Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപടിയിറങ്ങില്ല, ആ നാദം

പടിയിറങ്ങില്ല, ആ നാദം

text_fields
bookmark_border
bala-with-roopa
cancel
camera_alt?????????????????? ??? ?????

ഒരു ചെറുപുഞ്ചിരിയുടെ വിടർന്ന പ്രകാശമായി, ഹൃദയങ്ങളിലേക്ക് ഇൗണമായി യാത്രചെയ്ത ബാലഭാസ്കർ ശോകഭാവത്തിെൻറ മൗനത്തിലേക്ക് ഇത്ര പെെട്ടന്ന് പോകുമെന്ന് കരുതിയില്ല. ബാലുചേട്ടൻ തെൻറ ഇടത്തെ തോളിൽ വിരലും ഹൃദയവും ചേർത്തുപിടിച്ചാണ് വയലിൻതന്ത്രികളിൽനിന്ന് മാസ്മരിക ഗാനങ്ങളുടെ നാദപ്രപഞ്ചം തീർത്തത്. വയലിൻ പഠിക്കുേമ്പാൾ എന്നെ സ്വാധീനിച്ചത് ബാലഭാസ്കറിെൻറ ഫ്യൂഷനുകളായിരുന്നു. പാട്ടുകാരിയായ ഞാൻ അങ്ങനെയാണ് വയലിനിെൻറ കമ്പികൾ തൊട്ടത്. കർണാടക സംഗീതം പഠിച്ച്, 12ാം വയസ്സിൽ കച്ചേരി നടത്തി, പതിനേഴിലെത്തുേമ്പാൾ സിനിമയിൽ സംഗീതസംവിധാനം നിർവഹിച്ച ഒരാൾ അപൂർവതകളുടെ രാജകുമാരൻ തന്നെയായിരുന്നു.

പഠനം കഴിഞ്ഞ് സ്റ്റേജുകളിൽ വയലിൻ ഫ്യൂഷൻ അവതരിപ്പിക്കാൻ ഒരുങ്ങുേമ്പാൾ ഇലക്ട്രിക് വയലിൻ വാങ്ങുന്നതിന് ഉപദേശം തേടി വിളിച്ചത് ബാലുചേട്ടനെ ആയിരുന്നു. അദ്ദേഹം നിർദേശിച്ച വയലിനാണ് പിന്നീട് ഞാൻ വാങ്ങിയത്. വിദേശത്ത് നടത്തിയ അദ്ദേഹത്തിെൻറ സ്റ്റേജ്ഷോകളിൽ ഒരു പാട്ടുകാരിയായാണ് ഞാൻ ഉണ്ടാവുക. അപ്പോഴും എെൻറ മനസ്സിൽ ഒരു വയലിൻ േഷായുടെ കമ്പികൾ വലിഞ്ഞുമുറുകുന്നുണ്ടാവും. വയലിനിൽനിന്ന് പുറത്തുവന്ന സിനിമാഗാനങ്ങളും സ്വന്തമായി ഒരുക്കിയ ആൽബങ്ങളും സഹൃദയ ലോകം നന്നായി സ്വീകരിച്ചിരുന്നു.

balabhaskar-cremation



മനുഷ്യമനസ്സിെൻറ ഭാവങ്ങളെ നന്നായി പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഭാഷയാണ് വയലിനെന്ന് ബാലഭാസ്കറിെൻറ പരിപാടികൾ കേൾക്കുേമ്പാൾ നമുക്ക് തോന്നും. സംഗീതത്തിെൻറ ഇൗ ഭാഷയെ ജനകീയമാക്കിയത് ഇദ്ദേഹമാണ്. ബാലുചേട്ടെൻറ സ്റ്റേജ് പരിപാടിയുടെ തിരക്കിനിടയിൽപോലും ഞാൻ റെേക്കാഡ് ചെയ്ത വയലിൻ കേൾപ്പിക്കുേമ്പാൾ ചിരി വിടർത്തിയ പ്രോത്സാഹനമാണ് ലഭിക്കുക. ഇൗ പ്രചോദനമാണ് ഞാൻ പരിശീലിച്ച വയലിനുമായി ഫ്യൂഷൻ ചെയ്യാൻ എനിക്ക് ധൈര്യം പകർന്നത്.

