണ്ട്. 

ഈണങ്ങളുടെ കൂട്ടുകാരി 

സംഗീത സംവിധായിക എന്നതൊക്കെ ഭാരമേറിയ വാക്കാണ്. അങ്ങനെയൊന്നും ഞാനായിട്ടില്ല. ആലാപനത്തോടൊപ്പം തന്നെ ഇഷ്ടപ്പെട്ട മേഖലയായതിനാൽ ഈണങ്ങൾ ആളുകളുടെ മുന്നിൽ അവതരിപ്പിക്കുന്നെന്ന് മാത്രം. അത് ആസ്വദിക്കാറുണ്ട്. കേൾക്കുന്നവരെ ഇതെത്രമാത്രം തൃപ്തിപ്പെടുത്തുന്നെന്ന് എനിക്കറിയില്ല. ഫോക്കുകളോടുള്ള താൽപര്യവും ഇതുപോലെത്തന്നെ. ‘ഉടലാഴം’ എന്ന ചിത്രത്തിലെ ‘പൂമാത’ എന്ന ഗാനമെല്ലാം ആ പശ്ചാത്തലത്തിൽ വരുന്നവയാണ്. ഭർത്താവ് ഡോ. സജീഷുൾപ്പെടുന്ന ‘ഡോക്ടേഴ്സ് ഡിലമ’യാണ് ഈ ചിത്രത്തിെൻറ നിർമാണം. 

പിന്നണി ഗാനത്തിനും സംവിധാനത്തിനും പുറമെ ഗസൽ വേദികളും സ്വന്തം മ്യൂസിക് ബാൻഡുമായി ഏറെ തിരക്കിലാണിപ്പോൾ യുവഗായിക. മലയാളത്തിലെ മ്യൂസിക് ബാൻഡുകൾക്ക് കേരളത്തിനു പുറത്തും വലിയ ആസ്വാദകരുണ്ടെന്നും സിനിമ ഗാനങ്ങൾക്കുപരി സ്വന്തമായി ബാൻഡുകൾ തയാറാക്കുന്ന പാട്ടുകളാണ് പലരും ഏറെ ഇഷ്ടപ്പെടുന്നതെന്നും സിതാര പറയുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music featureSithara Krishnakumarvishu 2018Vishu Memories
News Summary - Sithara Singer on Vishu Memories-Vishu 2018
Next Story