Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightക്ഷേത്രകലകൾ...

ക്ഷേത്രകലകൾ മാത്രമല്ല കല -ഞെരളത്ത് ഹരിഗോവിന്ദൻ

text_fields
bookmark_border
ക്ഷേത്രകലകൾ മാത്രമല്ല കല -ഞെരളത്ത് ഹരിഗോവിന്ദൻ
cancel

മസ്കത്ത്: കലാപഠനരംഗത്ത് പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ. കലാകാരന്മാരെ സൃഷ്ടിക്കുക എളുപ്പമല്ല. 
കല പഠിപ്പിക്കുന്ന അധ്യാപകർക്ക് സാമൂഹിക, രാഷ്ട്രീയ അവബോധം പകർന്നുനൽകുന്നതിന് സമൂഹത്തിന് സംവിധാനമില്ലാത്തതാണ് ഇതിന് കാരണം. ഇവരുടെ കീഴിൽ പഠനം നടത്തുന്ന വിദ്യാർഥികൾ ഒരു സാമൂഹിക അവബോധവുമില്ലാതെയാണ് പുറത്തേക്കിറങ്ങുന്നത്. അതിനാൽ, നിങ്ങൾ എന്തിനാണ് കലയിലേക്ക് വരുന്നതെന്ന ചോദ്യത്തിന് മറുപടി പറയാൻ േപാലും അവർക്ക് സാധിക്കുന്നില്ലെന്നും ഹരിഗോവിന്ദൻ പറഞ്ഞു. കല ക്ഷേത്രകലകൾ മാത്രമാണെന്ന ധാരണയാണ് ഇന്ന് സർക്കാർതലങ്ങളിലും പൊതുസമൂഹത്തിനും ഉള്ളത്.

കഥകളിയും മോഹിനിയാട്ടവും മറ്റും പരിഗണിക്കപ്പെടുേമ്പാൾ കേരളത്തിെൻറ മറ്റ് തനത് കലാരൂപങ്ങൾ വിസ്മരിക്കപ്പെടുകയാണ്. കഥകളിയുടെ പ്രോത്സാഹനം മാത്രം ലക്ഷ്യമിട്ട് സ്ഥാപിച്ച കലാമണ്ഡലത്തിന് ക്ഷേത്ര കലാമണ്ഡലം എന്നായിരുന്നു പേരിടേണ്ടതെന്നും ഹരിഗോവിന്ദൻ പറഞ്ഞു. കേരളീയത എന്ന് പറയുന്ന കലാരൂപങ്ങളുടെ മഹത്ത്വത്തെക്കുറിച്ച് ലേഖനങ്ങളെഴുതാനാണ് എല്ലാവർക്കും താൽപര്യം. എന്നാൽ, ഇവ കൊണ്ടുനടക്കുന്നവരുടെ ജീവിതത്തെക്കുറിച്ചും അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും അറിയാൻ ആർക്കും താൽപര്യമില്ല.

കലാപ്രവർത്തനം ഇന്ന് നിലനിൽക്കുന്നത് അവരുടെ മാത്രം ആവശ്യം കൊണ്ടാണ്. ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കലാകാരന്മാർക്ക് സർക്കാർ പിന്തുണ നൽകണം. ശബ്ദമുള്ള മനുഷ്യർ ധാരാളമുണ്ട്. ശബ്ദമില്ലാത്തവർക്കായി സംസാരിക്കാൻ ആരുമില്ല. ഉള്ളവനെ ഉൗട്ടാനാണ് എല്ലാവർക്കും താൽപര്യം. കലയെയും സാഹിത്യത്തെയും പ്രാഥമിക ആവശ്യം എന്ന നിലയിൽ പരിഗണിക്കാത്തതാണ് കാരണം. 

സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ആദരിക്കുക വഴി സമൂഹത്തിന് എന്ത് ഗുണമുണ്ടാകുന്നു എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. സാംസ്കാരികപ്രവർത്തനങ്ങളുടെ ദിശയും മാറുകയാണ്. സൂക്ഷ്മതലത്തിൽ സാംസ്കാരികപ്രവർത്തനം സാമൂഹികമായ അനുഭവമാക്കിമാറ്റുന്നതിൽ മലയാളി പരാജിതനാണ്. എന്തെങ്കിലും സാംസ്കാരികപ്രവർത്തനം നടത്തിയാൽ ഉപഹാരങ്ങൾ സംഘടിപ്പിക്കാനും വിദേശയാത്രകൾ സംഘടിപ്പിക്കാനുമാണ് പലരും ശ്രമിക്കുന്നത്. എനിക്ക് മലയാളി എന്തെങ്കിലും തന്നിട്ടുണ്ടെങ്കിൽ ഞാൻ തിരിച്ച് എന്ത് നൽകി എന്നതിനെക്കുറിച്ച അവലോകനമാണ് നടക്കേണ്ടതെന്നും ഹരിഗോവിന്ദൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsNjeralathu Harigovindan
News Summary - Njeralathu Harigovindan-oman-gulf news
Next Story