ബാലുചേട്ടൻ പരിപാടി അവതരിപ്പിക്കുേമ്പാൾ എല്ലാം മറന്ന് ലയിച്ചിരിക്കുന്ന ആരാധകരാകും ചുറ്റും. മൂന്നാം വയസ്സിൽ കളിപ്പാട്ടമായി കിട്ടിയ വയലിനിൽനിന്നാണ് കുഞ്ഞുമനസ്സിൽ സംഗീതം വിടർന്നതെന്ന് അദ്ദേഹംതന്നെ പറഞ്ഞത് കേട്ടിരുന്നു. ഇൗ ഒരു ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചത് പ്രശസ്ത കർണാടക സംഗീതജ്ഞനും അമ്മാവനുമായ ബി. ശശികുമാർ ചേട്ടനിൽനിന്നായിരുന്നു. സംഗീതത്തിൽ ബാലുചേട്ടെൻറ ഗുരുവും ശശികുമാറായിരുന്നു. ഇതൊരു അപൂർവ ഭാഗ്യമാണ്. നമുക്കൊന്നും ലഭിക്കാത്ത അപൂർവതകൾ വന്നുചേർന്ന ജീവിതമായിരിക്കും ബാലയെ ഇത്രമേൽ ജനകീയനായ സംഗീതജ്ഞനാക്കിയത്.

മലയാളികളായ നമുക്ക് എന്നും അഭിമാനിക്കാൻ വക നൽകുന്നതാണ് എ.ആർ. റഹ്മാൻ, ഉസ്താദ് സാകിർ ഹുസൈൻ, ഹരിഹരൻ തുടങ്ങിയ മഹാപ്രതിഭകളുടെ കൂടെ ബാലക്ക് ലഭിച്ച അവസരങ്ങൾ. 2011ൽ let it be എന്ന ഇൻസ്ട്രുമെൻറൽ ഫ്യൂഷൻ കണ്ട് കാണികൾ വിസ്മയിച്ച് ഇരുന്നത് ഇന്നും ഒാർമയിലുണ്ട്. ഇൗ പരിപാടി ലോകത്താകെയുള്ള ഇന്ത്യക്കാർ ഹൃദയംകൊണ്ടാണ് സ്വീകരിച്ചത്.

സംഗീതത്തിൽ സ്വന്തമായി പരീക്ഷണങ്ങൾ നടത്തിയ അദ്ദേഹത്തിെൻറ ഒാരോ ഷോകളും പുതുമയുള്ളതായിരുന്നു. ബാലഭാസ്കറിെൻറ വയലിൻനാദങ്ങൾ മൗനം നിറഞ്ഞൊഴുകിയ നദിയായും അലറിയെത്തുന്ന കടലായും സദസ്സിനെ പിടിച്ചിരുത്തി. ഇദ്ദേഹത്തോടൊപ്പം ഷോകളിൽ പെങ്കടുക്കുന്ന കലാകാരന്മാർക്ക് സ്േനഹംനിറഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് ബാലയിൽനിന്ന് ലഭിച്ചത്.

BALABHASKAR-BLACK

സെപ്റ്റംബർ 18ന് പോസ്റ്റ് ചെയ്ത അദ്ദേഹത്തിെൻറ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്, 91ൽ പുറത്തിറങ്ങിയ കുമാർ സാനുവിെൻറ ‘ദിൽഹെ മാൻതാ നഹി’ എന്ന ഗാനം വയലിനിൽ വായിക്കുന്നതാണ്. ചെറുപ്പകാലത്ത് ബാലയെ ഏറെ സ്വാധീനിച്ച ഒരു ഗാനമായിരുന്നു അത്. അതായത് ബാലഭാസ്കർ തെൻറ 12ാം വയസ്സിൽതന്നെ ഇൗ പാട്ടിന് ശ്രുതി മീട്ടിയിരുന്നു. അന്ന് യുവാക്കളുടെ ചുണ്ടുകളിൽ ശീലമായി ഒഴുകിയ ഒരു ഗാനമായിരുന്നു അത്. യവനികക്കു പിന്നിൽ ഒളിഞ്ഞിരുന്ന വിധിയെ കാണാതെയാണ് ഇൗ പോസ്റ്റിട്ട് അദ്ദേഹം യാത്രപറഞ്ഞത്. പടിയിറങ്ങാതെ നിൽക്കുന്ന അദ്ദേഹത്തിെൻറ ഒാർമകളുമായി മാത്രമേ ഞങ്ങൾ സഹപ്രവർത്തകർക്ക് ഇനി വയലിൻ വായിക്കാനാകൂ. അത്രമേൽ ഇൗ സംഗീതധാരയെ അദ്ദേഹം ജനകീയമാക്കി. ബാലുചേട്ടന് പകരംവെക്കാൻ ഒരാളില്ലതന്നെ.

തയാറാക്കിയത്: റഹ്മാൻ കുറ്റിക്കാട്ടൂർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsBalabhaskarbalabhaskar cremationroopa revathyroopa singer
News Summary - singer Roopa remembers balabhaskar-music news
Next Story